Connect with us

Culture

മോദി പറഞ്ഞതും ജനത്തിന് കിട്ടിയതും; 10 കോടി തൊഴില്‍ എവിടെ ?

Published

on

എ.പി ഇസ്മായില്‍
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. പ്രതിവര്‍ഷം 20 മില്യണ്‍ (രണ്ടു കോടി) തൊഴില്‍ അവസരങ്ങള്‍ എന്നായിരുന്നു ആ വാഗ്ദാനം. എന്നാല്‍ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന് കൊടിയിറങ്ങുമ്പോള്‍ ഒരു വര്‍ഷം രണ്ടു ലക്ഷംപേര്‍ക്കു പോലും തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തു വരുന്നത്. വെറുമൊരു ഊഹക്കണക്കല്ല ഇത്, കേന്ദ്ര സര്‍ക്കാറിനു കീഴില്‍ തന്നെയുള്ള ഏജന്‍സിയായ ലേബര്‍ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടാണ്.

ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം മോദി ഭരണത്തിലെ തൊഴില്‍ അവസരങ്ങളുടെ കണക്ക് ഇങ്ങനെയാണ്. 2014-15ല്‍ 1.55 ലക്ഷം. 2015-16ല്‍ 2.31 ലക്ഷം. 2016-17 വര്‍ഷത്തിലോ അതിനു ശേഷമോ സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടെ കണക്ക് പുറത്തുവിടാനുള്ള ധൈര്യം പോലും മോദി സര്‍ക്കാറിനുണ്ടായില്ല, ഇന്നു വരെയും. നെഗറ്റീവ് വളര്‍ച്ചയായിരുന്നു തൊഴില്‍ മേഖലയില്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇതുസംബന്ധിച്ച രേഖകള്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തിയതും.
സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞപ്പോള്‍ സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലും പതിനായിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. രണ്ടു പതിറ്റാണ്ടായി ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ തുറന്നിട്ടുകൊണ്ടിരുന്ന ഐ.ടി മേഖലയില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തില്‍ നഷ്ടമായത് മൂന്നു മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം വരെ തൊഴില്‍ അവസരങ്ങളാണെന്നാണ് കണക്ക്. ഐ.ടി മേഖലയിലെ തളര്‍ച്ച ടെലികോം രംഗത്തും പ്രകടമായി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം മേഖലയില്‍ 40,000 തൊഴില്‍ അവസരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ്.

ബീഫിന്റെ പേരിലുള്ള ആള്‍കൂട്ട കൊലകള്‍ വൈകാരിക വിഷയമായി മാത്രമാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഇത് എങ്ങനെ ബാധിച്ചുവെന്ന് ചര്‍ച്ചചെയ്യപ്പെട്ടില്ല. ബീഫ് കയറ്റുമതിയെ ആശ്രയിക്കുന്ന പ്രോസസ്ഡ് ഫുഡ് ഇന്‍ഡസ്ട്രി മേഖലയില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഷുഗര്‍ മില്ലുകള്‍ ഉള്‍പ്പെടെ അനുബന്ധ വ്യവസായങ്ങള്‍ ചിത്രങ്ങളില്‍ തെളിഞ്ഞില്ല. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഈ മേഖലയിലും നഷ്ടമായി. ആരോഗ്യ മേഖലയിലും തിരിച്ചടിയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 8000 പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനികള്‍ രാജ്യത്ത് പൂട്ടിപ്പോയി. ഈ മേഖലയിലുണ്ടായ തൊഴില്‍ നഷ്ടത്തിന്റെ കണക്ക് ഇതില്‍നിന്ന് ഊഹിക്കാം.

ഖനി മേഖലയില്‍ 30 ശതമാനം തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ തളര്‍ച്ച പ്രത്യക്ഷമായും പരോക്ഷമായും ദശലക്ഷം തൊഴില്‍ അവസരങ്ങളാണ് ഇല്ലാതാക്കിയത്. ആഭരണ നിര്‍മാണം (35 ലക്ഷം), ടെക്‌സ്റ്റയില്‍സ്(18 ശതമാനം), സിമന്റ് (എല്‍ആന്റ്ടിയില്‍ 14,000, ടര്‍ബോയില്‍ 14,000), ഇരുമ്പയിര്‍ ഖനനം (10 ലക്ഷം), ചെമ്പ് അയിര്‍ (15000), പ്ലാസ്റ്റിക് (25000ത്തിലധികം) ഇങ്ങനെ പോകുന്നു വിവിധ മേഖലകളിലെ തൊഴില്‍ നഷ്ടങ്ങളുടെ കണക്ക്. രാജ്യത്തൊട്ടാകെ 600 എഞ്ചിനീയറിങ് കോളജുകളാണ് മോദി ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷം അടച്ചുപൂട്ടിയത്. 20000 തൊഴില്‍ അവസരങ്ങള്‍ നേരിട്ട് നഷ്ടമായി.

വാഗ്ദാനങ്ങള്‍ ചെയ്ത തൊഴില്‍ എവിടെയന്ന് ചോദ്യമുയര്‍ന്നപ്പോഴൊക്കെ രാജ്യത്തെ തൊഴിലന്വേഷകരായ യുവാക്കളെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായും ചെയ്തത്. രാജ്യത്തെ 125 കോടി പേര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

india

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

Published

on

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് എണ്ണ കമ്പനികൾ കുറച്ചത്. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1,803 രൂപയിൽ നിന്നും 1762 രൂപയായാണ് കുറച്ചത്.

അതേസമയം, ഗാർഹിക സിലിണ്ടറുകൾ വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 803 രൂപയായാണ് കുറഞ്ഞത്. മാർച്ച് മാസത്തിൽ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വർധിപ്പിച്ചിരുന്നു. മാർച്ചിൽ ആറ് രൂപയുടെ വർധനയാണ് കമ്പനികൾ വരുത്തിയത്.

ഫെബ്രുവരിയിൽ ഏഴ് രൂപയുടെ കുറവ് എണ്ണ കമ്പനികൾ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയിരുന്നു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറവ് റസ്റ്ററന്റുകളേയാണ് പ്രത്യക്ഷത്തിൽ സ്വാധീനിക്കുക. 2023ൽ മാത്രം 352 രൂപയുടെ വർധന വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ ഉണ്ടായിരുന്നു.

എന്നാൽ, മാസങ്ങളായി ഗാർഹിക പാചകവാതകവില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിലും ഇന്ത്യയിൽ എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. കാലങ്ങളായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

Trending