kerala
തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ തുടര്‍ഭരണം ഇനിയും ബാക്കി !
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന് നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന് കോടതിയെ സമീപിച്ചതോടെയാണ ്സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്.

കെ.പി ജലീല്‍
ഒരു വടക്കന്‍ വീരഗാഥയിലെ സിനിമാ ഡയലോഗ് പോലെ തിരിച്ചടികള്‍ തുടരെത്തുടരെ ഏറ്റുവാങ്ങുകയാണ് തുടര്‍ഭരണം. തുടര്‍ഭരണം എന്നാല്‍ തുടര്‍തിരിച്ചടികളെന്ന് വ്യാഖ്യാനിക്കേണ്ട അവസ്ഥ. ഗവര്‍ണര്‍ക്കെതിരെ കൊമ്പുകോര്‍ത്ത സി.പി.എം മുന്നണി ഭരണമാണ് കോടതിയില്‍ നിന്ന് കോടതിയിലേക്കും ജനങ്ങളില്‍നിന്ന്ന ജനങ്ങളിലേക്കും തിരിച്ചടികളുടെ പരമ്പരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഇന്നും കിട്ടി മറ്റൊരു തിരിച്ചടി. അത് സാങ്കേതികസര്‍വകലാശാലാ വി.സി നിയമനത്തെച്ചൊല്ലിയാണെന്ന ്മാത്രം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ചട്ടം മറികടന്ന് നിയമിച്ചത് റദ്ദാക്കിയ ഗവര്‍ണറുടെ നടപടിയാണ് സത്യത്തില്‍ കേരളഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. കോടതി വിധിയെതുടര്‍ന്ന് രാജിവെക്കേണ്ടിവന്ന കെ.ടി.യു വിസി യുടെ സ്ഥാനത്ത് ചാന്‍സലര്‍ അധികാരം ഉപയോഗിച്ച് ഏതാനും ആഴ്ച മുമ്പാണ ്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സാങ്കേതികവകുപ്പിലെ സീനിയര്ഡ ജോ. ഡയറക്ടറായ സിസ തോമസിനെ നിയോഗിച്ചത്.എന്നാലത് തങ്ങളുടെ അധികാരത്തിനേറ്റ അടിയാണെന്ന ്പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു സര്‍ക്കാര്‍. അതാണ് കോടതി സുല്ലിട്ടിരിക്കുന്നത്. സിസ തോമസിന്റെ നിയമനം നിയപരമാണെന്നും യോഗ്യത അനുസരിച്ചാണെന്നും കോടതി പറയുമ്പോള്‍ അതിനെതിരെ ഹാലിളക്കിയ സര്‍ക്കാരും മന്ത്രിയുമാണ ്വെട്ടിലായിരിക്കുന്നത്.
ഗവര്‍ണറുടെ നടപടി ശരിയാണെന്നാണ് ഇതിനര്‍ത്ഥം. ഹര്‍ജി അത്യപൂര്‍വമാണെന്നും കോടതി പറയുമ്പോള്‍ ഇനിയുള്ള വി.സിമാരുടെ കാര്യത്തിലിന് സര്‍ക്കാരിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കില്ലെന്നര്‍ത്ഥം. ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി നിയമിക്കാന്‍ നോക്കിയ നടപടിയെ ഹൈക്കോടതി തടയിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന് നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന് കോടതിയെ സമീപിച്ചതോടെയാണ ്സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്. ഇതോടെ തുടര്‍ച്ചയായി തിരിച്ചടി ഏറ്റുവാങ്ങുന്ന സര്‍ക്കാരെന്ന ദുര്‍ഖ്യാതിക്ക് പിണറായി സര്‍ക്കാര്‍ ഇരയായിരിക്കുകയാണ്.
കെ.റെയില്‍ പദ്ധതിക്കായി ഇരുന്നൂറിലധികം റവന്യൂജീവനക്കാരെ നിയോഗിച്ചത് ഇന്നലെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനുപുറമെ നിരവധി തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോകേണ്ടിയും വന്നു. സര്‍വകലാശാലകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്നും സര്‍ക്കാര്‍ തസ്തികകള്‍ പൊതുജനങ്ങള്‍ക്കെല്ലാവര്‍ക്കുമാണെന്നുമുള്ള രീതിയെയാണ് സര്‍ക്കാര്‍ പൊളിക്കാന്‍ നോക്കിയത്.അതിനുള്ള ജനാധിപത്യപരമായ മറുപടികൂടിയാണ് ഇന്നത്തെ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ വിധി.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര് പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