Connect with us

More

ധോനി എഫക്ട്; ‘ക്രിക്കറ്റിനോട്’ വിടപറഞ്ഞ് പാക് ആരാധകന്‍ ചാച്ചാ ചിക്കാഗോ

‘ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,” ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.

Published

on

ന്യൂഡല്‍ഹി: എംഎസ്ഡി എന്ന ബ്രാന്റ് നെയ്മില്‍ അറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിച്ചതൊടെ താരത്തോടുള്ള സ്‌നേഹത്തില്‍ ക്രിക്കറ്റ് ആസ്വാദനത്തോടുതന്നെ വിടപറഞ്ഞ് പാക് ആരാധകന്‍. ക്യാപ്റ്റന്‍ കൂളിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ആരാധകരില്‍ അമ്പരപ്പ് തീര്‍ത്തിരിക്കെ കൗതുകമെന്നോണം പിന്നാലെ റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് തുടര്‍ച്ചയെന്നാണമാണ് ചാച്ചാ ചിക്കാഗോ എന്ന പേരില്‍ ധോനിയുടെ കട്ട ഫാനും പാകിസ്ഥാന്‍ സ്വദേശിയുയായ മുഹമ്മദ് ബാഷിര്‍ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധോനി കളംവിട്ട സ്ഥിതിക്ക് ഇനി താനെന്തിനു നോക്കി നില്‍ക്കണമെന്നാണ് ചാച്ചാ ചോദിക്കുന്നത്.

‘ധോനി വിരമിച്ചു, ഞാനും. അദ്ദേഹമില്ലാത്ത ക്രിക്കറ്റ് കളി കാണാനായി യാത്ര ചെയ്യാന്‍ ഞാന്‍ ഇനി ആഗ്രഹിക്കുന്നില്ല. ഞാന്‍ ധോനിയെ അത്രക്ക് സ്‌നേഹിച്ചിരുന്നു. അദ്ദേഹം എന്നെയും,” ചിക്കാഗോയില്‍ റെസ്റ്റോറന്റ് ഉടമ കൂടിയായ ബാഷിര്‍ പി.ടി.ഐയോട് പ്രതികരിച്ചു.

”എല്ലാ മികച്ച കളിക്കാരേയു ഒരു ദിവസം സമയം തിരിച്ചുവിളിക്കുക തന്നെചെയ്യും. എന്നാല്‍ ധോനിയുടെ വിരമിക്കല്‍ എന്നെ വല്ലാതെ സങ്കടപ്പെടുത്തുകയും വലിയ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. ഗംഭീരമായൊരു വിടവാങ്ങള്‍ ചടങ്ങിന് അദ്ദേഹം അര്‍ഹനാണ്, അത് സംഭവിക്കേണ്ടതുമുണ്ട്” ചാച്ച കൂട്ടിച്ചേര്‍ത്തു.

ധോനി ആരാധകരിലെ ഏറ്റവും തലമൂത്തയാളാണ് ചാച്ചാ. 2011 ലോകകപ്പില്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ പാക് മത്സരം കാണാന്‍ ടിക്കറ്റെടുത്തു നല്‍കിയതോടെയാണു ധോനി ചാച്ചാ ബന്ധം തുടങ്ങുന്നത്. 2018 ഏഷ്യാ കപ്പിനിടെ ധോനി ഹോട്ടല്‍ മുറിയിലേക്കു വിളിപ്പിച്ചു ജഴ്‌സി ഊരിത്തന്നത് അത്ഭുതത്തോടെയാണ് ബാഷിര്‍ ഇന്നും ഓര്‍ക്കുന്നത്്. 2015 ലോകകപ്പിനിടെ സിഡ്‌നിയില്‍ താന്‍ പൊരിവെയിലത്തിരുന്നു കളി കാണുമ്പോള്‍ സുരേഷ് റെയ്‌ന സണ്‍ ഗ്ലാസുമായി വന്നതും ഓര്‍ക്കുന്നു. ധോനി ഭായ് തന്നുവിട്ടതാണെന്ന് പറഞ്ഞായിരുന്നു റെയ്‌ന സണ്‍ ഗ്ലാസ് തന്നതെന്നും ചാച്ച വികാരഭരിതനായി ഓര്‍മിച്ചു.

ഇന്ത്യ-പാക് മത്സര വേദികളില്‍ പാകിസ്ഥാന്‍ പതാക വീശുന്ന ചൗധരി അബ്ദുല്‍ ജലീല്‍ (ചാച്ചാ ക്രിക്കറ്റ്) എന്ന പ്രശസ്ത ആരാധകനില്‍ നിന്നാണു ബാഷിറിനു ആ പേരു ലഭിച്ചത്. കറാച്ചിയില്‍ ജനിച്ച ബാഷിര്‍, യുഎസിലെ ചിക്കാഗോയില്‍ റസ്റ്റോറന്റ് നടത്തുകയാണ്. 2011നുശേഷം ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം നടന്നപ്പോഴെല്ലാം ചാച്ചാ ഷിക്കാഗോയ്ക്കു ധോനിയുടെ വക ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ചാച്ചായ്ക്കു ടിക്കറ്റ് കൊടുത്തതും ധോനി തന്നെ. ധോനി കളം വിട്ട സ്ഥിതിക്ക് ഇഷ്ട താരത്തെ റാഞ്ചിയില്‍പ്പോയി കാണണമെന്ന് ആഗ്രഹം മാത്രമേ ഇനി ചാച്ചായ്ക്ക് ബാക്കിയുള്ളൂ.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

kerala

‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

Published

on

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.

 

Continue Reading

kerala

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

Published

on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

Continue Reading

Trending