Connect with us

Culture

ഇന്ത്യ എല്ലാവരുടേതുമാണ്: ഹൈദരലി തങ്ങള്‍

Published

on


കോഴിക്കോട്: ഇന്ത്യ ഏതെങ്കിലും വിഭാഗത്തിന്റെ സ്വന്തം സ്വത്തല്ലെന്നും എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആര്‍ക്കും ഇന്ത്യയെ തീറെഴുതി നല്‍കിയിട്ടില്ല. മതത്തിന്റെയും ജാതിയുടെയും കള്ളികളിലേക്ക് മനുഷ്യരെ നീക്കി നിര്‍ത്തുകയാണ് മോദി ഭരണകൂടം. പൗരാവകാശം നിഷേധിക്കപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഏതറ്റം വരെ പോകാനും മുസ്ലിംലീഗ് തയ്യാറാണ്. മുസ്‌ലിംലീഗ് പൗരാവകാശ സംരക്ഷണ റാലിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്തു സംഘടിപ്പിച്ച മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസഹിഷ്ണുത വലിയ രോഗമായി രാജ്യത്ത് വളര്‍ന്നു വരികയാണ്. ആസ്സാമില്‍ മുസ്‌ലിംകളല്ലാത്ത ആരും പേടിക്കേണ്ടതില്ലെന്ന അമിത് ഷായുടെ പ്രസ്താവന ഗൗരവത്തോടെയാണ് നാം കാണുന്നത്. ആസ്സാമിലെ പൗരത്വ പട്ടികയില്‍നിന്ന് മുസ്‌ലിംകളെ മാത്രം പുറന്തള്ളാനുള്ള നീക്കമാണ് നടത്തുന്നത്. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വിരോധാഭാസവും നാണക്കേടുമാണിത്.
ആസ്സാമില്‍ സഹായം ആവശ്യമുള്ളവര്‍ക്കു വേണ്ടി ഇതിനകം തന്നെ മുസ്‌ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി ലീഗല്‍ സെല്‍ ആരംഭിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ വളണ്ടിയര്‍മാര്‍ ആസ്സാമിലെ പാവങ്ങളെ സഹായിക്കാനായി രംഗത്തുണ്ട്. മൗലാന മുഹമ്മദലി ജൗഹറിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. മുസ്‌ലിം എന്ന നിലയില്‍ ഞാന്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും മുസ്‌ലിമാണെന്നും ഇന്ത്യക്കാരനെന്ന നിലയില്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും ഞാന്‍ ഇന്ത്യക്കാരനാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയില്‍ ജീവിക്കുന്ന ഏതു മതവിശ്വാസിയെ സംബന്ധിച്ചിടത്തോളവും ഇതായിരിക്കണം നിലപാട്. സ്വന്തം വിശ്വാസത്തോടൊപ്പം മറ്റുള്ളവന്റെ വിശ്വാസ, ആചാരങ്ങളെയും ബഹുമാനിക്കാതെ ആരും ഇന്ത്യക്കാരനാവുകയില്ല.
മൗലാന മുഹമ്മദലിയും മഹാത്മാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഇന്ത്യാ ചരിത്രത്തിലെ മഹത്തായ അദ്ധ്യായമാണ്. ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അറ്റുപോകാത്ത ആ കണ്ണികള്‍ വീണ്ടും വിളക്കിച്ചേര്‍ക്കാനാണ് ഗാന്ധി ജയന്തി ദിനത്തില്‍ നാം പ്രതിജ്ഞ ചെയ്യേണ്ടത്. എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കണം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ ഭീഷണിയുയര്‍ത്തുന്ന ഫാസിസ്റ്റുകള്‍ പൗരാവകാശങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഒരു വ്യക്തി എന്തു ഭക്ഷിക്കണമെന്നും എന്തു പറയണമെന്നും ഏതു മതത്തില്‍ വിശ്വസിക്കണമെന്നും മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്. അതില്‍ ഇടപെടുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണ്.
അനേകം മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ദേശങ്ങളും ഒത്തൊരുമിച്ചു വാഴുന്ന നാടാണിത്. ഈ ഐക്യമാണ് ഇന്ത്യയുടെ ശക്തി. അത് തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ, തീവ്രവാദ ശക്തികളെ പരാജയപ്പെടുത്തല്‍ ഓരോ രാജ്യസ്‌നേഹിക്കും ബാധ്യതയാണ്. ഈ ഐക്യം തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചവര്‍ ഗാന്ധിയെ കൊന്നവരാണ്. എത്ര അലക്കി വെളുപ്പിച്ചാലും അവരുടെ കുപ്പായത്തില്‍നിന്ന് ഗാന്ധിയുടെ രക്തക്കറ മായില്ല. ആ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം കൂടിയാണ് ഈ ദിവസം ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്.
നോട്ട് നിരോധനത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വൈകാരികമായ വിഷയങ്ങളില്‍ ശ്രദ്ധയൂന്നി മുന്നോട്ടു പോകുന്നത്.
ആ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണം. തുറന്ന ജയിലിന് സമാനമായി കശ്മീരികളെ ബന്ദികളാക്കിയ നടപടിയും നിരപരാധികളെ ജയിലില്‍ അടയ്ക്കാനുള്ള കരിനിയമങ്ങളും അംഗീകരിക്കാനാവില്ല.
പാക്കിസ്്താന്‍ ചാരനെന്ന ചാപ്പ കുത്തി മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അഭിമാനകരമായ അസ്തിത്വത്തോടെ ജീവിക്കാന്‍ സാധിക്കണമെന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് പറഞ്ഞു. അതിനു വേണ്ടി അദ്ദേഹം മുസ്്‌ലിംലീഗിന്റെ ഹരിത പതാക നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നമുക്ക് കൈമാറി. ആ പതാക കരുത്തോടെ മുറുകെ പിടിച്ച് മുസ്‌ലിംലീഗ് ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്നും ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ചു.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending