Connect with us

Culture

ഷോക്ക് ആന്റ് ഷോ; ചെല്‍സിക്ക് തോല്‍വി ലെസ്റ്ററിനും ലിവര്‍പൂളിനും ജയം

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്കാരായ ചെല്‍സിക്ക് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി. ലീഗ് ടേബിളിന്റെ താഴ്ഭാഗത്തുള്ള ക്രിസ്റ്റല്‍ പാലസാണ് സ്റ്റാംഫഡ് ബ്രിഡ്ജില്‍ നീലപ്പടക്ക് ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോല്‍വി സമ്മാനിച്ചത്. ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ടോട്ടനം ഹോട്‌സ്പര്‍ ചെല്‍സിയുമായുള്ള അകലം ഏഴ് പോയിന്റാക്കി കുറച്ചു. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തുടരെ നാലാമത്തെ മത്സരവും ജയിച്ചപ്പോള്‍ എവര്‍ട്ടനെ 3-1ന് തകര്‍ത്ത് ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനെതിരെ ഗോള്‍രഹിത സമനില വഴങ്ങി.
അഞ്ചാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡിന്റെ ലോ ക്രോസില്‍ നിന്ന് സെസ്‌ക് ഫാബ്രിഗസിലൂടെ മുന്നിലെത്തിയ ചെല്‍സിക്ക് നാലു മിനുട്ടിനുള്ളില്‍ തന്നെ സന്ദര്‍ശകര്‍ തിരിച്ചടി നല്‍കി. ക്രിസ്റ്റ്യന്‍ ബെന്റകെ ഒരുക്കിയ അവസരം ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വയെ നിസ്സഹായനാക്കി വില്‍ഫ്രഡ് സാഹ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 11-ാം മിനുട്ടില്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോളെത്തി. പ്രത്യാക്രമണത്തിലൂടെ സാഹ നല്‍കിയ അവസരം ബെന്റകെ ഗോളിക്കു മുകളിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഡിഫന്റര്‍ ഡേവിഡ് ലൂയിസിന്റെ പിഴവാണ് നീലപ്പടക്ക് തിരിച്ചടിയായത്. സമനിലക്കായി പൊരുതിയ ചെല്‍സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പാലസ് കീപ്പര്‍ വെയ്‌നെ ഹെന്നസിയുടെ മാരക ഫോം ആതിഥേയരെ അകറ്റിനിര്‍ത്തി. 11 മിനുട്ട് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും പരിക്ക് ഭേദമാക്കാന്‍ ചെല്‍സിയെ പാലസ് അനുവദിച്ചില്ല. പുറത്താകല്‍ ഭീഷണി നേരിട്ടിരുന്ന പാലസിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ റെലഗേഷന്‍ സോണില്‍ നിന്നുള്ള അകലം നാല് പോയിന്റാക്കി വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി
കരുത്തരുടെ പോരാട്ടത്തില്‍ സദിയോ മാനെ, ഫിലിപ്പ് കൗട്ടിന്യോ, ഡിവോക് ഓറിഗി എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ മാനെയുടെ ഗോളില്‍ മുന്നിലെത്തിയ ആതിഥേയരെ 28-ാം മിനുട്ടില്‍ പെനിങ്ടണ്‍ ഒപ്പം പിടിച്ചിരുന്നു. എന്നാല്‍ 31-ാം മിനുട്ടില്‍ ലൂകാസ് സില്‍വയുടെ അസിസ്റ്റില്‍ കൗട്ടിന്യോ ടീമിനെ മുന്നിലെത്തിച്ചു. 60-ാം മിനുട്ടില്‍ കുട്ടിന്യോ നല്‍കിയ അവസരം ഗോളാക്കി ഓറിഗി മത്സരം ആതിഥേയരുടേതാക്കി.
പുതിയ കോച്ച് ക്രെയ്ഗ് ഷേക്ക്‌സ്പിയറുടെ കീഴില്‍ മിന്നും ഫോം കാഴ്ചവെക്കുന്ന ലെസ്റ്റര്‍ സിറ്റി ഇരുപകുതികളിലായി ഒന്യിന്യെ എന്‍ദിദി, ജാമി വാര്‍ഡി എന്നിവരുടെ ഗോളുകളിലാണ് സ്‌റ്റോക്ക് സിറ്റിയെ വീഴ്ത്തിയത്. 25, 47 മിനുട്ടുകളിലെ ഗോളുകള്‍ക്ക് ഡാനി സിംപ്‌സണ്‍ വഴിയൊരുക്കി. കഴിഞ്ഞ തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ കോച്ച് ക്ലോഡിയോ റനേരിയെ പുറത്താക്കിയ ശേഷം എല്ലാ മത്സരങ്ങളിലുമായി ലെസ്റ്റര്‍ നേടുന്ന അഞ്ചാം ജയമാണിത്. ലീഗില്‍ തുടര്‍ച്ചയായി നേടിയ നാലാം ജയത്തോടെ പുറത്താക്കല്‍ ഭീഷണിയില്‍ നിന്ന് അവര്‍ സുരക്ഷിതമായ അകലത്തിലെത്തി.
ആദ്യ നാല് സ്ഥാനങ്ങളിലെത്താനുള്ള മാഞ്ചസ്റ്ററിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനോട് നേരിട്ട സമനില. 66-ാം മിനുട്ടില്‍ എറിക് ഡ്രയറും 77-ാം മിനുട്ടി ഹ്യുങ് മിന്‍ സോനും നേടിയ ഗോളുകളില്‍ ടോട്ടനം ബേണ്‍ലിയെ വീഴ്ത്തി. ഹള്‍സിറ്റി വെസ്റ്റ്ഹാമിനെ 2-1 നും വാട്‌ഫോഡ് സണ്ടര്‍ലാന്റിനെ ഒരു ഗോളിനും പരാജയപ്പെടുത്തി.
29 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റോടെ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 62 പോയിന്റുമായി ടോട്ടനം രണ്ടും 59 പോയിന്റോടെ (30 മത്സരം) ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളിലാണ്. 57 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആറാമതുള്ള ആര്‍സനലുമായി ഇന്ന് കൊമ്പു കോര്‍ക്കുന്നുണ്ട്.

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending