Connect with us

Video Stories

‘നീരജിന്റെ നേട്ടം മുന്‍കൂട്ടി പ്രവചിച്ച് ചന്ദ്രിക’

ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്

Published

on

ടോക്കിയോ: ചന്ദ്രികയുടെ പ്രവചനം തെറ്റായില്ല, നീരജ് സ്വര്‍ണത്തിലേക്ക് തന്നെ എറിഞ്ഞു. 87.58 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ്. മത്സരം നടക്കുന്നതിന് മുമ്പ് തന്നെ നീരജ് സ്വര്‍ണം നേടുമെന്ന് ചന്ദ്രിക പ്രവചിച്ചിരുന്നു. ചന്ദ്രികയുടെ ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂരാണ് ടോക്കിയോ ടോക്ക് എന്ന കോളത്തില്‍ നീരജ് സ്വര്‍ണമെഡല്‍ നേടുമെന്ന പ്രവചനം നടത്തിയത്.

നീരജ് എന്ന 23 കാരന്റെ ആത്മവിശ്വാസവും പ്രതിഭാ മികവും സ്വര്‍ണത്തിലേക്ക് എത്തുമെന്ന വിശ്വാസം തന്നെയാണ് ആ പ്രവചനത്തിന് പിന്നില്‍.

ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്‌സ് സ്വര്‍ണം നേടിയാണ് കരസേനയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായ നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്.

ഹോക്കിയിലൂടെ ഗെയിംസിലും ഷൂട്ടിങിലൂടെ വ്യക്തിഗത ഗെയിംസ് ഇനത്തിലും നേരത്തെ സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്‌ലറ്റിക്‌സില്‍ നിന്നുള്ള സ്വര്‍ണം എന്നും കാണാക്കണിയായിരുന്നു. ഹോക്കിയില്‍ എട്ട് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ നേടിയത്. 1970ലെ മോസ്‌കോ ഒളിമ്പിക്‌സിലായിരുന്നു ഏറ്റവും ഒടുവില്‍. 2008ലെ ബീജിങ് ഒളിമ്പിക്‌സിലാണ് വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്ര രാജ്യത്തിന് സ്വര്‍ണം നേടിക്കൊടുത്തത്. വ്യക്തിഗത ഇനത്തിലെ ആദ്യ സ്വര്‍ണമയിരുന്നു ബിന്ദ്രയുടേത്. ബീജിങ് ഒളിമ്പിക്‌സിന് കൊടിയിറങ്ങി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴാണ് അത്‌ലറ്റിക്‌സിലെ സ്വര്‍ണ നേട്ടത്തിലൂടെ രാജ്യം മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കൂബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്്‌ലി (85.44 മീറ്റര്‍) വെങ്കലവുനേടി.

ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ എന്ന മികച്ച ദൂരം കണ്ടെത്തിയ ചോപ്ര, രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററായി ദൂരം മെച്ചപ്പെടുത്തി. എന്നാല്‍ മൂന്നാം ശ്രമത്തില്‍ ലാന്‍ഡിങിലെ പിഴവില്‍ ദൂരം 76.79ലേക്ക് ചുരുങ്ങി. എങ്കിലും ശരാശരി ദൂരത്തിന്റെ മികവില്‍ ഒന്നാം സ്ഥാനക്കാരനായി ചോപ്ര ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു വേഗം കൂടി. ചോപ്രയെക്കൂടാതെ ഏഴു പേരാണ് ഫൈനലിലെത്തിയത്. നാലും അഞ്ചും റൗണ്ടുകളിലെ ചോപ്രയുടെ പ്രകടനങ്ങള്‍ ഫൗളില്‍ കലാശിച്ചു. എന്നാല്‍ ആറാം ശ്രമത്തില്‍ 84.24 മീറ്റര്‍ കണ്ടെത്തി. ഇതോടെ സ്വര്‍ണമുറപ്പിക്കുകയും ചെയ്തു. മറ്റു താരങ്ങള്‍ക്ക് ചോപ്രയുടെ അടുത്തുപോലും എത്താനായിരുന്നില്ല. ഇതോടെയാണ് ടോക്കിയോ ഒളിമ്പിക്‌സ് മൈതാനിയില്‍ ഇന്ത്യയുടെ ദേശീയ ഗാനമുയര്‍ന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമായിരുന്നു. അതേസമയം തന്റെ തന്നെ കരിയറിലെ 88.06 മീറ്റര്‍ എന്ന ദൂരം ചോപ്രക്ക് ടോക്കിയോയില്‍ എത്തിപ്പിടിക്കാനായില്ല.

സ്വാതന്ത്ര്യ പൂര്‍വ്വ ഇന്ത്യയുടെ കാലത്ത് ഇന്ത്യക്കു വേണ്ടി മത്സരിച്ച ബ്രിട്ടീഷ്താരം നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയത്. 1900ത്തിലെ പാരീസ് ഗെയിംസിലായിരുന്നു ഇത്. മില്‍ഖാ സിങിനും പി.ടി ഉഷക്കും നാലാം സ്ഥാനവും അഞ്ജു ബോബി ജോര്‍ജ്ജിന് അഞ്ചാം സ്ഥാനവും എത്തിപ്പിടിക്കാനായതായിരുന്നു ഇതിനു മുമ്പ് ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍.
ചരിത്ര നേട്ടത്തില്‍ നീരജ്‌ചോപ്രക്ക് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം തുടരുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി രാഷ്ട്രീയ, കായിക, സാമൂഹ്യ രംഗങ്ങളി ലെ നിരവധി പേര്‍ അഭിനന്ദനവുമായിരംഗത്തെത്തി. നീരജിന് ഹരിയാനാ സര്‍ക്കാര്‍ ആറു കോടി രൂപ ഇനാം പ്രഖ്യാപിച്ചു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending