Connect with us

News

സഹിഷ്ണുതയും കാരുണ്യവും കാത്തുസൂക്ഷിക്കുന്ന യുഎഇ ഭരണാധികാരികള്‍ ലോകത്തിന് മാതൃക: യൂസുഫലി

രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്‌കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.

Published

on

റസാഖ് ഒരുമനയൂർ

അബുദാബി: സഹിഷ്ണുതയും കാരുണ്യവും നിത്യജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയ യുഎഇ ഭരണാധികാരികള്‍ എന്നും ലോകത്തിന് മാതൃകയാണെന്ന് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച യുഎഇ 51-ാം ദേശീയദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹിഷ്ണുതയും സാഹോദര്യവും കാത്തുസൂക്ഷിച്ചു സര്‍വ്വരെയും ചേര്‍ത്തുപിടിക്കുന്നവരാണ് യുഎഇ ഭരണകര്‍ത്താക്കള്‍. 200ല്‍ പരം രാജ്യങ്ങളില്‍നിന്നെത്തിയവര്‍ക്ക് സന്തുഷ്ട ജീവിതം നയിക്കാനുള്ള സാഹചര്യവും സൗകര്യവും ഒരുക്കുന്നതില്‍ ഭരണാധികാരികള്‍ എന്നും മുന്‍പന്തിയിലാണ്.

യുഎഇ യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ ജീവിതകാലത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ യുഎഇയിലെ ഇന്ത്യക്കാരുടെ ജീവിതത്തെക്കുറിച്ച് ശൈഖ് സായിദ് ആരായുകയും തന്റെ മക്കളോട് അദ്ദേഹം ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും മഹത്വം വിവരിക്കുകയും ചെയ്ത അനുഭവം യൂസുഫലി ഓര്‍ത്തെടുത്തു.

പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിലവിലെ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ഇന്ത്യന്‍ സമൂഹത്തോട് എന്നും സ്നേഹവും താല്‍പര്യവും പുലര്‍ത്തുന്നു.
വ്യത്യസ്ഥ അഭിരുചിക്കാരായ വിദേശികള്‍ക്കുമുമ്പില്‍ രാജ്യത്തിന്റെ തൊഴില്‍മേഖലയും സാമ്പത്തിക രംഗവും മാത്രമല്ല, സാംസ്‌കാരിക പൈതൃകവും പരസ്പരം കൈമാറിയാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.

പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സലാം സ്വാഗതം പറഞ്ഞു.
യുഎ ഇ ഔഖാഫ് ചെയര്‍മാന്‍ മുഹമ്മദ് മത്വര്‍ സാലിം അല്‍കഅബി ഉത്ഘാടനം ചെയ്തു. യു എ ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി ബിന്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ഹാഷിമി മുഖ്യപ്രഭാഷണം നടത്തി.
ശൈഖ് സായിദ് മസ്ജിദ് മുഅദ്ദിന്‍ അല്‍ഹാഫിള് അഹ്‌മദ് നസീം ബാഖവി ഖിറാഅത്ത് നടത്തി.
ഇസ്ലാമിക് സെന്ററിന്റെ നവീകരിച്ച വെബ്സൈറ്റ് ലോഞ്ചിംഗും, സെന്റര്‍ മുന്‍ഭാരവാഹി എംഎം നാസര്‍ സ്മാരക സോക്കര്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും പത്മശ്രീ യൂസുഫലി നിര്‍വഹിച്ചു.

ഇന്ത്യന്‍ എംബസ്സി കൗണ്‍സിലര്‍ ഡോക്ടര്‍ ബാലാജി രാമസ്വാമി, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മുഹിയദ്ദീന്‍, ഫാല്‍കണ്‍ ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാര്‍ഗിറ്റ് മുള്ളര്‍, യുഎഇ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്ല ഫാറൂഖി, അബൂദാബി സുന്നി സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാരിസ് ബാഖവി, അബൂദാബി കെഎംസിസി ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ എവി ശിഹാബുദ്ദീന്‍ നന്ദി രേഖപ്പെടുത്തി.

പ്രമുഖ ഗായകന്‍ കണ്ണൂര്‍ ശരീഫും സംഘവും അവതരിപ്പിച്ച മ്യുസിക്കല്‍ ഇവന്റും അരങ്ങേറി. മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് നജാത്ത്, അബ്ദുല്‍ അസീസ്, സിദ്ധീഖ് എളേറ്റില്‍, മുസ്തഫ വാഫി, ഹനീഫ പടിഞ്ഞാര്‍മൂല, സലീം നാട്ടിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

india

പഹൽഗാം ആക്രമണം; കൊൽക്കത്തയിൽ ഗർഭിണിയായ മുസ്‌ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഗൈനകോളജിസ്റ്റ്

ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

on

കോൽക്കത്തയിലെ കസ്‌തൂരി ദാസ് മെമ്മോറിയൽ ആശുപത്രി ഗൈനക്കോളജിസ്റ്റും ഒബ്‌സ്ടട്രീഷ്യനുമായ ഡോക്ടർ സി. കെ. സർക്കാറാണ് പഹൽഗാം ആക്രമണത്തിന് ശേഷം ഇനി മുസ്‌ലിംകൾക്ക് ചികിത്സ ഇല്ല എന്ന് പറഞ്ഞ് ഗർഭിണിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചത്.

പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. ഏഴ് മാസമായി ഇതേ ഡോക്ടറുടെ പേഷ്യന്റ് ആയിരുന്നു സ്ത്രീയെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“നിന്റെ ഭർത്താവിനെ ഹിന്ദുക്കൾ കൊല്ലണം, അപ്പോഴേ അവർ അനുഭവിച്ച വേദന നീയറിയൂ” എന്നും ഡോക്ടർ പറഞ്ഞതായി പ്രസ്‌തുത സ്ത്രീയുടെ ബന്ധുവും അഭിഭാഷകയുമായ മെഹ്‌ഫൂസ് ഖാത്തൂൻ ഫേസ്ബുക്കിൽ കുറിച്ചു.“ആരോഗ്യസംരക്ഷണം മതാടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യം അല്ല, അതൊരു അടിസ്ഥാനവകാശമാണ് ” എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

Continue Reading

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

Trending