Connect with us

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ്.എഫ്.ഐ; 16 യു.യു.സിമാരെ അയോഗ്യരാക്കാനുള്ള എസ്.എഫ്.ഐയുടെ കത്ത് പുറത്ത് വിട്ട് എംഎസ്എഫ് 

എസ്.എഫ്.ഐ യുടെ പത്ത് വ്യാജ യു.യുസിമാര്‍ ലിസ്റ്റില്‍,എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Published

on

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂണിവേഴ്‌സിറ്റിയും എസ്.എഫ്.ഐയും ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവിട്ട് എം.എസ്.എഫ്. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടു ചെയ്തു തെരഞ്ഞെടുത്ത എംഎസ്എഫ് യു.യു.സിമാരെ അയോഗ്യരാക്കിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നല്‍കിയ ലി്സ്റ്റ് പ്രകാരം അനധികൃതമായി യു.യു.സിമാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയും എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂണിയന്‍ ഇലക്ഷന്‍ നടത്താതെ ദുരൂഹമായി നീട്ടികൊണ്ടുപോകുന്നതിനെതിരെ നേരത്തെ തന്നെ എംഎസ്എഫ് ശക്തമായ സമരവുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യൂണിയന്‍ നഷ്ടപ്പെടും എന്ന് ബോധ്യമുള്ള എസ്.എഫ്.ഐ തുടക്കം മുതല്‍ ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചന നടത്തുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ നടത്താന്‍ തയ്യാറാവുകയും ഇതിന്റെ ഭാഗമായി പ്രൈമറി ഇലക്ട്രോല്‍ (വോട്ടര്‍പട്ടിക) പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ എം.എസ്.എഫിന്റെ 16 യു.യു.സിമാരെ അന്യായമായി ലിസ്റ്റില്‍ നിന്നും ഒഴിവാക്കി. ഇലക്ഷന്‍ പോലും നടത്താത്ത കോളെജുകളില്‍ നിന്നും എസ്എഫ്‌ഐ നല്‍കിയ ലിസ്റ്റ് പ്രകാരം 10 യുയുസിമാരെ കൂട്ടിചേര്‍ത്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് 16 യുയുസിമാരെ ലിസ്റ്റില്‍ നിന്നും വെട്ടിയത് എന്ന ചോദ്യത്തിന് യൂണിവേഴ്‌സിറ്റിക്ക് കൃത്യമായ മറുപടിയില്ല. മൂന്ന് പ്രാവശ്യം പരാതിയുള്ള യുയുസിമാരുടെ തെരഞ്ഞെടുപ്പ് രേഖകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയതാണ്. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെ എസ്.എഫ്.ഐയെ വിജയിപ്പിക്കാനായി യൂണിവേഴ്‌സിറ്റിയും ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്. കോളെജ് ഇലക്ഷന്‍ മാനുവല്‍ പ്രകാരം ഇലക്ഷനില്‍ പരാതിയുണ്ടായാല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരാതി നല്‍കാന്‍ അവസരം. പരാതിയുള്ള യു.യു.സിമാര്‍ക്കെതിരെ അതത് കോളെജിലുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ പരാതി നല്‍കണം. അതായത് 16 യുയുസിമാരെ ഒഴിവാക്കാന്‍ 16 പരാതി വേണമെന്നര്‍ത്ഥം. എന്നാല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷൊയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്യായമായ നടപടിയെന്നും ആര്‍ഷോ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് പി.കെ നവാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബൈലോയില്‍ പറയുന്ന പ്രകാരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്ന പരാതി മാത്രമേ സ്വീകരിക്കാനും പരിശോധന നടത്താനും കഴിയൂ. എന്നാല്‍ എസ്.എഫ്.ഐ നേതാവ് കള്ളപരാതി നല്‍കി എന്ന് മാത്രമല്ല, സമയപരിധിക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നതും വ്യക്തമാണ്. പരാതിയുടെ സ്വഭാവമല്ല കത്തിനുള്ളത്. യൂണിവേഴ്‌സിറ്റിയോട് സംസ്ഥാന സെക്രട്ടറി കല്‍പ്പിക്കുന്ന പോലെയാണ് കത്തില്‍. ഇതനുസരിക്കുക മാത്രമാണ് യൂണിവേഴ്‌സിറ്റി ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അടക്കം പരിശോധിച്ച് എം.എസ്.എഫ് യു.യു.സിമാരെ അയോഗ്യരാക്കാനുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തി ഡീന്‍ ഓഫീസ് നേരത്തെ തന്നെ തള്ളിയതാണ്. എന്നാല്‍ അതേ പരാതിയില്‍ എസ്.എഫ്.ഐ നിര്‍ബന്ധത്തിന് വഴങ്ങി വൈസ് ചാന്‍സിലര്‍ മൂന്ന് സി.പി.എം അധ്യാപകരെ ഉപസമിതിയായി രൂപീകരിച്ച് അവരുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 16 യു.യു.സിമാരെയും ഇലക്ട്രോളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. പുറത്താക്കപ്പെട്ടവരെല്ലാം കാമ്പസുകളില്‍ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതിന്റെ രേഖകളെല്ലാം യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ എസ്.എഫ്.ഐ നല്‍കിയ ലിസ്റ്റ് പ്രകാരം പുതുതായി ചേര്‍്ക്കപ്പെട്ട യുയുസിമാരില്‍ പലരും ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട യുയുസിമാര്‍ അല്ല. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത എംഎസ്എഫ് യുയുസിമാരെ അയോഗ്യരാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റിയുടെ ഇടത് ഫാസിസത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പികെ നവാസ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ എന്നിവരും പങ്കെടുത്തു.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending