Connect with us

News

സഹിഷ്ണുതയും കാരുണ്യവും കാത്തുസൂക്ഷിക്കുന്ന യുഎഇ ഭരണാധികാരികള്‍ ലോകത്തിന് മാതൃക: യൂസുഫലി

രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്‌കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.

Published

on

റസാഖ് ഒരുമനയൂർ

അബുദാബി: സഹിഷ്ണുതയും കാരുണ്യവും നിത്യജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയ യുഎഇ ഭരണാധികാരികള്‍ എന്നും ലോകത്തിന് മാതൃകയാണെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച യുഎഇ 51-ാം ദേശീയദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിച്ചു സര്‍വ്വരെയും ചേര്‍ത്തുപിടിക്കുന്നവരാണ് യുഎഇ ഭരണകര്‍ത്താക്കള്‍. 200ല്‍ പരം രാജ്യങ്ങളില്‍നിന്നെത്തിയവര്‍ക്ക് സന്തുഷ്ട ജീവിതം നയിക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കുന്നതില്‍ ഭരണാധികാരികള്‍ എന്നും മുന്‍പന്തിയിലാണ്.

യുഎഇ യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ ജീവിതകാലത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയിലെ ഇന്ത്യക്കാരുടെ ജീവിതത്തെക്കുറിച്ച് ശൈഖ് സായിദ് ആരായുകയും തന്റെ മക്കളോട് അദ്ദേഹം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും മഹത്വം വിവരിക്കുകയും ചെയ്ത അനുഭവം യൂസുഫലി ഓര്‍ത്തെടുത്തു.

പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിലവിലെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ഇന്ത്യന്‍ സമൂഹത്തോട് എന്നും സ്നേഹവും താല്‍പര്യവും പുലര്‍ത്തുന്നു.
വ്യത്യസ്ഥ അഭിരുചിക്കാരായ വിദേശികള്‍ക്കുമുമ്പില്‍ രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്‌കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.

പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു.
യുഎ ഇ ഔഖാഫ് ചെയര്‍മാന്‍ മുഹമ്മദ് മത്വര്‍ സാലിം അല്‍കഅബി ഉത്ഘാടനം ചെയ്തു. യു എ ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി ബിന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ഹാഷിമി മുഖ്യപ്രഭാഷണം നടത്തി.
ശൈഖ് സായിദ് മസ്ജിദ് മുഅദ്ദിന്‍ അല്‍ഹാഫിള് അഹ്‌മദ് നസീം ബാഖവി ഖിറാഅത്ത് നടത്തി.
ഇസ്ലാമിക് സെന്ററിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിംഗും, സെന്റര്‍ മുന്‍ഭാരവാഹി എംഎം നാസര്‍ സ്മാരക സോക്കര്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും പത്മശ്രീ യൂസുഫലി നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസ്സി കൗണ്‍സിലര്‍ ഡോക്ടര്‍ ബാലാജി രാമസ്വാമി, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മുഹിയദ്ദീന്‍, ഫാല്‍കണ്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാര്‍ഗിറ്റ് മുള്ളര്‍, യുഎഇ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി, അബൂദാബി സുന്നി സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാരിസ് ബാഖവി, അബൂദാബി കെഎംസിസി ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ എവി ശിഹാബുദ്ദീന്‍ നന്ദി രേഖപ്പെടുത്തി.

പ്രമുഖ ഗായകന്‍ കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിച്ച മ്യുസിക്കല്‍ ഇവന്റും അരങ്ങേറി. മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് നജാത്ത്, അബ്ദുല്‍ അസീസ്, സിദ്ധീഖ് എളേറ്റില്‍, മുസ്തഫ വാഫി, ഹനീഫ പടിഞ്ഞാര്‍മൂല, സലീം നാട്ടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

india

ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍

ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Published

on

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്‌ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.

Continue Reading

kerala

മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു

കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്.

Published

on

മലമ്പുഴയില്‍ വാതില്‍ തകര്‍ത്ത് ഒറ്റമുറി വീടിനുള്ളില്‍ പുലി കയറി. മൂന്ന് കുട്ടികളുള്‍പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില്‍ പുലി കയറിയത്. വീടിനുള്ളില്‍ കുട്ടികള്‍ കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില്‍ കയറിയത്. തുടര്‍ന്ന് നായയുടെ മേലെ ചാടുന്നതിനിടയില്‍ മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്‍ന്ന മാതാപിതാക്കള്‍ കണ്ടത് നായയെ കടിച്ച് പിടിച്ച് നില്‍കുന്ന പുലിയെയാണ്. ആളുകള്‍ ഉണര്‍ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.

മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്‍കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്‍പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള്‍ കഴിയുന്നത്.

Continue Reading

kerala

മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു

ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

Published

on

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.

Continue Reading

Trending