Connect with us

india

‘ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സൗഹാര്‍ദ്ദത്തെയും കാത്തുസൂക്ഷിച്ച പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്’പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മുസ്്‌ലിംലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി സുപ്രധാനവും ചരിത്രപരവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രൂപീകരണം മുതല്‍ക്കെ പാര്‍ട്ടിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് കാമ്പില്ലെന്നാണ് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാക്കുന്നത്. മുസ്്‌ലിംലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ്. രാഷ്ട്രീയ, പാര്‍ലമെന്ററി മര്യാദകള്‍ പാലിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചുവരുന്നത്. പേരിനൊപ്പമുള്ള മുസ്്‌ലിം എന്നുള്ളതായിരിക്കാം പലര്‍ക്കും സംശയത്തിനിടയാക്കിയതെന്നും എന്നാല്‍ പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്തേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ഇന്നോളമുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും നല്‍കിയിട്ടുള്ള നേട്ടങ്ങള്‍ പലതാണ്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും സൗഹാര്‍ദ്ദത്തെയും കാത്തുസൂക്ഷിച്ച പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇത്രയേറെ അവലംബമായ മറ്റൊരു രാഷ്ട്രീയ സങ്കല്‍പ്പവും ലോകത്ത് വേറെയില്ല. മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ ദര്‍ശനം പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുക, അതില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതായിരുന്നു.
ബഹുസ്വര സമൂഹവുമായി സൗഹൃദം പങ്കുവെച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് ന്യൂനപക്ഷത്തിന് ഏറ്റവും യോജിച്ചതെന്ന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അണികളെ ആഹ്വാനം ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് മുസ്്‌ലിംലീഗ്. പാര്‍ട്ടി ഭരണഘടനയുടെ ആദ്യ അധ്യായത്തില്‍ തന്നെ പറയുന്നത് മത സൗഹാര്‍ദ്ദത്തെ കാത്തുസൂക്ഷിക്കണം എന്നുള്ളതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്്‌ലിംലീഗിന്റെ മുഖമുദ്രയാണ്. ബൈത്തുറഹ്്മ, സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ സെന്റര്‍, പാലിയേറ്റീവ് സെന്ററുകള്‍ എന്നിവയെല്ലാം ജാതി, മത, കക്ഷി രാഷ്ട്രീയ ബേധമന്യെ സമാധാനവും ശാന്തിയും ആശ്വാസവും പകര്‍ന്നു നല്‍കുന്ന സ്ഥാപനങ്ങളാണ്. സര്‍വോപരി ജനാധിപത്യത്തെയും മതേതരത്വത്തെയും മതസൗഹാര്‍ദ്ദത്തെയും ശക്തിപ്പെടുത്താന്‍ മുസ്്‌ലിംലീഗ് മുന്നില്‍തന്നെയുണ്ടായിരുന്നു. കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയുടെ ആശയങ്ങള്‍ അടിയറ വെക്കാനോ രാഷ്ട്രീയ വൈകാരികതക്കൊപ്പം പോകാനോ മുസ്്‌ലിംലീഗ് തയ്യാറായിട്ടില്ല. വിവേകത്തിന്റെ രാഷ്ട്രീയമാണ് എല്ലാകാലവും മുസ്്‌ലിംലീഗ് കാഴ്ചവെച്ചത്. ഇന്ത്യയുടെ സുപ്രീംകോടതി അത് മനസ്സിലാക്കിയെന്നാണ് വിധി വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനകീയ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നുവെന്നുമുള്ള സന്ദേശം കൂടിയാണ് വിധി നല്‍കുന്ന ഏറ്റവും വലിയ സൂചനയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റെയില്‍വേ സ്റ്റേഷനില്‍ പാകിസ്താന്‍ പതാക സ്ഥാപിച്ച ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പിടിയില്‍

പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Published

on

പശ്ചിമ ബംഗാളില്‍ റെയില്‍വേ സ്റ്റേഷന് സമീപം രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ച രണ്ടുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ അകായ്പൂറിലാണ് രഹസ്യമായി പാകിസ്താന്‍ പതാക സ്ഥാപിച്ചത്. സനാതനി ഏകതാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ചന്ദന്‍ മലകാര്‍ (30), പ്രോഗ്യജിത് മോണ്ടല്‍ (45) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാനായിരുന്നു ശ്രമമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വാഷ്റൂമില്‍ പതാകകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പതാക സ്ഥാപിച്ച ശേഷം അതിന്റെ ചിത്രമെടുത്ത് ഇവര്‍ തന്നെ പ്രകോപനപരമായ കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വാഷ്റൂമില്‍ ‘ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്, പാകിസ്താന്‍ സിന്ദാബാദ്’ എന്നെഴുതാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ആളുകള്‍ വന്നതിനാല്‍ അത് ഒഴിവാക്കേണ്ടി വന്നെന്നും പ്രതികള്‍ മൊഴി നല്‍കി. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുന്നവരെ വെറുതെവിടില്ലെന്ന് ബന്‍ഗാവ് പോലീസ് മേധാവി പറഞ്ഞു.

Continue Reading

india

കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ല; ഹിമാന്‍ഷി നര്‍വാള്‍

ദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍

Published

on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിച്ച് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവല്‍ ഓഫീസര്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് അനുവദിക്കാനാവില്ലെന്ന് ഹിമാന്‍ഷി പറഞ്ഞു.

‘എനിക്ക് നിങ്ങളോട് ഒരു കാര്യം കൂടി പറയാനുള്ളത് ഇതാണ്. ആളുകള്‍ കശ്മീരികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെ പോകുന്നത് നമ്മള്‍ അനുവദിക്കാന്‍ പാടില്ല. നമുക്ക് വേണ്ടത് സമാധാനമാണ്. സമാധാനം മാത്രം. തീര്‍ച്ചയായും നമുക്ക് നീതി വേണം’-ഹിമാന്‍ഷി പറഞ്ഞു.

ഏപ്രില്‍ 16നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും വിവാഹിതരായത്. മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാന്‍ഷി ഭര്‍ത്താവ് വിനയ് നര്‍വാളിനൊപ്പം പഹല്‍ഗാമില്‍ എത്തിയത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനയിയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. നേവിയില്‍ ലഫ്റ്റനന്റ് കേണലായിരുന്ന വിനയ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.

Continue Reading

india

അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; നാലുപേര്‍ മരിച്ചു

അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു.

Published

on

അജ്മീറിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഹോട്ടല്‍ നാസില്‍ തീപിടിത്തമുണ്ടായത്. അപകടസമയം, 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ ദര്‍ഗയിലേക്ക് തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്.

ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഗ്‌നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

Trending