Connect with us

More

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്‍ക്കാര്‍ വരും

Published

on

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് സംശയിക്കുന്നതെന്നുമുള്ള ആരോപണങ്ങളും പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു.

എക്‌സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതയെന്ന് ബി.എസ്.പി നേതാവ് മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ലക്‌നോവില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. മഹാസഖ്യത്തിന് യു.പി ജനതക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണെന്നും അതിന് എക്‌സിറ്റ് പോളുകളുടെ പിന്തുണ ആവശ്യമില്ലെന്നും മായാവതി പറഞ്ഞു.

ഇ.വി.എമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പിക്കും എന്‍.ഡി.എക്കുമെതിരാണ്. എന്നാല്‍ ഇ.വി.എം ക്രമക്കേട് സംബന്ധിച്ച ആശങ്ക ശക്തമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെതന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. വികസിത രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപേക്ഷിച്ച് പരമ്പരാഗത ബാലറ്റ് രീതിയിലേക്ക് മാറുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മര്‍ക്കട മുഷ്ടി സംശയാസ്പദമാണെന്നും കുമാരസ്വാമി ആരോപിച്ചു.

നേരത്തെ ഇതേ ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ആസൂത്രിതമായി കെട്ടിച്ചമച്ചെടുത്തതാണ് ഇത്തരം സര്‍വേകളെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കാനുള്ള സാധ്യത സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ തന്നെതെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ നടക്കുന്ന കൃത്രിമങ്ങള്‍ക്ക് മറപിടിക്കാനാണ് എക്‌സിറ്റ് പോള്‍ ഗോസിപ്പുകളെന്നും മമതാ ബാനര്‍ജിആരോപിച്ചു. പശ്ചിമബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രവചനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. പാര്‍ട്ടി ആഭ്യന്തര റിപ്പോര്‍ട്ട് പ്രകാരം മുഴുവന്‍ മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും മമത പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ വിശ്വാസമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ്, ഇതിന്റെ വിശ്വാസ്യതയെ സ്റ്റാലിന്‍ ചോദ്യം ചെയ്യുന്നത്. ജനവിധിയില്‍ മാത്രമേ വിശ്വസിക്കാവൂ എന്നു കലൈഞ്ജര്‍ കരുണാനിധി പലതവണ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്നും അതു തന്നെയാണ് ഡി.എം.കെ നിലപാടെന്നും മെയ് 23ന് യഥാര്‍ത്ഥ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ജനങ്ങളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്നതില്‍ എക്‌സിറ്റ് പോളുകള്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടിരിക്കുന്നു. പല ഘട്ടങ്ങളിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിപ്പോയിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും. ആന്ധ്രയില്‍ ടി.ഡി.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും. കേന്ദ്രത്തില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും നായിഡു ട്വിറ്ററില്‍ കുറിച്ചു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂര്‍ണമായും തെറ്റുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇത്തരം പ്രവചനങ്ങള്‍ വിശ്വസിക്കരുത്. ടി.വി ഓഫ് ചെയ്ത്, സോഷ്യല്‍ മീഡിയില്‍നിന്ന് ലോഗ് ഔട്ട് ചെയ്ത് മെയ് 23ന് പുറത്തു വരുന്ന യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലത്തിനു വേണ്ടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റാണെന്ന് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലെ കണക്കുകൂട്ടലുകള്‍ക്ക് അനുസരിച്ചായിരിക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കും. ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കില്ലെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

എക്‌സിറ്റ് പോളുകള്‍ തന്നെ തെറ്റാണെന്നാണ് തന്റെ വിശ്വാസം. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ 56 ഏജന്‍സികള്‍ നടത്തിയ എക്‌സിറ്റ് പോളുകളാണ് ഒരുപോലെ തെറ്റിപ്പോയത്. വോട്ടുചെയ്തിറങ്ങുന്ന ജനങ്ങള്‍ ഒരിക്കലും സര്‍വേ നടത്തുന്നവരോട് സത്യം പറയണമെന്നില്ല. പല കാരണങ്ങളുമുണ്ടാകുമതിന്. എക്‌സിറ്റ് പോളുകള്‍ പരാജയമാണെന്ന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ഗസ്സയിൽ നിർത്താതെ ബോംബിട്ട് ഇസ്രായേൽ

സോഷ്യൽ മീഡിയയിൽ അവസാന സന്ദേശങ്ങളയച്ച് ഫലസ്തീനികൾ

Published

on

ഗസ്സ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,000 കവിയുമ്പോൾ മുനമ്പിൽ ആക്രമണം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാക്കി ഇസ്രായേൽ. നക്ബ ദിനമായ ഇന്നലെ മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത് 143 ലധികം പേരാണ്. ഇതോടൊപ്പം വെസ്റ്ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെയും ഐഡിഎഫ് സൈനികരുടെയും ആക്രമണങ്ങൾ ഇടതടവില്ലാതെ തുടരുന്നുണ്ട്.

ഗസ്സയിൽ മൂന്ന് മാസമായി ഭക്ഷ്യവസ്‌തുക്കൾ അടക്കം അവശ്യസാധനങ്ങൾ ഇസ്രായേൽ ഉപരോധത്തെ തുടർന്ന് എത്താതിരിക്കുമ്പോഴാണ് ഇസ്രായേൽ അക്രമം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.3 മീറ്റര്‍ വരെയും; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ രാത്രി 11.30 വരെ 0.2 മുതല്‍ 0.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.6 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

kerala

പ്രധാനമന്ത്രി വയനാട്ടില്‍ വന്നിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം ഉണ്ടായി, ദിനബത്ത ഇപ്പോഴും കിട്ടുന്നില്ലെന്ന് ദുരിതബാധിതര്‍: സണ്ണി ജോസഫ്

റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു

Published

on

എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് പറയും.

ഇന്ത്യൻ പ്രധാനമന്ത്രി ദുരന്തത്തിനു ശേഷം എന്തിന് വയനാട്ടിൽ വന്നു എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യം ഇന്നും പ്രസക്തം. ഒരു സഹായവും തന്നില്ലാലോ?. ദിനബത്ത ഇപ്പോഴും കിട്ടാത്ത പ്രശ്നം ദുരിതബാധിതർ പറയുന്നു. അപ്പോഴാണ് പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത്.

100 കോടിയല്ലേ ചെലവഴിക്കുന്നത്? മുണ്ടക്കൈ ദുരന്ത ബാധിതരുടെ കണ്ണീർ കാണാതെ വാർഷികം ആഘോഷിച്ചു നടക്കുന്ന മുഖ്യമന്ത്രി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു.

ജി സുധാകരൻ ഇന്നലെ പറഞ്ഞതെല്ലാരും കണ്ടില്ലേ? കേട്ടില്ലേ. ഇനി മാറ്റിപ്പറയാൻ പറ്റുമോ?. അറിയാതെ പറഞ്ഞു പോയത് ആകണം. മനസിൽ ഉള്ളത് തികട്ടി വന്നത് ആകണം. ജി സുധാകരൻ തിരുത്തി പറയാൻ ശ്രമിക്കുന്നു, വിജയിക്കില്ല. വ്യാപകമായി ഇങ്ങനെ സിപിഐഎം ചെയ്യാറുണ്ട്.

വന്യജീവി ആക്രമണത്തിൽ ഒരു ആലോചനയോഗം ചേരാൻ പോലും സർക്കാരിന് കഴിയുന്നില്ല. സർക്കാർ തികഞ്ഞ പരാജയം. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോട് ഭരണപക്ഷ എം.എൽ.എ മാർക്കും പങ്കുചേരണ്ട സാഹചര്യം. കോന്നിയിൽ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ സി.പി.ഐഎം കയറി നിൽക്കുന്നു. ഈ പ്രതിഷേധം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.`

Continue Reading

Trending