Connect with us

Video Stories

ബാഗ്ദാദിയുടെ പതനം ഭീകരതയുടെയോ

Published

on


അന്താരാഷ്ട്ര ഭീകര സംഘടനയെന്ന് ലോകം മുദ്രകുത്തിയ ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരണപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത ഭൂമിയിലെ സമാധാനകാംക്ഷികളായ മനുഷ്യര്‍ക്കെല്ലാം ആശ്വാസവാര്‍ത്ത തന്നെയാണെന്നതില്‍ രണ്ടു പക്ഷമുണ്ടാകില്ല. ആയിരക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയെന്നും ലോകത്തെ സദാസമയത്തും മുള്‍മുനയില്‍ നിര്‍ത്തുന്നുവെന്നും ആശങ്കപ്പെടുന്ന ഒരു സംഘടനയുടെ തലപ്പത്തെ വ്യക്തിയും ബുദ്ധി-ആസൂത്രണ കേന്ദ്രവും ഇല്ലാതായെന്നുവരുന്നത് എല്ലാവരെയും ആഹ്ലാദിപ്പിക്കേണ്ടതുതന്നെയാണ്. ശനിയാഴ്ച സിറിയയിലെ ഇദ്‌ലിബി പ്രവിശ്യയിലെ ബാരിഷയിലെ അമേരിക്കന്‍ സ്‌പെഷല്‍ ഫോഴ്‌സിന്റെ റെയ്ഡിലാണ് ബാഗ്ദാദി സ്വയം മരണപ്പെട്ടതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്. തന്റെ സ്വന്തംനേട്ടമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. ബാഗ്ദാദി നായയെപ്പോലെയും ഭീരുവിനെപോലെയും മരിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ സേന സിറിയയില്‍നിന്ന് പിന്‍മാറിയെന്ന് പ്രഖ്യാപിക്കപ്പെട്ട് മാസങ്ങളായിട്ടും സിറിയയില്‍ അതേ രാജ്യത്തിന്റെ സേന നടത്തിയ റെയ്ഡിനിടെ ബാഗ്ദാദി മരണപ്പെട്ടുവെന്ന് പറയുന്നത് അവിശ്വാസമാണെങ്കിലും അമേരിക്കന്‍ ഭരണത്തലവന്റെ പ്രഖ്യാപനത്തെ പരിപൂര്‍ണമായും തള്ളിക്കളയാനാവില്ല. മുമ്പ് പല തവണ ബാഗ്ദാദി കൊല്ലപ്പെട്ടതായി വാര്‍ത്ത പ്രചരിപ്പിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണ് അമേരിക്കന്‍ ഉന്നതന്‍ തന്നെ അക്കാര്യം സ്ഥിരീകരിക്കുന്നത്.
സമാധാനം എന്ന ഇസ്‌ലാമിന്റെ അടിസ്ഥാനലക്ഷ്യം മറന്നുകൊണ്ട് ഇസ്‌ലാമിക ഖിലാഫത്ത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളെ ആകര്‍ഷിക്കുകയും ഉള്‍ചേര്‍ക്കുകയും ചെയ്ത് ലോകത്തെ ആയുധത്തിന്റെയും അക്രമത്തിന്റെയും ആശങ്കയില്‍ നിര്‍ത്തുന്ന സംഘടനയായ ഐ.എസ് ഇതിനകം ലോകത്ത് പതിനായിരങ്ങളെ കൊലപ്പെടുത്തിയതായാണ് വിവരം. സിറിയയും ഇറാഖും അഫ്ഗാനിസ്ഥാനും മുതല്‍ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും അടക്കം നിരവധി രാജ്യങ്ങളിലെ കൂട്ടക്കൊലകളില്‍ ഐ.എസിന്റെ കൈകളുള്ളതായി സംഘടനതന്നെ അവകാശപ്പെട്ടതാണ്. അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് അറേബ്യയെയും അവിടുത്തെ വിലപ്പെട്ട എണ്ണ സമ്പത്തിനെയും സാമ്പത്തികമായി കൊള്ളയടിക്കുകയും അവിടുത്തെ ഭരണകൂടങ്ങളുടെയും ജനങ്ങളുടെയും ഇടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് ഐ.എസ്സിന്റെ മുഖ്യ ആരോപണം. യുവാക്കളെ സായുധരാക്കി അമേരിക്കയെ പിന്തുണക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ സായുധയുദ്ധം നടത്തുകയുമാണ് ഇവര്‍. ഇതിനുമുമ്പ് അല്‍ഖ്വയ്ദ എന്ന ഭീകര സംഘടന ഉന്നയിച്ചതും പ്രവര്‍ത്തിച്ചതും ഏതാണ്ടിതിന് സമാനമായിരുന്നു. മുമ്പ് ഇറാഖ് പ്രസിഡന്റ് സദ്ദാംഹുസൈനെ കൊലപ്പെടുത്തുന്നതുവരെയെത്തിയ ഇറാഖ്-അമേരിക്കന്‍ സഖ്യയുദ്ധം അറേബ്യന്‍ മേഖലയിലെ ജനതയെ വല്ലാത്ത പ്രതിസന്ധികളിലേക്കാണ് തള്ളിവിട്ടത്. ഇതിന്റെ ഫലമായി മുല്ലപ്പൂവിപ്ലവം എന്ന പേരില്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ മേഖലയിലാകെ അരങ്ങേറി. എണ്ണ ഖനന മേഖലയിലേക്കും സഊദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്കും അമേരിക്കയുടെ കറുത്തകൈകള്‍ കടന്നുവന്നതോടെ വലിയ പ്രതിരോധമാണ് അറേബ്യന്‍ ജനതയില്‍ ഉയര്‍ന്നുവന്നത്. ഐ. എസ് സിറിയയെയും ഇറാഖിനെയും മാത്രമല്ല, സഊദിയെകൂടി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചതോടെ സഊദിക്കും നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായി. ഫലം, കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങളാണ് സഊദിക്ക് അമേരിക്കയില്‍നിന്ന് ഇപ്പോള്‍ വാങ്ങേണ്ടിവരുന്നത്. സിറിയയിലും തുര്‍ക്കിയിലും യമനിലുമെല്ലാം വലിയ തോതിലുള്ള സായുധ കലാപങ്ങളും ആക്രമണങ്ങളും പൊട്ടിപ്പുറപ്പെട്ടതോടെ ലോകം ഇരു ചേരിയിലേക്ക് വീണ്ടും മാറ്റപ്പെടുന്നു എന്ന ഭീതി പടര്‍ന്നു. ഈ പരിതസ്ഥിതിയിലാണ് അമേരിക്കയുടെ ഭരണാധിപന്‍ ഐ.എസ് തലവനെ വകവരുത്തിയെന്ന് അവകാശപ്പെട്ടിരിക്കുന്നത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കഴിയവെ ഇവരോടൊപ്പം പിടിക്കപ്പെടുമെന്നുറപ്പായതോടെ എല്ലാവരും സ്വയം നിറയൊഴിച്ച് മരണപ്പെട്ടതായാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇതോടെ ലോകത്ത് സമാധാനം സാധ്യമായെന്നൊന്നും ഇതിനര്‍ത്ഥമില്ല. 2011 മേയില്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ഒബാമ അന്നത്തെ അല്‍ഖ്വയ്ദയുടെ തലവന്‍ ഉസാമ ബിന്‍ലാദനെ പാക്കിസ്താനിലെ അബൊട്ടാബാദില്‍വെച്ച് വെടിവെച്ചുകൊലപ്പെടുത്തിയതാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. അന്നത്തേക്കാള്‍ ഇന്ന് ട്രംപിന്റെ പ്രസ്താവനയിലെ വ്യത്യാസം താനാണ് ഇത് നടത്തിയതെന്ന അവകാശവാദമാണ്. അമേരിക്കക്ക് ലോക പൊലീസ് ചമയാനും ലോക ജനതയുടെ മുഴുവന്‍ സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടാനും കഴിയുമെങ്കിലും പശ്ചിമേഷ്യന്‍ മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കിയാലല്ലാതെ ഒരു ഭീകരത്തലവനെ ഇല്ലാതാക്കിയതുകൊണ്ടുമാത്രം തീരുന്നതല്ല അവിടുത്തെയും ലോകത്ത് അമേരിക്കാദി ഭരണകൂടങ്ങള്‍ ഉണ്ടാക്കിവെച്ച പ്രശ്‌നങ്ങള്‍. 2014ല്‍ ഇറാഖിലെ റഖ്ഖയില്‍ രൂപംകൊണ്ട് സിറിയയിലെ മൊസൂളിലും മറ്റുമായി വ്യാപിക്കുകയും വലിയ സൈനികബലം സൃഷ്ടിക്കുകയും ചെയ്ത ഐ.എസ് സംഘടന ഇതോടെ ഇല്ലാതാകുമെന്ന കരുതാമെങ്കില്‍തന്നെയും അല്‍ഖ്വയ്ദക്കുശേഷം വ്യാപിച്ച ഭീകരത ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നത് മറക്കാനാകില്ല. മൊസൂളിലെയും മറ്റും ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ ഭീകരതയും ഐ.എസും പൂര്‍ണമായും ഇല്ലാതായെന്നു ധരിക്കുന്നത് രാഷ്്ട്രീയ താല്‍പര്യങ്ങള്‍ക്ക് ട്രംപിന് ആവശ്യമായിരിക്കാമെന്ന് മാത്രം. പശ്ചിമേഷ്യയിലും ഇറാനില്‍ പ്രത്യേകിച്ചും ഖത്തറുമായുമൊക്കെ ട്രംപ് ഭരണകൂടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ഏകപക്ഷീയമായ ഉപരോധങ്ങളും കരാര്‍ ലംഘനങ്ങളുമെല്ലാം ചൂണ്ടിക്കാട്ടുന്നത് അസ്വസ്ഥതകള്‍ ഇനിയും ബാക്കിനില്‍ക്കുന്നുവെന്നുതന്നെയാണ്. ഇസ്്‌ലാമിന്റെ പേരില്‍ പോലെതന്നെ ക്രിസ്ത്യന്‍-വെള്ള മേധാവിത്വ ഭീകരതയും പതുക്കെപ്പതുക്കെയായി തലപൊക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അടുത്തിടെ സ്വീഡനിലെ മസ്ജിദിലുണ്ടായ ഭീകരാക്രമണവും കൂട്ടക്കൊലയും. ഇതൊക്കെ തിരിച്ചറിഞ്ഞുകൊണ്ടും മതിയായ പരിഹാരം കണ്ടുകൊണ്ടുള്ളതുമായ നീക്കങ്ങളിലൂടെ മാത്രമേ ലോകത്തിനിനി ഒരടിയെങ്കിലും രാഷ്ട്രീയമായി മുന്നോട്ടുപോകാനാകൂ. അതിന് പക്ഷേ ട്രംപിനെപോലുള്ള വംശവെറിയന്മാരും ഓങ് സാങ് സൂക്കിയെയും ഷീജിപിങിനെയും നരേന്ദ്രമോദിയെയും പോലുള്ള മുസ്്‌ലിം വിരുദ്ധരും ഉണ്ടായതുകൊണ്ട് കാര്യമില്ല. ദീര്‍ഘദൃക്കുകളും സമാധാനകാംക്ഷികളുമായ ജനനേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും മാത്രമേ ഈപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകൂ; ആഗോള ഭീകരതയെ തുടച്ചുനീക്കാനും.

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending