Connect with us

kerala

കേരള ബാങ്ക് ലയനം: മലപ്പുറത്ത് കണ്ണുനടുന്നത് ശതകോടികളില്‍

സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

Published

on

അനീഷ് ചാലിയാര്‍

ഇടതുസര്‍ക്കാര്‍ അധികാരമുപയോഗിച്ച് 16 കോടി ലാഭത്തിലുള്ള എം.ഡി.സി ബാങ്കിനെ ലയിപ്പിച്ചത് 637.8 കോടി നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍(കേരള ബാങ്കില്‍). 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 77.24 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കേരള ബാങ്കിന് എന്ന് വരുത്തി തീര്‍ക്കുമ്പോഴും ബാങ്കിന്റെ ഇതുവരെയുള്ള അറ്റനഷ്ടം 638 കോടിയോളമാണെന്നതാണ് സത്യം. അതേസമയം 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടുകോടി രൂപയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. എം.ഡി.സി ബാങ്കിന്റെ മൊത്തം ലാഭം പതിനാറ് കോടി രൂപയുമാണ്. 4606.99 കോടി നിക്ഷേപവും 3514.20 കോടിരൂപ വായ്പാ ബാക്കിയിരിപ്പുമുള്ള എം.ഡി.സി ബാങ്കില്‍ കരുതലായുള്ള ആയിരം കോടി രൂപയില്‍ കണ്ണുവെച്ചു തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉദ്യോഗസ്ഥനെ മുന്‍ നിര്‍ത്തി അട്ടിമറിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നത്.
സഹകരണ വകുപ്പ് സംസ്ഥാന സഹകരണ ബാങ്കിന്റെ(കെ.എസ്.സി.ബി) പ്രവര്‍ത്തന ലാഭം പെരുപ്പിച്ച് കാണിച്ചാലും നിലവിലുള്ള അറ്റനഷ്ടം (637.8 കോടി) രൂപ നികത്തണമെങ്കില്‍ പത്തുവര്‍ഷത്തിലധികമെടുക്കും. കെ.എസ്.സി.ബിയുടെ 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് (സി.ഡി.ആര്‍) 58.58 ശതമാനം മാത്രമാണ്. എന്നാല്‍ ഇതേ കാലയളവില്‍ എം.ഡി.സി ബാങ്കിന്റെ സി.ഡി.ആര്‍ 76.28 ശതമാനമാണ്. ഒരു ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കണമങ്കില്‍ സി.ഡി.ആര്‍ നിരക്ക് 70 ശതമാനത്തിന് മുകളിലായിരിക്കണമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുതന്നെ സമീപ കാലത്തൊന്നും കെ.എസ്.സി.ബിക്ക് ലാഭത്തിലെത്താന്‍ സാധിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.

പിണറായി സര്‍ക്കാര്‍ കേരളത്തിന് മാത്രമായൊരു ബാങ്കുണ്ടാക്കിയെന്ന് വീമ്പിളക്കുമ്പോഴും നഷ്ടത്തില്‍ നിന്നും കരകയറാത്ത കേരള സംസ്ഥാന സഹകരണ ബാങ്ക് തന്നെയാണ് നിലവിലുള്ളതെന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് സംസ്ഥാന സഹകരണ ബാങ്കിന് ബ്രാന്റ് നെയിം എന്ന പേരില്‍ കേരളബാങ്ക് എന്നാക്കി മാറ്റിയിരിക്കുന്നത്. 13 ജില്ലാ ബാങ്കുകളെ കെ.എസ്.സി.ബിയില്‍ ലയിപ്പിച്ചതിന് ആര്‍.ബി.ഐയുടെ അന്തിമാനുമതി ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എ ചോദ്യമുന്നയിച്ചിട്ടും ഇതിന് ഉത്തരം സഹകരണ മന്ത്രി നല്‍കിയിട്ടില്ല. സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് 2019 നവംബറിലാണ് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് എന്ന് പേരു നല്‍കിയിരുന്നത്. ഇതിന് ശേഷം ഏത് വിധേനയും എം.ഡി.സി ബാങ്കിനെയും ലയിപ്പിച്ചെടുക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനൊടുവിലാണ് സഹകരണനിയമത്തിലെ ഭേദഗതി നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം എം.ഡി.സി ബാങ്കിനെ ലയിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെതിരെ എം.ഡി.സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എയും പ്രാഥമിക സഹകരണ സംഘങ്ങളും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വിധിക്കായി തുടര്‍വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനു മുമ്പ് സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

kerala

പുരാവസ്തു തട്ടിപ്പുകേസ്; മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം

വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്

Published

on

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യാഴാഴ്ച്ച നടക്കുന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സണ്‍ മാവുങ്കലിന് ഒരാഴ്ച്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2021 സെപ്റ്റംബര്‍ മുതല്‍ ഇയാള്‍ കസ്റ്റഡിയില്‍ ആണ്. പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ജാമ്യം നല്‍കിയിട്ടുള്ളത്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം നല്‍കിയുളള കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂര്‍ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശമുണ്ട്. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കാന്‍ മാറ്റി. പോക്സോ കേസിലും പ്രതിയാണ് മോന്‍സണ്‍ മാവുങ്കല്‍. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുളളത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി പത്തുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ്.

Continue Reading

kerala

രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്: പി.കെ കുഞ്ഞാലില്‍ക്കുട്ടി

പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു

Published

on

മലപ്പുറം:രാജ്യസുരക്ഷയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷന്‍ സിന്ദുറെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെഹല്‍ഗാമില്‍ ഭീകരവാദികള്‍ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആ ആക്രമണം വഴി തീവ്രവാദികള്‍ കശ്മിരിനെ തന്നെ തകര്‍ക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനിയെങ്കിലും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

Trending