Connect with us

Video Stories

മോദി ഭരണത്തിലെ തിക്താനുഭവങ്ങള്‍

Published

on

എ.വി ഫിര്‍ദൗസ്

സാന്ദര്‍ഭിക സാഹചര്യങ്ങളിലെകൂടി പ്രലോഭനങ്ങള്‍ക്ക് വിധേയപ്പെട്ടാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചതും അധികാരത്തിലെത്തിച്ചതും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ പൊതുബോധത്തെ നരേന്ദ്രമോദി ഭരണകൂടം വീണ്ടു വിചാരങ്ങളിലും തിരിച്ചറിവുകളിലും എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തൊട്ടുമുന്നില്‍ വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ച അബദ്ധം തിരുത്തിയെടുക്കാനുള്ള സന്ദര്‍ഭമാണ്. 2014ലെ തെറ്റ് ആവര്‍ത്തിക്കരുത് എന്ന ബോധം പൊതു മനസ്സില്‍ ശക്തമാണ്. ഇതാവട്ടെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങളുടെ ഫലമായി ഉണ്ടായിവന്ന ഒരു ബോധമല്ല. രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും മൂല്യപദ്ധതികളും സഹജമായ അവബോധ ധാരകളും പൊതു മനസ്സില്‍ ചെലുത്തുന്ന സ്വാധീനത്തില്‍നിന്ന് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള സഹജമായൊരു ബോധമാണ്. ഒരു പരിധി വരെ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്വയം വീണ്ടെടുപ്പുശേഷി’ എന്നു പറയുന്നതു തന്നെയും പൊതു മനസ്സിനകത്ത് സജീവമായി നിലനില്‍ക്കുന്ന ഈ ബോധമല്ലാതെ മറ്റൊന്നുമല്ല. അനുഭവാധിഷ്ഠിതങ്ങളായ ചില പാഠങ്ങള്‍ ഈ ബോധത്തെ തൊട്ടുണര്‍ത്തുകയാണ് ചെയ്യുന്നത്. സ്വേച്ഛാധിപത്യത്തിലേക്കും സര്‍വോപരി ജനാധിപത്യ വിരുദ്ധ സ്വഭാവത്തിലേക്കും പരിണമിക്കാവുന്ന ഒരു ഭരണകൂടത്തില്‍ നിന്നുണ്ടായ അനുഭവങ്ങളും ഇന്ത്യന്‍ ജനാധിപത്യ പൊതു ബോധത്തിന്റെ രൂപീകരണത്തിന് പശ്ചാത്തലമൊരുക്കിയ ഘടകങ്ങളിലും നേര്‍ക്കുനേര്‍ വരുന്ന അവസ്ഥ സംശുദ്ധ ജനാധിപത്യത്തെക്കുറിച്ചുള്ള നഷ്ടബോധത്തിലേക്കും ആ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമായുള്ള ഉണര്‍വിലേക്കും ഇന്ത്യന്‍ പൊതു മനസ്സിനെ എത്തിച്ചിരിക്കുന്നു എന്നര്‍ത്ഥം. ‘എങ്ങനെയാണ് ഇന്ത്യന്‍ ജനാധിപത്യം എന്ന ഉദാത്തമായ സംസ്‌കാരം ഉണ്ടായി വന്നത്?’ എന്ന തിരിച്ചറിവിന്റെ അംശങ്ങളുമായി മോദി ഭരണകൂടം നല്‍കിയ അനുഭവങ്ങള്‍ പ്രതിവര്‍ത്തിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. പാശ്ചാത്യമായ പാഠ്യപദ്ധതികളുടെ ആശയങ്ങള്‍ക്ക് ഉപരിയായി ജനാധിപത്യത്തെ സാംസ്‌കാരികവും ചരിത്രപരവും ഒരു പരിധി വരെ തനതുമായ ഘടകാംശങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചവരാണ് ഇന്ത്യന്‍ ജനത.
വളരെ സൗമ്യങ്ങളും എന്നാല്‍ അടിസ്ഥാനപരമായ പ്രാധാന്യങ്ങള്‍ അര്‍ഹിക്കുന്നതുമായ ചില ഘടകങ്ങളാല്‍ നിര്‍മ്മിതമാണ് ഇന്ത്യന്‍ പൊതു സമൂഹത്തിന്റെ സഹജമായ ജനാധിപത്യ ബോധം. രാജ്യത്തെ എല്ലാ ജനങ്ങളും അവകാശങ്ങളും അവസരങ്ങളും പങ്കുവെക്കുന്നതില്‍ തുല്യരാണ് എന്ന വിചാരം, ജനതയുടെ സാംസ്‌കാരിക ബഹുസ്വരത നിലനില്‍പ്പും പരിരക്ഷണവും അര്‍ഹിക്കുന്ന ഒരുദാത്ത മൂല്യമാണ് എന്ന അവബോധം, തൊഴില്‍ ചെയ്യാനും ജീവിക്കാനും സ്വന്തം ശേഷികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് അധ്വാനമൂല്യം കരുതിവെക്കാനും ഓരോരുത്തരും സ്വതന്ത്രരാണ് എന്ന തിരിച്ചറിവ്, രാജ്യത്തിന്റെ സമ്പത്തും ഭരണകൂട സംവിധാനങ്ങള്‍ വഴി സാധ്യമാകുന്ന നേട്ടങ്ങളും സവിശേഷ ജനസഞ്ചയങ്ങളില്‍ കേന്ദ്രീകരിക്കാവതല്ല എന്ന വകതിരിവ്, ആശയ ഭിന്നതകളും അഭിപ്രായ വൈരുധ്യങ്ങളും നിലനില്‍ക്കവേത്തന്നെ ജനതക്ക് ഒരൊറ്റ ശക്തിയായി നില്‍ക്കാന്‍ സാഹചര്യമുണ്ടാവേണ്ടതുണ്ട് എന്ന ജാഗ്രത എന്നിവയൊക്കെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തനത് ആശയാടിത്തറകളാണ്. ഈ ചൂണ്ടിക്കാണിച്ച ആശയങ്ങള്‍ക്ക് ‘എതിരായ’ അനുഭവങ്ങള്‍ നേരിട്ടതില്‍ നിന്നാണ് ‘ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണ്’ എന്ന തിരിച്ചറിവ് സാധാരണ ജനങ്ങള്‍ക്കുണ്ടായത്. മോദി ഭരണകാലത്ത് ചില ജനവിഭാഗങ്ങള്‍ അവകാശങ്ങളുടെയും അവസരങ്ങളുടെയും കാര്യത്തില്‍ കൂടുതല്‍ പരിഗണനക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ക്രൂരമായി അവഗണിക്കപ്പെട്ടു. സംഘ്പരിവാര്‍ ഫാസിസത്തിന്റെ സാംസ്‌കാരിക നിര്‍ണയ പരിധിക്കുള്ളില്‍ വരുന്നവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരായി കണക്കാക്കപ്പെടുന്നതും മറ്റു ചിലര്‍ അവര്‍ക്ക് പാരമ്പര്യം കൈമാറിക്കിട്ടിയ മാടുകളുടെ തുകല്‍ കൊണ്ടുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പോലുള്ള തൊഴിലുകള്‍ പോലും നിര്‍വഹിക്കാനാവാത്തതും അത്തരം തൊഴിലുകളുടെ പേരില്‍ വംശഹത്യക്കിരയാക്കപ്പെടുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടായി. ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ദലിതുകള്‍ ആക്രമിക്കപ്പെട്ട അനുഭവങ്ങള്‍ ഓര്‍ക്കുക. നടന്ന ഘട്ടത്തില്‍ അവ ചര്‍ച്ച ചെയ്യപ്പെട്ടത് ‘സവര്‍ണ സംഘത്തിന്റെ വംശീയമായ പൊട്ടിത്തെറി’യെന്ന നിലയായിരുന്നുവെങ്കില്‍ പോലും, അവയിലെ ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ അന്തര്‍ധാര അന്നുതന്നെ ജനാധിപത്യ ചിന്തകരുടെ ഭാഗത്തുനിന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കന്നുകാലി കച്ചവടം ചെയ്യുന്നവര്‍, പാല്‍- തുകല്‍ ഉത്പന്നങ്ങളെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നവര്‍, കാലി വളര്‍ത്തലിനെയും കൃഷിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിവിധ തൊഴിലുകള്‍ പാരമ്പര്യമായി ചെയ്തുവരുന്നവര്‍ ഇവര്‍ക്കെതിരെയെല്ലാം കോര്‍പറേറ്റ് പണക്കാരുടെയും പുത്തന്‍ സമ്പന്ന വര്‍ഗത്തിന്റെയും കൂലിപ്പട്ടാളക്കാര്‍ കൂടിയായ സവര്‍ണ ആസുര സംഘങ്ങള്‍ കിരാതങ്ങളായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഉന്മൂലന ശ്രമങ്ങള്‍ നടത്തുകയും അവരുടെ ഭാവി ജീവിതത്തെതന്നെ ചോദ്യ ചിഹ്നങ്ങളാക്കി മാറ്റുകയും ചെയ്തപ്പോള്‍ മോദി ഭരണകൂടം നോക്കിനിന്നതോര്‍ക്കുക.
‘ഇന്ത്യ’ എന്ന പദം ഉപയോഗിച്ചോ, അല്ലാതെയോ സ്വന്തം നാടിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും ഉണര്‍ന്നു വിരിയുന്ന ചിത്രം ബഹുസ്വരതയുടെ ഒരു ധാരാളിത്തത്തിന്റേതാണ്. ആ അകക്കാഴ്ചയില്‍ ഓരോ ഭാരതീയനും ആനന്ദം കൊള്ളുകയും നിര്‍വൃതി അടയുകയും ചെയ്തു വന്നിട്ടുള്ളതുമാണ്. ജാതീയവും സാമുദായികവും സാമ്പ്രദായികവുമായ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘തന്മകള്‍’ ഓരോ വിഭാഗവും പുലര്‍ത്തുമ്പോഴും അത്തരത്തില്‍ വ്യതിരിക്ത തന്മകള്‍ വേറെ പുലര്‍ത്തിവരുന്ന ജനതകളെ സാഹോദര്യ സാംസ്‌കാരിക ബോധത്തോടെ സ്‌നേഹിക്കാനും ആദരിക്കാനും ഉള്‍ക്കൊള്ളാനും ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാധിച്ചിരുന്നു. ഇത്തരമൊരു പാരസ്പര്യത്തിലൂടെ സംജാതമായ നന്മകള്‍ക്കു നേരെയാണ് മോദിയുടെ ഭരണകാലത്ത് കനത്ത വെല്ലുവിളികള്‍ ഉയര്‍ന്നുവന്നത്. ചങ്ങാത്ത മുതലാളിത്തവും വര്‍ഗീയ രാഷ്ട്രീയവും കൈകോര്‍ത്ത് പിടിച്ചുണ്ടായ പുതിയ അതീശത്വ-സംസ്‌കാര നിര്‍ണയ ദുശക്തികള്‍ അവരുടേതായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ചില മാനദണ്ഡങ്ങളുണ്ടാക്കുകയും ആ മാനദണ്ഡങ്ങള്‍ എല്ലാ വിഭാഗങ്ങളിലുമായി ചെലുത്താന്‍ നിര്‍ബന്ധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ക്ക് മുന്നിലും ഇന്ത്യന്‍ അടിസ്ഥാനവര്‍ഗം ചെന്നെത്തിയത് ഈ ദേശത്തിന്റെ സാംസ്‌കാരികത്തനിമയും അതുവഴി