Connect with us

india

ഇന്ത്യ ഭരിക്കുന്നത് ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാര്‍; പ്രശാന്ത് ഭൂഷണ്‍

രാജ്യത്തിെന്റെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നു

Published

on

ഡല്‍ഹി: ഇന്ത്യ ഭരിക്കുന്നത് ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം സര്‍ക്കാരാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തിെന്റെ പ്രധാനമന്ത്രി തന്നെ വിഡ്ഢിത്തങ്ങള്‍ പ്രചരിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം എന്നൊന്നില്ല എന്നാണ് പ്രചാരണം. ഗണപതിയുടെ തുമ്പിക്കെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പിടിപ്പിച്ചതാണെന്ന് പറയുന്നു. ‘ഗോ കൊറോണ ഗോ’ എന്നുപറഞ്ഞാല്‍ കൊറോണ വൈറസ് പോകുമെന്ന് പ്രധാനമന്ത്രിയുടെ മന്ത്രിമാര്‍ പ്രചരിപ്പിക്കുന്നു. ഇതെല്ലാം നമ്മുടെ സമൂഹത്തിന് നേരെയുള്ള ആക്രമണമാണെന്നും ‘ദ ക്വിന്റ്’ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സുപ്രീംകോടതി ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴ അടക്കും. ജയിലില്‍ പോകാന്‍ എനിക്ക് താല്‍പര്യമില്ല. ഒരുപക്ഷേ സുപ്രീംകോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുമായിരുന്നു. എന്നാല്‍ ശിക്ഷ വിധിച്ചത് ഒരു രൂപ പിഴയടക്കാനായിരുന്നു. അതിനാല്‍ ആ പിഴ അടക്കാനാണ് തീരുമാനം.

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതില്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. അതില്‍ പ്രധാനം ജയിലില്‍ അടക്കാനുള്ള സാധ്യതയായിരുന്നു. എന്നാല്‍ പിതാവിനോ, എനിക്കോ അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലായിരുന്നു. ഇക്കാര്യത്തില്‍ ജയിലില്‍ പോകാനുള്ള സാധ്യത ഞാന്‍ പരിശോധിച്ചിരുന്നു. അങ്ങനെ പലരും ജയിലില്‍ പോകുന്നു. ഒരുപക്ഷേ ആറുമാസത്തേക്ക് എനിക്കും ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഏറ്റവും ഫലപ്രദമായി ആ സമയം ഞാന്‍ വിനിയോഗിക്കുമായിരുന്നു. വായനക്കായി കൂടുതല്‍ സമയം കണ്ടെത്തും. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ബുക്ക് തന്നെ എഴുതിയേനെ. ജയലിലെ അവസ്ഥ മനസിലാക്കും. അവിടെ ധാരാളം പേരെ കണ്ടുമുട്ടും. ഏതു തരത്തിലുള്ളവരാണെന്ന് മനസിലാക്കും. ഒരുപക്ഷേ, തന്നെ ജയലില്‍ അടച്ചാല്‍ ഇതില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ മനസിലാക്കിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ന് മുമ്പും രാജ്യം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍ എല്ലാത്തരം പ്രശ്‌നങ്ങളും 2014ന് ശേഷം വ്യത്യസ്തമായ ക്രമത്തിലായിരുന്നു. തെരുവുകളില്‍ ആള്‍ക്കൂട്ടത്തെ ആക്രമണത്തിനായി അഴിച്ചുവിട്ടു. സാമൂഹിക മാധ്യമങ്ങളിലുടെ അടക്കം വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ ഉയര്‍ന്നുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം ഭരണകൂടത്തിനൊപ്പം നിന്ന് വര്‍ഗീയ വിദ്വേഷം ചൊരിയുന്നു. ഇതോടെ സത്യം, അസത്യം എന്നിവ തിരിച്ചറിയാന്‍ ജനങ്ങള്‍ക്കും കഴിയാതെ വരുന്നു. പ്രധാനമന്ത്രിയടക്കം ഇത്തരം പ്രചരണങ്ങളുമായി വരുന്നതാണ് ഇതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ കഫീല്‍ ഖാന്‍, ദേവാംഗന കലിത എന്നിവരെ പുറത്തിറക്കി ഹൈകോടതി വിധികള്‍ വരുന്നു. സുപ്രീംകോടതിയും ഇതില്‍ പ്രധാന പങ്കുവഹിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവരുന്നു. യു.എ.പി.എ നിയമത്തിന്റെ ഭരണഘടന സാധുത സുപ്രീംകോടതി പരിശോധിക്കണം. എന്റെ കാഴ്ചപ്പാടില്‍ തികച്ചും ഭരണഘടന വിരുദ്ധമാണ് ഈ നിയമം. എന്നാല്‍ എല്ലാവരും ധരിക്കുന്നതാകട്ടെ ഭരണഘടനക്ക് അനുകൂലമെന്നും. യു.എ.പി.എ നിയമം സംബന്ധിച്ച വിധികള്‍ സുപ്രീംകോടതി പുനപരിശോധിക്കണമെന്ന് ഞാന്‍ കരുതുന്നു.

കോടതിയലക്ഷ്യ കേസില്‍ തനിക്കെതിരായ വിധി പരിശോധിച്ചാല്‍ നീതിന്യായ വ്യവസ്ഥയെ ഇതിലും കൂടുതല്‍ വിമര്‍ശിക്കാന്‍ ഇടം നല്‍കുന്നു. എന്നാല്‍ ചര്‍ച്ചകളും മറ്റും കേസിനെ പ്രകോപിപ്പിച്ചു. ഈ ചര്‍ച്ച ഇത്തരത്തില്‍ നീണ്ടുനിന്നാല്‍ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവു വരുത്താനാകുമെന്ന് വിശ്വസിക്കുന്നതായും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending