Connect with us

Video Stories

ഇസ്രായേല്‍ നിലപാടിലെ സി.പി.എമ്മിന്റെ ‘യൂടേണ്‍’

കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ ഇസ്രാഈല്‍ സര്‍ക്കാരുമായി കരാറുണ്ടാക്കുമ്പോള്‍ അതില്‍ എതിര്‍പ്പുയരാത്തതെന്തുകൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ആ രാജ്യത്തിന്റെ പ്രതിനിധിയുമായി ഇതിനായി കൂടിക്കാഴ്ച നടത്തിയത്. ഇത് ചെയ്തത് യു.ഡി.എഫായിരുന്നെങ്കില്‍ ഇടതുപക്ഷം എന്തുചെയ്യുമായിരുന്നു എന്നത് കൗതുകകരം!

Published

on

 

മുജീബ്. കെ. താനൂര്‍

ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു യുഎസ് യഹൂദ പുരോഹിതര്‍. ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടണം അധികാരമേറ്റ ഉടനെ അമേരിക്കയിലെ യഹൂദ പുരോഹിതന്മാര്‍ ഒന്നിച്ച് ഇസ്രായേലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ലിക്വിഡ് പാര്‍ട്ടിയും മറ്റു തീവ്ര സ്വഭാവമുള്ള മത വംശീയ പാര്‍ട്ടികളുമാണ് പുതിയ സര്‍ക്കാരിലുള്ളത്. ഇസ്രയേല്‍ അമേരിക്കക്കു ഹാനികരമെന്നു അമേരിക്കയിലെ യഹൂദ പുരോഹിതരുടെ ആവശ്യം.

നത്തന്യാഹുവിന്റെ ഇസ്രയേല്‍ ഗവണ്‍മെന്റ് അമേരിക്കക്ക് വന്‍ ആഘാതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കയിലെ യഹൂദ മതപുരോഹിതന്മാര്‍ (റബ്ബിമാര്‍) രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. കടുത്ത വലതു പക്ഷവും തികഞ്ഞ വംശീയതയും കൈമുതലായുള്ള ഈ സര്‍ക്കാരിന് ബഞ്ചമിന്‍ നത്തന്യാഹു നേതൃത്വം നല്‍കുന്നത് തന്നെ ചില ദുഷ്ടലാക്കോടെയാണെന്നു കാണിച്ചു യഹൂദ മത പുരോഹിതന്മാര്‍ അമേരിക്കന്‍ ഭരണ കൂടത്തിനു എഴുതിയ കത്തില്‍ പറയുന്നത് . പ്രധാനമന്ത്രി നെതന്യാഹുവിന്റെ കീഴിലുള്ള ഇസ്രയേലിന്റെ പുതിയ ഗവണ്‍മെന്റിന് തീവ്രവാദ നയങ്ങള്‍ ഉപയോഗിച്ച് ”പരിഹരിക്കാന്‍ കഴിയാത്ത ദോഷം” വരുത്താന്‍ കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഒരു കത്തില്‍ 300-ലധികം യുഎസ് റബ്ബിമാര്‍ ആണ് ഒപ്പു വെച്ചിട്ടുള്ളത്

നെതന്യാഹു കാബിനറ്റിലും ഗവണ്‍മെന്റിലും ചേരാന്‍ പോകുന്ന തീവ്ര ജൂത ദേശീയവാദി അംഗങ്ങളില്‍ നിന്നുള്ള നയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കത്ത് മുന്നറിയിപ്പ് നല്‍കുന്നു,അവര്‍ തികഞ്ഞ ‘ജനാധിപത്യധ്വംസകരാണ്.പുതിയ ഇസ്രായേല്‍ സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ നടപ്പിലാക്കിയാല്‍, ‘ഇസ്രായേല്‍-ജൂത ഡയസ്പോറ ബന്ധത്തിന് പരിഹരിക്കാനാകാത്ത ദോഷം വരുത്തും, കാരണം അവ ബഹുഭൂരിപക്ഷം അമേരിക്കന്‍ ജൂതന്മാര്‍ക്കും അമേരിക്കന്‍ മൂല്യങ്ങള്‍ക്കും അവഹേളനമാണ്,’ കത്തില്‍ പറയുന്നു.

നെതന്യാഹുവിന്റെ പല നിലപാടുകളും സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും അറബ് ഇസ്രായേലികളെ പുറത്താക്കാനും ഇസ്രായേലി സുപ്രീം കോടതി വിധികളെ അസാധുവാക്കാനും കഴിയുമെന്നും അവരുടെ മറ്റു തീവ്ര വാദനിലപാടുകള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നും റബ്ബികള്‍ വാദിക്കുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ഭരണം എന്ന് വിളിക്കപ്പെടുന്ന തീവ്ര വലതുപക്ഷ ഭരണസഖ്യത്തെ ഒന്നിപ്പിച്ചതിന് ശേഷം നെതന്യാഹു മൂന്നാം തവണയും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ്.
മത സയണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളെ അവരുടെ സഭകളിലും സംഘടനകളിലും പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട് കടുത്ത വലതുപക്ഷ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുമെന്ന് റബ്ബികള്‍ അവരുടെ തുറന്ന കത്തില്‍ പ്രതിജ്ഞയെടുത്തു. മറ്റ് ജൂത പുരോഹിതന്മാരോടും തീവ്ര സയണിസ്‌ററ് വിഭാഗങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുമുണ്ട് കത്തില്‍.
”വംശീയതയും മതാന്ധതയും കൊട്ടിഘോഷിക്കുന്നവര്‍ ഇസ്രായേലിന്റെ പേരില്‍ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് അനുവദിക്കില്ല, ഈ നീചത്വത്തിനെതിരെ അമേരിക്കന്‍ സമാധാനത്തിനും കെട്ടുറപ്പിനും വേണ്ടി ശക്തമായി ശബ്ദിക്കാനും വംശീയ വെറിക്കെതിരെ പ്രതികരിക്കാനും എല്ലാവരും മുന്നിട്ടു വരണമെന്നും’ റബ്ബിമാര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ പുത്രന്‍ യെര്‍ നെതന്യാഹു രാജ്യദ്രോഹത്തിന് ജയിലില്‍ കഴിയുകയാണ്. മൂന്ന് അഴിമതി കുറ്റങ്ങളും അദ്ദേഹം നേരിടുന്നു. ഇസ്രായേല്‍ പീനല്‍ കോഡില്‍ രാജ്യദ്രോഹത്തിനു ഏറ്റവും കുറഞ്ഞത് വധശിക്ഷയാണ്. ഇതിനെതിരെ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചത് ‘ മകന്‍ ഒരു സ്വതന്ത്ര മനുഷ്യനാണ്, അയാളുടെ ചെയ്തിയില്‍ അയാള്‍ മാത്രം ഒതുങ്ങുന്നതാണ്, എന്നിരുന്നാലും എല്ലാവര്‍ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട് എന്നതിനോട് യോജിപ്പില്ല,’ എന്നാണ്.

മകന്‍ അടക്കം നിരവധി തീവ്ര സയണിസ്റ്റുകള്‍ ദിനേന ജയിലാകുന്ന വേളയില്‍ അധികാരം തിരിച്ചു പിടിക്കുക എന്ന അവസ്ഥ നെതന്യാഹുവിനും തന്റെ പാര്‍ട്ടിക്കും അനിവാര്യമായതിനാലാണ് ഇങ്ങനെ ഒരു തിരിച്ചു വരവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളില്‍ പലരും പുതിയ ഇസ്രായേല്‍ ഗവണ്‍മെന്റിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ബ്രിങ്കന്‍ അമേരിക്കന്‍ മൂല്യങ്ങളെ ബഹുമാനിക്കുന്ന ഏതൊരു സര്‍ക്കാരിനും യുഎസ് പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പുതിയ സര്‍ക്കാരിന്റെ വരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.
മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ സെക്രട്ടറിയായിരുന്ന ഡാനിയല്‍ സി കെര്‍ഗ്, ആറുതവണ അമേരിക്കന്‍ സെക്രട്ടറിമാരുടെ ഉപദേശകനായിരുന്ന ആരും ഡേവിഡ് മില്ലര്‍ എന്നിവര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ പുതിയ ഇസ്രായേല്‍ സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ലോകസമാധാനത്തിന് കോട്ടം തട്ടുമെന്നതിലല്ല ഇസ്രായേല്‍ തീവ്രവാദം വ്യാപിപ്പിച്ചു മറ്റുള്ളവരെ ഭീതിമുനയില്‍ നിര്‍ത്തുന്ന രാഷ്ട്രീയ തന്ത്രമാണ് നേത്യന്യാഹു പ്രയോഗിക്കുക എന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. റബ്ബിമാരും മറ്റും പറയുന്നതിലൊന്നും കൂസാതെ ഇസ്രായേലിനു പുറത്തു ഒരു പുതിയ സൗഹൃദം വളര്‍ന്ന് വരുന്നതിനെ കേരളത്തിലും വലിയ ചര്‍ച്ചയൊന്നുമായില്ല.

