Connect with us

kerala

കോവിഡ് കണക്കിലും കള്ളക്കളി; തിരുത്താന്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് ‘അഭിമാനകരമായ നേട്ട’ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

Published

on

തിരുവനന്തപുരം: നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തന്ത്രത്തിന് തടയിട്ട് കോവിഡ് വിദഗ്ധ സമിതി. പ്രതിദിന കോവിഡ് രോഗികളുടെ കാര്യത്തില്‍ രാജ്യത്ത് മുന്നിലുള്ള കേരളത്തില്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാണിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഇതോടെ പൊളിഞ്ഞു.

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സകല മേഖലയിലും തട്ടിപ്പും തിരിമറിയും നടത്തുന്ന ഇടത് സര്‍ക്കാര്‍, കോവിഡ് കണക്കിന്റ കാര്യത്തില്‍ നടത്തിയ കള്ളക്കളിയാണ് വിദഗ്ധ സമിതിയുടെ ഇടപെടലോടെ പാളിയത്. മാസങ്ങളായി രേഖപ്പെടുത്താതിരുന്ന നെഗറ്റീവായവരുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ കള്ളക്കളി കണ്ടെത്തിയ കോവിഡ് വിദഗ്ധ സമിതി, ഇതു ശരിയല്ലെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ‘നേട്ടങ്ങള്‍’ കാരണം, നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമേലെയാണ്. അതായത് സംസ്ഥാനത്ത് 100 പേരില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ പത്തിലേറെപേര്‍ കോവിഡ് പോസ്റ്റിവാകുന്നു. രാജ്യത്ത് ഇത് രണ്ടിന് താഴെയാണ്. രാജ്യത്തിനു തന്നെ ആശങ്കയായി കേരളം മാറിയതോടെയാണ്, മുഖം രക്ഷിക്കാന്‍ കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.
കേരളത്തിന്റെ സ്ഥിതി മോശമാകുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിറകെ, ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്നും അതില്‍ 75000 ഉം ആര്‍.ടി.പി.സി.ആര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ അതിനാവശ്യമായ ലാബുകളുടെ ശേഷി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്തില്ല. ഇതോടെയാണ് ടെസ്റ്റുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.

ഫെബ്രുവരി രണ്ടിന് പരിശോധനകളുടെ എണ്ണം 52,940 ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.73 ഉം ആയിരുന്നു. മൂന്നിന് പരിശോധനകളുടെ എണ്ണം 59,635 ആയി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66. ഈ വേളയിലായിരുന്നു കേന്ദ്ര സംഘമെത്തിയതും മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായതും. പിന്നാലെ പരിശോധനകളുടെ എണ്ണം കുതിച്ചുയര്‍ന്ന് 84,000ലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ നിന്നു 7.26 ലേക്കും കുറഞ്ഞു. 5ന് പരിശോധനകളുടെ എണ്ണം 90,000 കടന്നെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിന് താഴെയാണെന്ന കണക്കുകളും പുറത്തുവന്നു.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് ‘അഭിമാനകരമായ നേട്ട’ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കേന്ദ്ര സംഘം മടങ്ങിയതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു. രേഖപ്പെടുത്താതെ പോയ നെഗറ്റീവ് രോഗികളുടെ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കുന്നുണ്ടെങ്കില്‍ അത് പ്രത്യേകമായി കാണിക്കണമെന്നും പ്രതിദിന പരിശോധനകളുടെ കൂട്ടത്തില്‍ പെടുത്തരുതെന്നുമാണ് വിദഗ്ധസമിതി നിര്‍ദേശം. ഇതോടെ പരിശോധനകളുടെ യഥാര്‍ത്ഥ കണക്കു പുറത്തുവന്നു. 47,927 പരിശോധനകള്‍ മാത്രമാണ് ഇന്നലെ നടന്നത്. അതിന് മുമ്പുള്ള ദിവസം പരിശോധന 65,517 ആയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഹജ്ജിന് പോകാനിരിക്കെയാണ് അപകടം

എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം മഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. എടത്തനാട്ടുകര താഴത്തെപീടിക സ്വദേശി റഫീഖ് മാസ്റ്റര്‍ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറു മണിയോടുകൂടിയായിരുന്നു മരത്താണിയില്‍ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ ആണ് മരിച്ച റഫീഖ്. അടുത്ത ആഴ്ച ഹജ്ജിന് പോകാനിരിക്കെയാണ് അപകടം.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; താക്കീതായി മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച്

മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു

Published

on

കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി തീപിടിച്ചത് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം, കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി കണ്ടെത്തണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

കെട്ടിട നിര്‍മ്മാണം കരാര്‍ എടുത്ത ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഒരുപാട് പേരുടെ മരണത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കൊടുക്കാത്ത അധികാരികളെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ അവലംബിക്കുന്ന മലബാറിലെ പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ഒറ്റുകൊടുക്കാനുള്ള അധികാരികളുടെ ശ്രമം കാലങ്ങളായി തുടരുകയാണ്. കേട്ടുകേള്‍വിയില്ലാത്ത നിരവധി വാര്‍ത്തകള്‍ സ്ഥിരമായി കേട്ടുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞു കൊണ്ടിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് സംരക്ഷിക്കുവാന്‍ ശക്തമായ യുവജന സമരം തുടരുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ജില്ലാ നേതാക്കന്മാര്‍ പ്രസ്താവിച്ചു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ ജില്ലാ ഭാരവാഹികളായ
സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷൗലീക്ക്, എം.ടി സൈദ് ഫസല്‍, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ഐ സല്‍മാന്‍, റിഷാദ് പുതിയങ്ങാടി, പി സി സിറാജ്, പി വി അന്‍വര്‍ ഷാഫി, മന്‍സൂര്‍ മാങ്കാവ്, വി പി എ ജലീല്‍, പി എച്ച് ഷമീര്‍, കെ കെ റിയാസ്, ഷൗക്കത്ത് വിരുപ്പില്‍, എം നസീഫ്, കെ കുഞ്ഞിമരക്കാര്‍, നിസാര്‍ പറമ്പില്‍, അനീസ് തോട്ടുങ്ങല്‍, അന്‍സീര്‍ പനോളി, സി.കെ ഷക്കീര്‍, ഫാസില്‍ നടേരി, കെ.ടി റഹൂഫ്, ഷാകിര്‍ പാറയില്‍, ലത്തീഫ് നടുവണ്ണൂര്‍, ഹാഫിസ് മാതാഞ്ചേരി, നിസാം കാരശ്ശേരി, കോയമോന്‍ പുതിയപാലം, അബ്ദുസ്സലാം അരക്കിണര്‍, സുബൈര്‍ വെള്ളിമാട്കുന്ന്, ഹാരിസ് പി പി, റഹ്‌മത്തുള്ള ടി, ഷാഫി സകരിയ, റാഫി ചെരചോറ, സലീം മിലാസ്, കെ ജാഫര്‍ സാദിക്ക്, പി കെ ഹകീം മാസ്റ്റര്‍, അബ്ദു സമദ് എ പി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Continue Reading

kerala

തൃശൂരില്‍ യുദ്ധവിരുദ്ധ റാലി പൊലീസ് തടഞ്ഞു; 10 പേര്‍ കരുതല്‍ തടങ്കലില്‍

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

Published

on

തൃശൂരില്‍ യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി തടഞ്ഞ് പൊലീസ്. സംഭവത്തെ തുടര്‍ന്ന് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകരായ 10 പേരെ കരുതല്‍ തടങ്കലിലെടുത്തു. പരിപാടി തുടങ്ങുന്നതിന് മുന്‍പാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സാഹിത്യ അക്കാദമി പരിസരത്തുവെച്ചായിരുന്നു പൊലീസ് റാലി തടഞ്ഞത്.

പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാാണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകരുതെന്നും സമാധാനമാണ് വേണ്ടത് എന്നും പറഞ്ഞുകൊണ്ട് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകര്‍ റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ റാലി നടത്തുന്നതിന് അനുമതി നല്‍കിയാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending