Connect with us

kerala

സ്വകാര്യമില്ലുകളുമായി സര്‍ക്കാരിന്റെ ഒത്തുകളി

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം.

Published

on

മുഹമ്മദലി പാക്കുളം
പാലക്കാട്‌

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം. കൊയ്‌തെടുത്ത ടണ്‍ കണക്കിന് നെല്ല്് വീടുകളില്‍ കൂട്ടിയിട്ട് എന്ത് ചെയ്യുമെന്നറിയാതെ നെടുവീര്‍പ്പിടുകയാണ് കര്‍ഷകര്‍.

പാലക്കാട് ഒന്നാംവിളകൊയ്ത്ത് 60 ശതമാനം പൂര്‍ത്തിയാകുമ്പോഴും നെല്ലുസംഭരണം പാതിവഴിയിലാണ്. വകുപ്പ് മന്ത്രിയുള്‍പ്പടെ മൂന്നു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി, തുടര്‍ന്ന് മുഖ്യമന്ത്രിയെ വിഷയം ബോധിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെയും വൈകീട്ട് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും അതുണ്ടായില്ല. സപ്ലൈകോ വഴി സര്‍ക്കാര്‍ നെല്ലുസംഭരിക്കുന്നത് കിലോക്ക് 28 രൂപയാണ്. എന്നാല്‍ സ്വകാര്യ മില്ലുകള്‍ 18 രൂപമാത്രമാണ് നല്‍കുന്നത്. സംഭരണം മനപൂര്‍വം വൈകിപ്പിച്ച് സ്വകാര്യമില്ലുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ കൊയ്ത്ത് സജീവമായില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളില്‍ 60 ശതമാനം ഒന്നാംവിള കൊയ്തു കഴിഞ്ഞു. കൊയ്‌തെടുത്ത നെല്ല് വീട്ടില്‍ സൂക്ഷിക്കാനാകാതെ വീട്ടുമുറ്റത്തും പാടത്തും മറ്റു തുറന്ന സ്ഥലങ്ങളില്‍ ചാക്കിട്ടുമൂടിയാണ് കര്‍ഷകര്‍ സൂക്ഷിക്കുന്നത്. ഇടക്കിടെ പെയ്യുന്ന മഴയില്‍ പലയിടത്തും നെല്ല് മുളക്കുന്ന സാഹചര്യം വരെയുണ്ട്. കൂടാതെ പെരുച്ചാഴി, എലി ശല്യം വേറെയും.

ലക്ഷങ്ങള്‍ ലോണെടുത്താണ് ലാഭകരമല്ലാത്ത നെല്‍കൃഷി പാരമ്പര്യം കാത്തുസൂക്ഷിക്കാനായി കൃഷി ചെയ്യുന്നത്. നെല്ലുസംഭരണം വൈകിപ്പിപ്പിച്ചാല്‍ കെട്ടിക്കിടക്കുന്ന നെല്ലു നശിക്കാതിരിക്കാന്‍ കിട്ടിയവിലക്ക് സ്വകാര്യ മില്ലുകള്‍ക്ക് കര്‍ഷകര്‍ക്ക് നല്‍കേണ്ടി വരും. ലാഭം കൊള്ളുന്നതാകട്ടെ സ്വകാര്യ മില്ലുടമകളും. മില്ലുടമകളും സര്‍ക്കാരുമായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരിലധികവും സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. ഇവരെ തൃപ്തിപ്പെടുത്താനാണ് സംഭരണം വൈകുന്നതെന്ന ആരോപണവുമുണ്ട്. മുന്‍കാലങ്ങളില്‍ കൊയ്ത്ത് തുടങ്ങുന്നതിന് മുമ്പ് തന്നെ മില്ലുടമകളും സര്‍ക്കാരും ചര്‍ച്ച നടത്തി തീരുമാനത്തിലെത്താറുണ്ട്. എന്നാല്‍ മില്ലുടമകള്‍ കൊയ്ത്ത് തുടങ്ങിയ ശേഷം സര്‍ക്കാരിന് മുന്നില്‍ ഡിമാന്റുകള്‍ വെക്കുകയായിരുന്നു. പ്രളയത്തില്‍ നഷ്ടപ്പെട്ട നെല്ലിന്റെ നഷ്ടപരിഹാരം, ജി.എസ്.ടി സര്‍ക്കാര്‍ വഹിക്കണം, സപ്ലൈക്കോക്ക് നല്‍കേണ്ട 68 ശതമാനം അരി 64 കിലോയായി കുറക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍. ഇതെല്ലാം പരിഹരിച്ച് ഉടന്‍ സംഭരണം തുടങ്ങുമെന്ന് വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും തീരുമാനമാകുന്നില്ല. ഇതര സംസ്ഥാന മില്ലുടമകള്‍ നെല്ല് സംഭരണത്തില്‍ അനുകുല നിലപാടാണുള്ളത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടാല്‍ മാത്രം മതി. എന്നാല്‍ ഇതിനൊന്നും സര്‍ക്കാര്‍ മുതിരുന്നില്ല. നെല്ലുസംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം മന്ത്രി എം.ബി രാജേഷിന്റെ പാലക്കാട്ടെ വസതിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തീരുമാനം വൈകുന്നപക്ഷം സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊച്ചിയില്‍ സെക്‌സ് റാകറ്റ്; പീഡനത്തിന് ഇരയായി ബംഗ്ലാദേശ് യുവതി

എട്ട് വര്‍ഷത്തോളമായി ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

Published

on

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ ഇരയായി ബംഗ്ലാദേശ് യുവതി. എട്ട് വര്‍ഷത്തോളമായി ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇരുപതിലേറെ പേര്‍ക്കാണ് പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത്. സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണ് പിടിയിലായത്.

പന്ത്രണ്ടാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തുന്നത്. ബെംഗളുരുവില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞയാഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്. കസ്റ്റഡയില്‍ എടുത്ത നാലുപേരെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

kerala

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന സംഭവം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കസ്റ്റഡി കാലാവധി അവസാനിക്കും. മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

പ്രതികള്‍ ലഹരിയ്ക്ക് അടിമയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നുവെന്നും മെഡിക്കല്‍ പരിശോധനയില്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ചോദ്യം ചെയ്യുമ്പോള്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. മരിച്ച കുഞ്ഞുമോളുമായി പ്രതികള്‍ക്ക് മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് അഭീഷ് പറഞ്ഞിരുന്നു. എന്നാല്‍ ശ്രീക്കുട്ടിയുടെ അമ്മ സുരഭി ഈ ആരോപണങ്ങല്‍ നിഷേധിച്ചിരുന്നു. ശ്രീക്കുട്ടിയുടെ ഭര്‍ത്താവും പ്രതി അജ്മലും ചേര്‍ന്ന് ശ്രീക്കുട്ടിയെ ട്രാപ്പിലാക്കിയതാണെന്നായിരുന്നു അവര്‍ പറഞ്ഞത്.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

 

Continue Reading

kerala

പി. ശശിക്കെതിരെ വീണ്ടും പി. വി അന്‍വര്‍; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പൊളിറ്റിക്കല്‍ ടാര്‍ഗറ്റുണ്ടെന്ന് ആക്ഷേപം

മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെയും പി. ശശിക്കെതിരെയും താന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങള്‍ ആദ്യം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കൈകഴുകാനുള്ള നീക്കത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ് പി.വി. അന്‍വര്‍ എംഎല്‍എ.

അന്വേഷണം വൈകുന്നത് സംബന്ധിച്ച് ഇത്രയേറെ വലിയ ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നിട്ടും എന്തുകൊണ്ട് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ലെന്ന് അന്‍വര്‍ ചോദിച്ചു. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്ന ഒരു പ്രചാരണം ഉണ്ടാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കൂട്ടുനിന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും കഴിഞ്ഞ എട്ടുദിവസമായി മുള്‍മുനയില്‍ നിര്‍ത്തിയതിന് പൊളിറ്റിക്കല്‍ സെക്രട്ടറി മറുപടി പറയേണമെന്നും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു.

പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതില്‍ പല രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്ന് ഞാന്‍ സംശയിക്കുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. പി. ശശിക്കെതിരെ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പറയട്ടെ ബാക്കിയെന്നും പി. ശശിക്കെതിരെ നിലപാട് കടുപ്പിച്ച് തന്നെ മുന്നോട്ട് പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും അദ്ദേഹം ആരോപണം ഉന്നയിച്ചു. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ടെന്നും കീഴുദ്യോ?ഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടാണ്. അതിനാല്‍ എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും പി.വി. അന്‍വര്‍ ആവശ്യപ്പട്ടു.

Continue Reading

Trending