കൃഷി, ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കാമെന്ന് ഇസ്രയേല്‍ ഏതാനും ദിവസം മുമ്പെയാണ് വ്യക്തമാക്കിയത്
കൃഷി, ടൂറിസം മേഖലകളില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സുല്‍ ജനറല്‍ ടമി ബെന്‍ ഹെയിം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിലെ ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കേരളവുമായുള്ള ടൂറിസം രംഗത്തെ സഹകരണം എങ്ങനെയൊക്കെയാകാമെന്ന് നിശ്ചയിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. മൂല്യവര്‍ധിത കാര്‍ഷികോല്പന്നങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഉദ്യോഗസ്ഥലത്തില്‍ ചര്‍ച്ചകള്‍ തുടരാമെന്നും കോണ്‍സുല്‍ ജനറല്‍ ഉറപ്പുനല്‍കി. ഇസ്രായേല്‍ മന്ത്രി ഫെബ്രുവരിയില്‍ കേരളം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. കോണ്‍സുല്‍ ജനറലിന്റെ സഹകരണം മുഖ്യമന്ത്രി പിണറായിയും സ്വാഗതം ചെയ്തു. കേരളവുമായി ഇസ്രായേലിനുള്ള ദീര്‍ഘകാലത്തെ ബന്ധം മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഓര്‍മിപ്പിച്ചു. ആദ്യകാല ഇസ്രയേല്‍ കുടിയേറ്റ പ്രതീകമായ കൊച്ചിയിലെ സിനഗോഗിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇതൊക്കെ ഇത്ര ധൈര്യമായി ചെയ്യാന്‍ അല്ലെങ്കില്‍ അതിന്റെ മേന്മകള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ സി പിഎമ്മിനെ കഴിയുകയുള്ളൂ എന്നിടത്തേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇങ്ങനെ ഒരു ധാരണ ഉണ്ടായിരുന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ആദ്യം മുസ്ലിം ലീഗിന്റെ നേര്‍ക്കായിരിക്കും ചാട്ടുളി തൊടുത്തു വിടുക. ഇടതു പക്ഷം കാര്യങ്ങളെല്ലാം നൈസായി ചെയ്തു വരുന്നതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഒരെതിര്‍പ്പുപോലുമില്ല. ന്യൂക്ലിയര്‍ സപ്പ്‌ളൈസ് ഗ്രൂപ്പില്‍ ഇന്ത്യ അംഗമാക്കാന്‍ പോകുന്നു, അമേരിക്കയുമായി ചങ്ങാത്തം കൂടുന്നു, ഇതൊക്കെ ഇസ്രായേല്‍ ബുദ്ധിയില്‍ വിരിഞ്ഞതാണ് എന്നൊക്കൊ ആ ക്രോശിച്ചു 2009 ല്‍ യു. പി. എ. യുമായുള്ള സഹകരണം അവസാനിപ്പിച്ച പാര്‍ട്ടിയാണ് സി. പി. എം. എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ നടത്തുന്ന പുതിയ മറുകണ്ടം ചാടിക്കളി, ചിന്തിപ്പിക്കുകയല്ല ചിരിപ്പിക്കുകയാണ് ചെയ്യുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള  എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.

Continue Reading

Health

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

Published

on

കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.

ഏതെങ്കിലും രീതിയിലുള്ള ലക്ഷണമുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കേന്ദ്ര മാർഗനിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു.

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് യുവാവ് ചികിത്സ തേടിയത്.

Continue Reading

Health

നിപയിൽ ആശ്വാസം; മരിച്ച യുവാവിൻറെ മാതാവും ബന്ധുക്കളളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരും നെഗറ്റീവ്‌

ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 18) പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയത്. 19 പനി കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Continue Reading

Trending