Connect with us

world

ബലാത്സംഗ കേസ് പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കും; പുതിയ നിയമവുമായി നൈജീരിയന്‍ സംസ്ഥാനം

നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്

Published

on

അബുജ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം നൈജീരിയന്‍ സംസ്ഥാനമായ കാഡുനയില്‍ പ്രബല്യത്തില്‍. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമം പറയുന്നു.

ലൈംഗിക ആക്രമണങ്ങളില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് കാഡുനയിലെ ഗവര്‍ണര്‍ നാസിര്‍ അഹ്മദ് എല്‍ റുഫായി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്.

news

കണ്ണില്ലാ ക്രൂരത; മിസൈല്‍ ആക്രമണത്തില്‍ ഗസ്സയിലെ മനുഷ്യര്‍ വായുവിലേക്കുയര്‍ന്ന് ചിന്നിച്ചിതറുന്നു

ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു

Published

on

ഇസ്രാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇസ്രാഈല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഗസ്സയിലെ മനുഷ്യര്‍ വായുവിലേക്കുയര്‍ന്ന് ചിന്നിച്ചിതറുകയാണെന്നാണ് വീഡിയോ പങ്കുവെച്ചവര്‍ വ്യക്തമാക്കുന്നത്.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിരവധി മൃതദേഹങ്ങള്‍ ആകാശത്തേക്ക് ഉയരുകയും അവ നിര്‍ജീവമായി നിലത്തേക്ക് വീഴുകയും ചെയ്യുന്നു. വീഡിയോകള്‍ ആഗോളതലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു.

നിങ്ങള്‍ അടുത്തേക്ക് നോക്കുന്തോറും ആളുകള്‍ വായുവിലൂടെ പറക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ കാണാന്‍ കഴിയും. ക്രിമിനോളജി മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത ഒരു തലത്തിലേക്കെത്തി’ -എന്നായിരുന്നു ഗസ്സ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് എക്സില്‍ വീഡിയോ പങ്കിട്ടുകൊണ്ടെഴുതിയത്.

കഴിഞ്ഞ ദിവസം, ഗസ്സയിലെ സ്‌കൂളിന് മുകളില്‍ ഇസ്രാഈല്‍ ബോംബിട്ടിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

Continue Reading

News

അമേരിക്ക നാടുകടത്താന്‍ പദ്ധതിയിട്ട തുര്‍ക്കി വിദ്യാത്ഥിക്ക് ഐക്യദാര്‍ഢ്യവുമായി ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി

റുമൈസയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി നിയമനടപടികള്‍ ആരംഭിച്ചു.

Published

on

ഫലസ്തീന്‍ അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ യു.എസ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ അറസ്റ്റ് ചെയ്ത തുര്‍ക്കി വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിന് ഐക്യദാര്‍ഢ്യവുമായി അവര്‍ പഠനം നടത്തുന്ന ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി രംഗത്ത്. റുമൈസയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി നിയമനടപടികള്‍ ആരംഭിച്ചു.

വ്യാഴാഴ്ച മസാച്യുസെറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയില്‍വെച്ച് റുമൈസയെ വേഗം തന്നെ മോചിപ്പിക്കണമെന്നും അവര്‍ക്ക് ബിരുദം പൂര്‍ത്തിയാക്കാനുള്ള അവസരം ഒരുക്കി നല്‍കണമെന്നും യൂണിവേഴ്‌സിറ്റിക്ക് വേണ്ടി തയ്യാറാക്കിയ പ്രസ്താവനയില്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുനില്‍ കുമാറിന്റെ പ്രസ്താവന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റുമൈസ ഓസ്തുര്‍ക്ക് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയാണെന്നും പഠനത്തിനും ടഫ്റ്റ്‌സ് സമൂഹത്തിനും വേണ്ടി പ്രയത്‌നിക്കുന്ന കഠിനാധ്വാനിയായ വിദ്യാര്‍ത്ഥിനിയാണ് റുമൈസയെന്നും സര്‍വകലാശലായുടെ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വെക്കാനും കാരണമായ പ്രവര്‍ത്തനങ്ങളില്‍ സര്‍വകലാശാലയില്‍ അവര്‍ പങ്കാളിയായതിന്റെ ഒരു വിവരവും തങ്ങളുടെ പക്കലില്ലെന്നും സര്‍വകലാശാല ഹരജിയില്‍ അറിയിച്ചിട്ടുണ്ട്.

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്‌സിലെ വീടിനടുത്ത് വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി നാടുകടത്താന്‍ ഉത്തരവിട്ടു. എന്നാല്‍ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവ് മസാച്യുസെറ്റ്‌സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞു.

യു.എസ് ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലിയില്‍ ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. എന്നാല്‍ ആ ലേഖനം സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കെതിരല്ലെന്ന് സര്‍വകലാശാല തന്നെ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് പോവുകയും ചെയ്തു.

Continue Reading

News

പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപിനും തീരുവ ചുമത്തി; ട്രംപിന് ഇന്റര്‍നെറ്റില്‍ പരിഹാസ മഴ

പത്ത് വര്‍ഷം മുന്‍പാണ് ദ്വീപില്‍ അവസാനമായി മനുഷ്യര്‍ കാലു കുത്തിയത്.

Published

on

അന്റാര്‍ട്ടിക്കയ്ക്കടുത്തുള്ള ജനവാസമില്ലാത്ത പെന്‍ഗ്വിനുകള്‍ മാത്രം താമസിക്കുന്ന ദ്വീപിന് തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊനാഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് ദ്വീപുകള്‍ക്കാണ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയത്. കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍ പക്ഷികളും മാത്രമാണുള്ളത്. പിന്നാലെ ട്രംപിനെ പരിഹസിച്ച് കൊണ്ട് മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് എന്ന ഓസ്‌ട്രേലിയയുടെ അധീനതയിലുള്ള ദ്വീപുകളാണ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് ചുമത്തിയ 10 ശതമാനം തീരുവക്ക് പുറമേ, ആ രാജ്യത്തിന്റെ അധീനതയിലുള്ള ദ്വീപുകള്‍ക്ക് പ്രത്യേക തീരുവയും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ്സ് ദ്വീപുകളും പെട്ടത്.

പത്ത് വര്‍ഷം മുന്‍പാണ് ദ്വീപില്‍ അവസാനമായി മനുഷ്യര്‍ കാലു കുത്തിയത്. ഭൂമിയില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ട്രംപിന്റെ നടപടിയോട് പ്രതികരിച്ചത്. അമേരിക്കയുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്തല്‍ ട്രംപ് പെന്‍ഗ്വിനുകള്‍ക്കും തീരുവ ചുമത്തുന്നുവെന്ന് ആളുകള്‍ പരിഹസിക്കുന്നു. വൈറ്റ് ഹൗസ് ഇന്റേണ്‍ വിക്കിപീഡിയ പേജ് നോക്കിയാണോ പട്ടികയുണ്ടാക്കിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇതുവരെ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Continue Reading

Trending