Connect with us

kerala

സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയില്‍ മുണ്ടിടാതെ പോകാന്‍ ജലീല്‍ പഠിക്കണം: കെ.എം ഷാജി

വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

Published

on

കെ.എം ഷാജി

മതവും അതിന്റെ തത്വങ്ങളും അധികാരം നിലനിർത്താനും ഏമാന്മാരെ പ്രീണിപ്പിക്കാനും വേണ്ടി പരിഹാസത്തോടെ എടുത്ത്‌ ഉപയോഗിച്ചിരുന്ന ഒരു മഹാമാന്യനിതാ മതചിഹ്നങ്ങൾ കൊണ്ടുള്ള മേൽകുപ്പായമണിഞ്ഞ്‌ താൻ തട്ടിപ്പുകാരനല്ലാ എന്ന് വിളിച്ച്‌ കരഞ്ഞ്‌ അങ്ങാടിയിലൂടെ ഓടുന്നു.

നൂണകൾ കൊണ്ട്‌ കൊട്ടാരം കെട്ടിപ്പൊക്കുകയെന്ന് കേട്ടിട്ടുണ്ട്‌
എന്നാൽ നുണകൾ കൊണ്ട് കെട്ടിയുണ്ടാക്കിയൊരു ജീവിതത്തിന്റെ തകർച്ചയാണു സ്വർണ്ണക്കടത്ത്‌ കേസിൽ പേരു ചേർക്കപ്പെടുക വഴി ജലീലിനു സംഭവിച്ചത്

കൂടെ നിന്നവർക്കും
ഒന്നിച്ചു പ്രവർത്തിച്ചവർക്കും മാത്രം മനസ്സിലാവുന്ന, എന്നാൽ മറ്റുള്ളരോട്‌ പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തവണ്ണം കള്ളങ്ങൾ കൊണ്ട്‌ മതിലു കെട്ടിയൊരു ജീവിതം.

“പെട്ടു” എന്നു തോന്നുമ്പോഴെല്ലാം ഒരു ഉളുപ്പുമില്ലാതെ തള്ളിപറഞ്ഞതൊക്കെയും എടുത്തു പിടിക്കും,
അതു സിമിയായാലും
ജമാഅത്തെ ഇസ്ലാമിയായാലും
ലീഗായാലും ഇതാ ഇപ്പോൾ നെഞ്ചിൽ ചെർത്ത്‌ പിടിക്കുന്ന പാണക്കാട്ട്‌ തങ്ങളായാലും
മതഗ്രന്ഥങ്ങളായാലും.

‘വിശുദ്ധഖുർആനിനെ വലിച്ചിഴക്കുന്നു’ എന്നാണു ഇപ്പൊൾ ഖുർആൻ സ്നേഹത്താൽ വീർപ്പ്മുട്ടുന്ന മന്ത്രി പറയുന്നത്‌ (“സിറാത്തുൽ മുസ്തഖീം” എന്ന ഖുർആൻ വചനത്തെ കമ്യൂണിസ്റ്റ്‌ കയ്യടിക്കായി തള്ളിപ്പറഞ്ഞ മാന്യദേഹമാണിയാൾ )

ഇവിടെ ആരാണു ഖുർആനെ ഇത്തരമൊരു വിഷയത്തിലേക്കു കൊണ്ട്‌ വന്നത്‌.
ഏതു സംഘടനയാണു, നേതാവാണു കുറച്ചു ഖുർആൻ എത്തിച്ചു തരണമെന്ന് ജലീലിനോട്‌ ആവശ്യപ്പെട്ടത്‌
ഇനി ആരും പറയാതെ ഇങ്ങോട്ട്‌ അയച്ചതാണെന്നാണു വാദമെങ്കിൽ ഡിപ്ലോമറ്റിക്‌ ചാനൽ വഴി ഖുർആൻ ഇങ്ങനെ അയക്കുന്ന പതിവില്ലെന്നു UAE വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു ,,,
ഇനി ഈ ഖുർആൻ കൊടുത്തയച്ച വ്യക്തിയാണെങ്കിൽ സ്വർണ്ണക്കടത്തിൽ കമ്മീഷൻ പറ്റുന്ന ആളാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു
അപ്പോൾ ആരും ആവശ്യപ്പെടാത്ത
എന്നാൽ ആരൊ കൊടുത്ത ഖുർആൻ സർക്കാർ വണ്ടിയിൽ കൊണ്ട്‌ വന്ന് നാട്ടിൽ വിതരണം ചെയ്യുന്നതിനിടെ തികച്ചും
“നിഷ്കു”
ആയ എന്നെ ലീഗുകാർ പിടികൂടി തല്ലുന്നെ എന്ന ഈ മന്ത്രി പുംഗവന്റെ കരച്ചിൽ വിശ്വസിക്കാൻ മാത്രം അത്ര വിഡ്ഡികൾ ഒന്നുമല്ല സമുദായവും സമൂഹവും

