Connect with us

Culture

ബിസിസിഐ സെക്രട്ടറിയായതിന് പിന്നാലെ ജയ് ഷായുടെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കാരവന്‍

Published

on

ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിക്കെതിരെ പുതിയ ആരോപണവുമായി കാരവന്‍ മാഗ്‌സില്‍. ജെയ് ഷായുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടതായി വ്യക്തമാക്കി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡുചെയ്ത രേഖകളിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് മാഗ്‌സിന്‍ രംഗത്തെത്തിയത്. കുസും ഫിന്‍സെര്‍വ് എല്‍എല്‍പി സമര്‍പ്പിച്ച വ്യാപാര രേഖകള്‍ കമ്പനിയുടെ ആസ്തി കുതിച്ചുയര്‍ന്നതായി കാരവന്‍ മാഗ്‌സില്‍ റിപ്പോര്‍ട്ട് ചെയ്തു. ജെയ് ഷാ ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനത്ത് നില്‍ക്കുന്ന ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനിയാണ് കുസും ഫിന്‍സര്‍വ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, 2015 നും 2019 നും ഇടയില്‍ ജയ് ഷായുടെ കുസും ഫിന്‍സെര്‍വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപ ഉയര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.

കമ്പനിയുടെ അറ്റ സ്ഥിര ആസ്തി 22.73 കോടി രൂപയായി വര്‍ദ്ധിച്ചു, നിലവിലെ ആസ്തി 33.05 കോടി രൂപയും മൊത്തം വരുമാനം 116.37 കോടി രൂപയുമായാണ് വര്‍ദ്ധിച്ചത്.

ബിജെപി അധ്യക്ഷന്റെ മകന്‍ രാജ്യത്ത് പണമൊഴുക്കുന്ന ക്രിക്കറ്റ് ലോകത്തിന്റെ അമരക്കാരനായി ഉദിച്ച അവസരത്തിലാണ് വിവാദ കണക്കുകള്‍ പുറത്തു വരുന്നത്. ഒക്ടോബര്‍ പകുതിയോടെയാണ് ജെയ് ഷായെ ബിസിസിഐയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

മുന്‍വര്‍ഷങ്ങളില്‍ മോശം സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നിട്ടും ക്രെഡിറ്റ് സൗകര്യങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവാണ് ജെയുടെ കമ്പനി നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2016 മുതല്‍ ജെയ് ഷായുടെ കമ്പനി നഷ്ടത്തിലായിരുന്നെന്ന വാര്‍ത്തകളുണ്ടായിരുന്നു. മകന്റെ സ്ഥാപനത്തിന്റെ നഷ്ടം വീട്ടാനായി 2016 ല്‍ അമിത് ഷാ തന്റെ രണ്ട് സ്വത്തുക്കള്‍ പണയംവച്ച് 25 കോടി രൂപയുടെ സഹായം നടത്തിയിരുന്നു.

എല്ലാവര്‍ഷനും ഒക്ടോബര്‍ 30 നകം എല്‍എല്‍പി കമ്പനികള്‍ അവരുടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യേണ്ടതുണ്ട്. അതില്‍ വീഴ്ചവരുത്തുന്നത് ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് കമ്പനി നിയമപ്രകാരം 5 ലക്ഷം രൂപ വരെ പിഴ അടക്കേണ്ട കുറ്റമാണ്. എന്നാല്‍ പുതിയ ബിസിസിഐ സെക്രട്ടറിയുടെ കമ്പനി ഇതിലും വീഴ്ച്ച വരുത്തിയതായാണ് വിവരം. 2017, 2018 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ കമ്പനി ഇനിയും സമര്‍പ്പിച്ചിട്ടില്ല. കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികളെ പൂട്ടി്ക്കുന്ന ബിജെപി സര്‍ക്കാരും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും തുടര്‍ച്ചയായി രണ്ട് വര്‍ഷം ജെയുടെ കുസും കമ്പനിയെ കാണാത്ത നിലയാണ്.

ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിക്കുമെതിരെ നിരവധി ആരോപണണങ്ങളാണ് നിലവില്‍ രംഗത്തുള്ളത്.

ശുഷ്‌കമായ സാമ്പത്തിക നിലയിലും ക്രമാതീതമായ തോതില്‍ വായ്പ തരപ്പെടുത്താനുള്ള ‘ശേഷി’ കൂട്ടുകയും ഒപ്പം ലാഭം അവിശ്വസനീയമായ തരത്തില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ് ഷായുടെ മറ്റൊരു കമ്പനി ടെമ്പിള്‍ എന്റര്‍െ്രെപസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. എന്നാല്‍ ഈ ഇടപാടുകളില്‍ ജയ് ഷായ്ക്ക് മാത്രമല്ല പങ്കെന്നും അമിത് ഷായും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍
അദ്ദേഹത്തിന്റെ പങ്ക് 2017ലെ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികയില്‍ നിന്ന് മറച്ചുവച്ചതായുമാണ് വിവരങ്ങളാണ് കാരവന്‍ മാഗസിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ബി.സി.സി.ഐയുടെ നേതൃസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനെ കുടിയിരുത്തിയതിലും വിവാദം നിലവിലുണ്ട്. ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെങ്കിലും ജയ് ഷായെ ബി.സി.സി.ഐയുടെ സെക്രട്ടറിയാക്കിയത് എല്ലാം നിയന്ത്രിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.
ഗാംഗുലിയും പുതിയ സംഘവും ഒരുമിച്ചുള്ള ചിത്രത്തില്‍ ജയ് ഷാ കസേരയില്‍ ഇരിക്കുമ്പോള്‍ അധ്യക്ഷനായ ഗാംഗുലി അടക്കമുള്ള മറ്റുള്ളവര്‍ പിറകില്‍ നില്‍ക്കുന്നതുമാണ് ചിത്രം വിവാദമായിരുന്നു. ഗാംഗുലിക്ക് പേരിനൊരു അധ്യക്ഷനും അമിത്ഷായുടെ മകനിലാണ് നിയന്ത്രണവുമെന്നാണ് ഈ ചിത്രം ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ലോകം ചോദിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending