Connect with us

Culture

തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരപ്പ് ഗോദയില്‍ വിയര്‍ത്ത് ഇടതുപക്ഷം

Published

on

കെ.പി ജലീല്‍
പാലക്കാട്

വോട്ടെടുപ്പിന് 11 നാള്‍ മാത്രം ബാക്കിയിരിക്കെ തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരന്ന് നില്‍ക്കുകയാണ് സംസ്ഥാനത്തെ ഇടതുമുന്നണിയും സര്‍ക്കാരും. ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസുമായി കൂട്ടുചേരുമ്പോള്‍ ലഭിക്കുമായിരുന്ന മതേതരപ്രതിച്ഛായ മുതലെടുക്കാമെന്ന ആദ്യഘട്ടത്തിലെ അടവുനയം അപ്രതീക്ഷിതമായി കീഴ്‌മേല്‍ മറിഞ്ഞതാണ് സി.പി.എമ്മിനെയും മുന്നണിയെയും ഇപ്പോള്‍ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ വയനാട്ടെ സ്ഥാനാര്‍ത്ഥിത്വം, ബുദ്ധിജീവികളുടെ യു.ഡി.എഫിനുള്ള പിന്തുണ, മഹാപ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചെന്ന അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ട്, ദീപനിശാന്തും എ. വിജയരാഘവനും വരുത്തിവെച്ച അനവസരത്തിലുള്ള വാക്‌പ്രേയോഗങ്ങള്‍, കിഫ്ബി പദ്ധതിക്ക് ഫണ്ടിനായി എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള കമ്പനിയെ സമീപിച്ചത്, മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍ തുടങ്ങിവയാണ് പ്രചാരണത്തിന്റെആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന് കരണത്തടിയായിരിക്കുന്നത്. ഇവയെല്ലാം സ്വയം വരുത്തിവെച്ച വിനയാണെന്നതാണ് കുറ്റബോധത്താല്‍ തലതാഴ്ത്താന്‍ സി.പി.എം നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ വരുന്നതിനെതിരെ സി.പി.എമ്മിനകത്ത് രൂപംകൊണ്ട അങ്കലാപ്പ് വ്യക്തമാക്കുന്നതായിരുന്നു സി.ിപി.എം മുഖപത്രം ‘പപ്പു’ എന്ന് രാഹുലിനെ ആക്ഷേപിച്ചുകൊണ്ടുള്ള മുഖപ്രസംഗം. ഇത് തിരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതും അതിന്റെ തലേന്ന് മുന്നണികണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ ലൈംഗികമായി അധിക്ഷേപിച്ച് പ്രസംഗിച്ചതും മുന്നണിയെ മോങ്ങാനിരുന്ന നായയുടെതലയില്‍ തേങ്ങാവീണ അവസ്ഥയിലെത്തിച്ചു. ഏറ്റവുമൊടുവില്‍ തനിക്കെതിരെ സി.പി. എം നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിന് മറുപടി പറയില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതും മുന്നണിയെ കടുത്ത ആശയദ്രാരിദ്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ആലത്തൂരില്‍ യൂത്ത്‌കോണ്‍ഗ്രസുകാരിയായ രമ്യഹരിദാസിന്റെ പ്രചാരണത്തിന് ആവേശം കൂട്ടിയതില്‍ ഇടതുസഹയാത്രികയായ തൃശൂരിലെ അധ്യാപിക ദീപനിശാന്തും സഹായിച്ചു. രമ്യ പാടുന്നതിനെ വിമര്‍ശിച്ചതാണ് മുന്നണിയെ സംസ്ഥാനതലത്തില്‍തന്നെ കെണിയിലാക്കിയത്. ഇനിയെന്ത് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാത്ത വെട്ടിലാണ് ഇടതുമുന്നണിയും വിശേഷിച്ച് സി.പി.എം നേതൃത്വവും. സീതാറാം യെച്ചൂരി രാഹുലിന് അനുകൂലമായി പരസ്യനിലപാടെടുത്തിരിക്കുന്നത് കേരളഘടകത്തെ വല്ലാതെ വെട്ടിലാക്കിയിട്ടുണ്ട്. മുസ്്‌ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് തൊടുത്ത ആക്ഷേപത്തെ നേരിടാന്‍ സി.പി.എം തയ്യാറായില്ലെന്ന് മാത്രമല്ല, അതിനെ പരോക്ഷമായി ന്യായീകരിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം പാര്‍ട്ടി നേതാവ് ബൃന്ദകാരാട്ട് നടത്തിയ പ്രസ്താവനയും സി.പി.എം കേരളഘടകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്ത് ശശിതരൂരിനെ അനുകൂലിച്ച് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയും രാഹുലിനെ പിന്തുണച്ച് പ്രമുഖ സാഹിത്യകാരി എം.ലീലാവതിയും പരസ്യമായി രംഗത്തുവന്നത് സാഹിത്യരംഗം കുത്തകയെന്നഭിമാനിച്ചുവെച്ചവരുടെ നേര്‍ക്കുള്ള പ്രഹരമായി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നാടായ കേരളത്തിലേക്ക് രാഹുല്‍ഗാന്ധിയെ നേരോടെ വരവേല്‍ക്കുന്നതാണ് ഉചിതമെന്ന് ഇടകുപക്ഷബുദ്ധിജീവികളും സി.പി.എമ്മിനെ ഉപദേശിച്ചു. ഇതോടെയാണ് രാഹുലിനെ വിമര്‍ശിക്കുന്നത് ദോഷം ചെയ്യുമെന്ന സ്ഥിതിയിലേക്ക് സി.പി.എമ്മിനെ ഇപ്പോഴെത്തിച്ചിരിക്കുന്നത്.
ഇതിനിടെ കഴിഞ്ഞദിവസങ്ങളിലായി മനോരമന്യൂസ് ചാനല്‍പുറത്തുവിട്ട അഭിപ്രായസര്‍വേയും ഇടതിന് മറ്റൊരാഘാതമായി. മാധ്യമങ്ങളിലല്ലെങ്കിലും സംഘടനാരംഗത്ത് വലിയമേല്‍കൈ ഉണ്ടെന്ന് കരുതിയിരിക്കുമ്പോഴാണ് കാസര്‍കോടും തിരുവനന്തപുരവും അടക്കമുള്ള കുത്തകമണ്ഡലങ്ങള്‍കൈവിട്ടുപോകുമെന്ന് മനോരമയുടെ മാര്‍ച്ചിലെ സര്‍വേ നല്‍കിയ സൂചന. സംസ്ഥാനത്തെ 20ല്‍ 15 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം. പാലക്കാട് , ആലപ്പുഴ, വടകര എന്നിവമാത്രമാണ് എല്‍.ഡി.എഫ് നേടുകയെന്നാണ് സര്‍വേ പറയുന്നത്. മാതൃ’ൂമി സര്‍വേയിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് ഇടതുമുന്നണിക്ക് പ്രവചിക്കുന്നത്. ഇത് ഇടതുമുന്നണിയുടെ അണികളെ വല്ലാതെ ആവേശം കെടുത്തിയിരിക്കയാണ്. ഒരാഴ്ചക്കുള്ളില്‍ രാഹുല്‍ വീണ്ടുമെത്തുന്നതോടെ ഈ ടെംപോ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിയും. അതേസമയം പുറമെ ആവേശം കാട്ടുന്നുണ്ടെങ്കിലും അമിതആത്മവിശ്വാസം അപകടമാണെന്ന തിരിച്ചറിവും യു.ഡി.എഫ് നേതൃത്വത്തിനും അണികള്‍ക്കുമുണ്ട്. 16ന് രാഹുല്‍ എത്തുന്നതുവരെ ആവേശം നിലനിര്‍ത്തുകയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ വെല്ലുവിളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending