Connect with us

india

ധാരാവി ചേരിയിലെ കോവിഡ് പോരാട്ടം; നേതൃത്വം നല്‍കിയത് 180 മൗലവിമാര്‍

സമുദായ നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാവും എന്ന അധികൃതരുടെ തിരിച്ചറിവാണ് നിര്‍ണായകമായത്.

Published

on

മുംബൈ: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ ഉജ്ജ്വലമായ അധ്യായമാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. അണുവിട ശ്രദ്ധ തെറ്റിയാല്‍ ആയിരങ്ങളിലേക്ക് പടരുമായിരുന്ന മഹാമാരി ധാരാവിയില്‍ നിന്ന് തിരിച്ചുപോയതില്‍ ഒരുപാട് പേരുടെ യത്‌നങ്ങളുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ചേരിയിലെ 180 മൗലാനമാരുടെ ഇടപെടലാണ്. മുംബൈ മിററാണ് ഇവരുടെ പങ്കിനെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആറു മാസത്തോളം കോവിഡിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ പോരടിക്കുക തന്നെയായിരുന്നു ഈ മൗലാനമാര്‍. മസ്ജിദില്‍ നിന്നുള്ള ബാങ്കുവിളിക്കു ശേഷം ലൗഡ് സ്പീക്കറിലൂടെ അവര്‍ ജനങ്ങളോട് വീട്ടില്‍ സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. വീടുതോറും കയറിയിറങ്ങി വീട്ടിലിരിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തി.

സായാഹ്ന നമസ്‌കാരത്തിനു വേണ്ടിയുള്ള ബാങ്കിന് ശേഷമായിരുന്നു ജനങ്ങള്‍ക്കു വേണ്ടിയുള്ള അറിയിപ്പ്. രാജ്യത്തിനു വേണ്ടി വീട്ടില്‍ സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ട അവര്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പു നല്‍കി. ഇതു ഫലം കണ്ടു. ഹോട്‌സ്‌പോട്ടായിരുന്ന ധാരാവി വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരികയും ചെയ്തു.

ധാരാവി

രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ 6.5 ലക്ഷം പേരാണ് ധാരാവിയില്‍ വസിക്കുന്നത്. സമുദായ നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാവും എന്ന അധികൃതരുടെ തിരിച്ചറിവാണ് നിര്‍ണായകമായത്. ധാരാവിയുടെ ജനസംഖ്യയില്‍ 30 ശതമാനവും മുസ്‌ലിംകളാണ്. ഏപ്രില്‍ ഒന്നിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ തന്നെ ഭംല ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്ക് കീഴില്‍ മൗലവിമാര്‍, മൗലാനമാര്‍, യുവവളണ്ടിയര്‍മാര്‍ എന്നിവര്‍ ഒത്തുചേര്‍ന്നു. കൂടുതല്‍ ജനസാന്ദ്രതയുള്ള കുംഭര്‍വാഡ, കുതിവാഡി എന്നിവിടങ്ങളിലേക്ക് വൈറസ് പടരാതിരിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധിച്ചതെന്ന് എന്‍ജിഒക്ക് നേതൃത്വം നല്‍കുന്ന മെറാജ് ഹുസൈന്‍ പറഞ്ഞു.

റമസാന്‍, പെരുന്നാള്‍, മറ്റു ആഘോഷങ്ങള്‍ എന്നിവിടങ്ങളില്‍ ജനം വെറുതെ പുറത്തിറങ്ങുന്നത് തടയാന്‍ മതപണ്ഡിതര്‍ ഒരുപാട് യത്‌നിച്ചെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ആസിഫ് ഭംല വെളിപ്പെടുത്തി. വിശ്വാസവും രാജ്യസുരക്ഷയും ഒന്നിച്ചു പോകേണ്ടതുണ്ടെന്ന് അവന്‍ ജനങ്ങളെ തര്യപ്പെടുത്തി. ഈ പ്രചാരണവുമായി അവര്‍ ഓരോ വീടിലും കയറിയിറങ്ങി. വീട്ടില്‍ ഇരിക്കാന്‍ വിസമ്മതിച്ചവര്‍ പോലും ഭയപ്പെട്ട് അനുസരിച്ച സ്ഥിതി വന്നു. കോവിഡ് മൂലം മരിച്ച യുവാക്കളുടെ ഫോട്ടോകളുമായാണ് മൗലവിമാര്‍ വീടുകളില്‍ കയറിയിറങ്ങിയത്- ഭംല പറഞ്ഞു.

വൈകിട്ട് അഞ്ചു മിനിറ്റാണ് ലൗഡ് സ്പീക്കറിലൂടെ സന്ദേശം നല്‍കിയത്. നിരോധനാജ്ഞ പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കുട്ടികളെ വീടിനുള്ളില്‍ നിന്ന് പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടത്തില്‍ മാത്രമേ പുറത്തു പോകാവൂ എന്നും ആവശ്യപ്പെട്ടു- ധാരാവി ജുമാമസ്ജിദിലെ മൗലാനാ ഫാറൂഖി ശൈഖ് പറഞ്ഞു.

ഈ തന്ത്രം വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. മെയില്‍ ദിനംപ്രതി ശരാശരി 43 കേസാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ശന നിയന്ത്രണങ്ങള്‍ വന്നതോടെ കേസുകള്‍ കുറഞ്ഞു. സെപ്തംബര്‍ ആദ്യ വാരത്തോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കുകയും ചെയ്തു.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മൗലാനമാരുടെ പങ്ക് എടുത്തു പറയേണ്ടതാണ് എന്ന് ജി നോര്‍ത്ത് വാര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ കിരണ്‍ ദിഘാവ്കറും ചൂണ്ടിക്കാട്ടുന്നു. ധാരാവിലെ പോലൊരു സ്ഥലത്ത് സാമൂഹിക അകലം സാധ്യമായിരുന്നില്ല. ജനങ്ങള്‍ക്കുള്ള അവരുടെ നിര്‍ദേശങ്ങളാണ് മഹാമാരിയെ നിയന്ത്രിക്കാന്‍ ഏറെ സഹായകരമായത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

വീണ്ടും പാകിസ്ഥാന്‍ പ്രകോപനം; സാംബയില്‍ ഡ്രോണ്‍ ആക്രമണം

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു.

Published

on

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഭീകരര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ സാംബയില്‍ 10 മുതല്‍ 12 വരെ ഡ്രോണുകള്‍ തടഞ്ഞു. സ്ഫോടന ശബ്ദം കേട്ടതായി പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ഭരണകൂടം സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഒരു ആണവ ഭീഷണിയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനെതിരായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ടെന്നും അവരുടെ പെരുമാറ്റം അനുസരിച്ച് ഭാവി നടപടികളുണ്ടെന്നും പറഞ്ഞു.

സൈനിക ആക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍, പ്രകോപനം അവസാനിപ്പിക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ന്യൂഡല്‍ഹി അത് പരിഗണിച്ചതെന്നും മോദി പരാമര്‍ശിച്ചു.

പഹല്‍ഗാം ആക്രമണത്തെ തീവ്രവാദത്തിന്റെ ഏറ്റവും നിഷ്ഠൂരമായ മുഖമായി പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇത് തനിക്ക് വ്യക്തിപരമായി വേദനാജനകമാണെന്ന് പറഞ്ഞു, എന്നാല്‍ ‘നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് സിന്ദൂരം നീക്കം ചെയ്തതിന്റെ’ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തിങ്കളാഴ്ചത്തെ ദിവസത്തെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.

ചര്‍ച്ചയുടെ ഫലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സൈനിക നടപടികളും അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പും നിര്‍ത്താന്‍ മെയ് 10 ന് ഉണ്ടാക്കിയ കരാറിലെ പ്രധാന ഘടകങ്ങള്‍ ഇരു ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സായുധ സേന തിങ്കളാഴ്ച മറ്റൊരു സമഗ്രമായ പത്രസമ്മേളനം നടത്തി, ഇന്ത്യയുടെ പോരാട്ടം പാകിസ്ഥാനിലെ തീവ്രവാദികളുടെയും ഭീകരരുടെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും രാജ്യത്തിന്റെ സൈന്യത്തിനെതിരെയല്ലെന്നും ആവര്‍ത്തിച്ചു.

ഇന്ത്യയുടെ എല്ലാ സൈനിക താവളങ്ങളും സുരക്ഷിതമാണെന്നും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്നും സൈന്യം പൗരന്മാരെ അറിയിച്ചു.

Continue Reading

india

ഇന്ത്യ-പാക് സംഘര്‍ഷം; വെടിനിര്‍ത്തലില്‍ എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെ കാരണം വ്യാപാരം മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെയും പാകിസ്ഥാനെയും സഹായിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷിമായി പരിഹരിക്കപ്പെടണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല നിലപാടിന് അനുസൃതമായി, ഈ ക്രമീകരണം ന്യൂഡല്‍ഹിക്കും ഇസ്ലാമാബാദിനും ഇടയില്‍ കര്‍ശനമായി ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. യുഎസിലെ മാര്‍ക്കോ റൂബിയോ നിര്‍ദ്ദേശിച്ചതുപോലെ, ‘മറ്റൊരിടത്തും മറ്റേതെങ്കിലും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനമില്ല,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവര്‍ യുദ്ധം നിര്‍ത്തിയതിന്റെ വലിയ കാരണം വ്യാപാരമാണ്, വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു.

കൂടാതെ, തുടര്‍ച്ചയായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് ദക്ഷിണേഷ്യന്‍ എതിരാളികള്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതിന് ശേഷം, യുഎസ് ഇടപെടല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘മോശമായ ആണവയുദ്ധം’ തടഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.

‘ഞങ്ങള്‍ ഒരു ആണവ സംഘര്‍ഷം അവസാനിപ്പിച്ചു. അതൊരു മോശം ആണവയുദ്ധമായിരുന്നിരിക്കാം, ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടാമായിരുന്നു. അതിനാല്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍, പാക് അധീന കശ്മീരിലെ (പിഒകെ) ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സായുധ സേന ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉയര്‍ന്നു.

കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പുകളും സൈനിക നടപടികളും നിര്‍ത്താന്‍ ശനിയാഴ്ച, ഇരുരാജ്യങ്ങളും ധാരണയിലെത്തി.

Continue Reading

india

ഭീകരതയും ചര്‍ച്ചകളും ഒന്നിച്ച് പോകാനാകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പാകിസ്ഥാനെതിരെ രൂക്ഷമായ ആക്രമണം നടത്തി, ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ലെന്ന് പറഞ്ഞു.

‘ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകാനാവില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മുടെ സുരക്ഷാ സേനയെ അഭിനന്ദിക്കാനും സല്യൂട്ട് ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു,” ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സ്ത്രീകളുടെ നെറ്റിയില്‍ നിന്ന് ‘സിന്ദൂരം’ നീക്കം ചെയ്തതിന്റെ അനന്തരഫലങ്ങള്‍ ശത്രുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്ന് പ്രധാനമന്ത്രികൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ ക്രൂരമായി കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് മെയ് 7 ന് ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചു. ഈ ഓപ്പറേഷന്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചിരുന്നു.

കൃത്യമായ സ്ട്രൈക്കുകള്‍ നൂറിലധികം ഭീകരരെ ഉന്മൂലനം ചെയ്യാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

Trending