“ഖുർ ആൻ കൊണ്ടുള്ള ഏറാണെങ്കിൽ പിടിക്കുകയല്ലാതെ നിവൃത്തിയില്ല” എന്ന് സമുദായം കരുതുന്നുവെങ്കിൽ അത്‌ അവരുടെ മനസ്സിന്റെ നിഷ്കളങ്കതയാണു.
അതിൽ കയറി രക്ഷപ്പെടാമെന്ന് കരുതരുത്‌.

ഹൈദരലി തങ്ങൾ ഞങ്ങളുടെ നേതാവാണു ,
Cpm ന്റെ അല്ല.
തങ്ങളാണു ശരി പറയുകയെന്നതിനു എന്തായാലും ജലീലിന്റെ സർട്ടിഫിക്കറ്റ്‌ തങ്ങൾക്കാവശ്യമില്ല .. പ്രത്യേകിച്ചും “അപ്പപ്പോൾകാണുന്നവരെ അപ്പോൾ തോന്നുന്നത്‌ വിളിച്ചു ” ശീലിച്ച തന്നെപ്പോലൊരുത്തന്റെ
!!!!

ഇവിടെ സംഭവിച്ചത്‌ മറ്റൊന്നുമല്ല കാലം പാത്തും പതുങ്ങിയും കാത്തിരിക്കുകയായിരുന്നു !!
വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

കമന്റ്‌
——–
ഈ യുദ്ധത്തിൽ സത്യമെ ജയിക്കു എന്ന് ജലീൽ !!!
സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയിൽ മുണ്ടിടാതെ പോകാൻ പഠിക്ക്‌ ജലീൽ

kerala

ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി; വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കി

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

തൃശൂര്‍: നാട്ടികയിലെ ജനതാദള്‍ യു നേതാവ് പി ജി ദീപകിന്റെ കൊലപാതകത്തില്‍ വെറുതെവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. വിചാരണക്കോടതി വെറുതെവിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നാണ് ഹൈക്കോടതി വിധി. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

അഞ്ചു പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ പത്തു പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടിരുന്നത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തന്നെ ആര്‍എസ്എസാണ് പ്രതികളെന്ന് ആരോപണവുമുയര്‍ന്നിരുന്നു. പത്ത് പ്രതികളെയായിരുന്നു വിചാരണക്കോടതി വെറുതെവിട്ടത്.

Continue Reading

kerala

എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു

Published

on

മലപ്പുറം താനൂരില്‍ എംഡിഎംഎ വാങ്ങുന്നതിന് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇയാളെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. പണം നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.

അതേസമയം, ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

Continue Reading

kerala

‘അല്‍പം ഉശിര് കൂടും; ക്രിമിനല്‍ കുറ്റമായി തോന്നിയെങ്കില്‍ സഹതപിച്ചോളൂ’: സ്പീക്കര്‍ക്കെതിരെ കെ.ടി ജലീലിന്റെ വിമര്‍ശനം

Published

on

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെ.ടി.ജലീല്‍ എംഎല്‍എ. നിയമസഭയില്‍ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീല്‍ മറുപടി നല്‍കിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റില്‍ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീല്‍ പങ്കുവച്ചു.

Continue Reading

Trending