സംശുദ്ധമായ ദേശീയ ജനാധിപത്യവും അപകടത്തില്‍പെട്ടിരിക്കുകയാണ് എന്നുള്ള തിരിച്ചറിവിലാണ്. ഇന്ത്യന്‍ ബഹുസ്വരതയെ അതിന്റെ സ്ഥൂല-സൂക്ഷ്മ ഭാവങ്ങളോട് സംരക്ഷിക്കാന്‍ മോദി ഭരണകൂടത്തിന് കഴിയില്ലെന്നും അതിന് കാരണം അത്തരമൊരു സന്നദ്ധത അവര്‍ക്കില്ലാത്തതാണ് എന്നും ഇന്ത്യന്‍ അടിസ്ഥാന ജനത വളരെ വേഗം മനസ്സിലാക്കി. ‘ഈ ഭരണകൂടം പോയില്ലെങ്കില്‍ അപകടമാണ്’ എന്ന ഒരു തീരുമാനത്തിലുമവര്‍ അന്നേക്കന്നുതന്നെ ചെന്നെത്തുകയും ചെയ്തു. ആ തീരുമാനം ഈ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും നടപ്പിലാക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യയുടെ തനത് തൊഴില്‍-സമ്പാദ്യ ശീലങ്ങള്‍ക്ക് തദ്ദേശീയ ജനാധിപത്യ അവബോധ രൂപീകരണത്തില്‍ വലിയ പങ്കുണ്ട്. ഗ്രാമ്യവും കാര്‍ഷികവും ഉള്‍നാടനുമായ തൊഴില്‍ ശീലങ്ങളും ജീവിത രീതികളുമായി ബന്ധപ്പെട്ട സമ്പാദ്യ ശീലങ്ങളെ കോര്‍പറേറ്റ് മൗഢ്യങ്ങള്‍ക്കുമുന്നില്‍ അടിയറ വെക്കാന്‍ ഇവിടുത്തെ അടിസ്ഥാന ജനതക്കു കഴിയില്ല. ബാങ്കിങ് സംവിധാനത്തെയും സാങ്കേതികതയെയും ആശ്രയിക്കാതെ, അധ്വാനിക്കുന്ന സ്വന്തം പണം സ്വയമേവ കരുതിവെക്കുന്ന, ആ തനതു സംസ്‌കാരത്തിനെ ചുട്ടെരിക്കയാണ് നോട്ടു പിന്‍വലിക്കല്‍ വഴി നരേന്ദ്രമോദി ചെയ്തത്. അന്നാള്‍വരെ കരുതിവെച്ച സ്വന്തം അധ്വാന സമ്പാദ്യത്തിന് വിലയില്ലാതാക്കിയപ്പോള്‍, ആ അടിസ്ഥാന വര്‍ഗത്തിനുമേല്‍ ‘രേഖയില്ലാപ്പണം കൈവശം വെച്ചവര്‍’ എന്ന അര്‍ത്ഥത്തില്‍ ‘കള്ളപ്പണക്കാര്‍’ എന്ന ചീത്തപ്പേരും നരേന്ദ്രമോദി സര്‍ക്കാര്‍ പതിപ്പിച്ചു. ജീവിതകാലമത്രയും അധ്വാനിച്ചു സ്വരുക്കൂട്ടിയ സ്വന്തം പണം കയ്യില്‍ പിടിച്ചുനിന്ന പാവങ്ങളെ കള്ളന്മാരാക്കിയതിലെ ജനാധിപത്യ വിരുദ്ധത എത്ര കിരാതമാണെന്നോര്‍ക്കണം.
രാജ്യത്തിന്റെ സമ്പത്തും ഭരണകൂടത്തിന്റെ പ്രവര്‍ത്തന നേട്ടങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്ത ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പന്ന വിഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന കാഴ്ചയെ സംശയത്തോടെയാണ് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ തുടക്കം തൊട്ടുതന്നെ കാണുന്നത്. മോദി അധികാരത്തിലെത്തിയ അന്നാള്‍തൊട്ടു തന്നെ ആ ‘അവിഹിത’ ഇടപാട് ആരംഭിച്ചതായി ഇന്നാട്ടിലെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. ‘കോര്‍പറേറ്റ് കുത്തകകള്‍ക്കുവേണ്ടി ഭരിക്കാനുള്ളവരെ വോട്ടുചെയ്ത് അധികാരത്തില്‍ കയറ്റുക എന്ന പണി ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണോ ഞങ്ങളെന്ന’ ചോദ്യം ഇന്ത്യന്‍ അടിസ്ഥാനവര്‍ഗ മനോഭാവത്തില്‍ ശക്തമായിട്ട് നാലര വര്‍ഷം കഴിഞ്ഞു. ജനാധിപത്യ വിരുദ്ധമായ ഈ തിക്താനുഭവവും ‘വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിനായി കാത്തിരിക്കുക’ എന്ന തിരുത്തല്‍ വിചാരത്തിലേക്ക് ഇന്ത്യന്‍ പൊതു സമൂഹത്തെ എത്തിച്ചിട്ടുണ്ട്. അതിന്നുവരെ പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുമെന്നുറപ്പാണ്. അസഹിഷ്ണുതയുടെയും അന്യന്റെ ശ്വാസോച്ഛ്വാസ ശബ്ദംപോലും തനിക്കെതിരായ ചോദ്യത്തിന്റെ പെരുമ്പറ മുഴക്കമായി മാറുന്ന അസഹനീനതയുടെയും അനുഭവങ്ങള്‍ മോദി ഭരണകാലത്ത് ഇന്ത്യയില്‍ അനുനിമിഷം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പരസ്പരം കൊന്നുതിന്നാന്‍ വെമ്പുന്നവരെന്നു തോന്നിപ്പിക്കത്തവിധത്തില്‍ ശത്രുതയെ വാക്കുകളില്‍ പ്രകടിപ്പിച്ചുവന്ന വിഭാഗങ്ങള്‍ക്ക്‌പോലും തങ്ങള്‍ അടിസ്ഥാനപരമായി ഒരൊറ്റ ജനത മാത്രമാണ് എന്നും ചിന്തിക്കുന്ന സാഹചര്യങ്ങള്‍ രാജ്യത്തെ പൊതു ജീവിതത്തില്‍ സര്‍വസാധാരണമായിരുന്നു. അവിടെ നിന്നാണ് കടുത്ത അസഹിഷ്ണുത ഹിംസാത്മകങ്ങളായ ഉന്മൂലന നീക്കങ്ങളില്‍ എത്തിച്ചേര്‍ന്നതിന്റെ തിക്താനുഭവങ്ങളിലേക്ക് ഇന്ത്യന്‍ ജനത എടുത്തെറിയപ്പെട്ടത്. ഈ പരിണാമം അത്യധികം അപകടകരമാണ് എന്നും വ്യക്തികളുടെയും വിഭാഗങ്ങളുടെയും ആശയ പ്രകാശനത്തിനും അഭിപ്രായ ഭിന്നതകള്‍ക്കുമുള്ള സ്വാതന്ത്ര്യങ്ങളും അവസരങ്ങളും അതേപടി നിലനിന്നില്ലെങ്കില്‍ ഒരു ജനതക്കും ഒരു വിഭാഗത്തിനും സ്വന്തം നെടുവീര്‍പ്പുകള്‍ പോലും മറക്കേണ്ടിവരും എന്നുമുള്ള നടുക്കുന്ന ഉള്ളുണര്‍വില്‍ ഇന്ത്യന്‍ പൊതു സമൂഹം എത്തിച്ചേരുകയുണ്ടായി. ഇങ്ങനെ, ഇന്ത്യയുടെ തദ്ദേശിയവും സഹജവുമായ ജനാധിപത്യ-സാമൂഹിക ബോധഘടകങ്ങള്‍ക്ക് എതിരായി മോദി ഭരണക്കാലത്ത് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍ ഇന്ത്യന്‍ പൊതു മനസ്സിന്റെ അടിത്തട്ടില്‍ ജനാധിപത്യ ജാഗ്രതയായി ഉണര്‍ന്നു കിടക്കുന്നുണ്ട്. വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഈ ജാഗ്രതയായിരിക്കും നരേന്ദ്രമോദിയെയും സംഘ്പരിവാറിനെയും തടയുന്ന പ്രധാന പ്രതിരോധ ശക്തിയായി വര്‍ത്തിക്കുക. ഇക്കാരണങ്ങളാല്‍ ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കില്ല എന്നുറപ്പാണ്. (അവസാനിച്ചു)

kerala

നയവ്യതിയാനം ഏകാധിപത്യം

മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍.

Published

on

സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നേതൃനിരയിലെ ഏകാധിപത്യവുമാണ് പ്രകടമാവുന്നത്. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളില്‍ നിന്ന് കാതലായ മാറ്റം നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന രേഖ സമ്മേളനം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സേവനത്തിന് ആളുകളുടെ വരുമാനത്തിനനുസരിച്ച് വ്യത്യസ് ത ഫീസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുക തുടങ്ങിയ വിവാദപരവും സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ കഴുത്തിനുപിടിക്കുന്നതുമായ തീരുമാനത്തിനെതിരെ ഏതാനും പ്രതിനിധികളുടെ പേരിനുമാത്രമുള്ള വിയോജിപ്പാണുണ്ടായിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ‘പുതുവഴി രേഖയിലെ നിര്‍ദേശങ്ങള്‍ മിക്കതും മധ്യവര്‍ഗ സമൂഹത്തെ ബാധിക്കുന്നതും അവര്‍ക്ക് മാത്രം താല്‍പര്യമുള്ളതുമാണന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്’ എന്നുമുള്ള ഒരു പ്രതിനിധിയുടെ അഭിപ്രായപ്രകടനത്തിന് പാര്‍ട്ടി സെക്രട്ടറി നല്‍കിയ മറുപടി ‘കേരളം അതിവേഗം മധ്യവര്‍ഗസമൂഹമായി മാറിക്കൊണ്ടിയിരിക്കുകയാണ്’ എന്നാണ്. സമൂഹത്തിലെ അടിസ്ഥാന, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പാര്‍ട്ടിയുടെ പടിക്കു പുറത്തായിരിക്കുമെന്നും ഇടതു സര്‍ ക്കാറിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഈ വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും തുറന്നു പറച്ചിലായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖക്കുപിന്നാലെ നഗരസഭാ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിട പെര്‍മിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധിക ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ പുതുവഴികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാ യിരിക്കുകയാണ്.

ഏകാധിപത്യത്തിന്റെ പര്യായമായി പാര്‍ട്ടിമാറിയെന്നതാണ് കൊല്ലം സമ്മേളനത്തിന്റെ മറ്റൊരുഫലം. പിണറായി വിജയന്‍ എന്ന ഏകധ്രുവത്തിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മാത്രമല്ല കേന്ദ്ര നേതൃത്വവും മാറി എന്നതിന് നരിവധി ഉദാ ഹരണങ്ങളാണ് സമ്മേളനം പ്രകടമാക്കിയത്. പ്രതികരണ ങ്ങളുടെയും പ്രസ്താവനകളുടെയും പേരില്‍ ചുരുങ്ങിയ കാലത്തിനിടെ തന്നെ വന്‍വിമര്‍ശനങ്ങള്‍ക്കിടവരുത്തിയ എം.വി ഗോവിന്ദന് വലിയ എതിര്‍പ്പുകളുണ്ടായിട്ടും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതില്‍പ്രധാനം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാണെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യതയായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് പിണറായി നിര്‍ദ്ദേശിച്ച ഒരേയൊരു പേരു കാരനായാണ് ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കില്‍ അതേ ലാഖവത്തോടെയാണ് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള പ്രമുഖ നേതാവ് പി. ജയരാജന്‍ ഇത്തവണയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണെന്നതും സമ്മേളന നഗരയില്‍ മുന്‍മുഖ്യമന്ത്രിയും പി.ബി അംഗവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒരു അടയാളപ്പെടുത്തല്‍പോലുമില്ലാത്തതും ഈ ഏകാധിപത്യത്തിന്റെ സൂചനകള്‍ തന്നെയാണ്.

പാര്‍ട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു സി.പി.എം സമ്മേളനങ്ങളുടെ സവിശേഷതയെങ്കില്‍ ഇത്തവണ റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ പോലും ശ്രദ്ധ മുഖ്യമന്ത്രിയുടെ നയരേഖയിലായിരുന്നു. മുഖ്യമന്ത്രിയുടെ അവതര ണത്തിനു മുമ്പെതന്നെ റിപ്പോര്‍ട്ട് ഐകകണ്ഠ്യന പാസാകുമെന്ന പ്രഖ്യാപനവും സെക്രട്ടറി നടത്തുകയുണ്ടായി. സമ്മേളന പ്രതനിധികളുടെയും മാനസികാവസ്ഥ സമാനം തന്നെയായിരുന്നുവെന്നതാണ് ചര്‍ച്ചയുടെ സ്വഭാവം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍. ഭരണത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ പരോക്ഷമായിപ്പോലും പിണറായി വിജയനെ പരാ മര്‍ശിക്കാതിരിക്കാനുള്ള വ്യഗ്രതയിലായിരുന്നു മുഴുവന്‍ അംഗങ്ങളും. വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണുണ്ടായിരുന്നതെന്നുള്ള അംഗങ്ങളുടെ പരാമര്‍ശം സ്തുതി പാടനം എത്തിച്ചേര്‍ന്ന ദയനീയതയുടെ അടയാളപ്പെടുത്ത ലായിരുന്നു. അധികാരം പാര്‍ട്ടിയെയും നേതാക്കളെയും എത്രമാത്രം ഭ്രമിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഏതു വിധേയനയും ഭരണം നിലനിര്‍ത്തുകയെന്നതിലേക്ക് പാര്‍ട്ടിസമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ ചുരുങ്ങിപ്പോയിരിക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും വിമര്‍ശനവും സ്വയംവിമര്‍ശനവുമെല്ലാം വഴിപാടായിമാറിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Continue Reading

Video Stories

കാസര്‍കോട് നിന്നും കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍

തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

കാസര്‍കോട് നിന്നും കാണാതായ പെണ്‍കുട്ടിയും യുവാവും മരിച്ച നിലയില്‍. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.

പ്രദേശവാസിയായ ഓട്ടോ ഡ്രൈവര്‍ പ്രദീപ് എന്ന 42 കാരനെയും കാണാതായിരുന്നു. മണ്ടേക്കാപ്പ് എന്ന സ്ഥലത്തെ ഗ്രൗണ്ടിന് സമീപം മരത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 26 ദിവസത്തിന് ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഏഴു പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍ നടത്തിയിരുന്നത്.

മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നും ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമീപം ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 12 ന് രാവിലെ തങ്ങള്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മകളെ വീട്ടില്‍ കാണാതായെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നു.

 

 

Continue Reading

Video Stories

കണ്ണാടി തകര്‍ക്കാന്‍ വരട്ടെ

EDITORIAL

Published

on

അങ്ങനെ സി.പി.എം സംസ്ഥാന സമ്മേളനം പതിവ് പോലെ പിണറായി സൂക്തങ്ങള്‍ ഏറ്റുപാടി ഭക്തിയാദരപൂര്‍വം നടന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തതിനാല്‍ വിജയനെ എതിര്‍ക്കാന്‍ ആ പാര്‍ട്ടിയില്‍ ആരും ഇല്ലാത്ത കാലമായതിനാല്‍ എല്ലാം മുഖ്യന്‍ മയം. മന്ത്രിമാരുടെ പ്രകടനമെല്ലാം മോശമെന്ന് പ്രതിനിധികള്‍ ഒന്നില്ലാതെ വിമര്‍ശിച്ചപ്പോള്‍ മരുമകന്‍ മന്ത്രി മഹാസംഭവമാണെന്ന് പറയാനും മറന്നില്ല. മറുത്തെങ്ങാനും പറഞ്ഞാല്‍ മഹാരാജാവിന്റെ കോപം ഉറപ്പെന്ന് പ്രതിനിധികള്‍ക്കും അറിയാം. സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കമുള്ള വിവാദ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് മുന്‍പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ബലേ ഭേഷ് പറഞ്ഞു കഴിഞ്ഞു. സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കന്‍മാര്‍ എടുത്ത തിരുമാനളെല്ലാം മുമ്പേ ഫിക്‌സ് ചെയ്‌തോ എന്ന സംശയത്തിലാണ് ഗോവിന്ദന്റെ ഈ നിലപാടില്‍ നിന്നുയരുന്ന സംശയം. ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിക്ക് എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങിയിരിക്കുകയാണ്. ഇത്ത വണ പതിവിന് വിരുദ്ധമായി ആകെയുണ്ടായത് പൊതുമേ ഖല സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനായി പാര്‍ട്ടി റെഡിയെന്ന് പറയല്‍ മാത്രമാണ്. ഇതാവട്ടെ നേരത്തെ തീരുമാനിച്ച് ഫിക്സ് ചെയ്ത് മുഖ്യന്‍ പ്രഖ്യാപിച്ചത് ഏറ്റുപറയുക എന്ന ജോലി മാത്രമേ പാര്‍ട്ടി സെക്രട്ടറിക്ക് ആകെ ബാക്കിയുണ്ടായിരുന്നത്. അല്ലേലും ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്നു നേരെ നയം മാറ്റി പറയുന്ന പാര്‍ട്ടി സെക്രട്ടറിക്ക് ഇതല്ലാതെ എന്തുണ്ട് പറയാന്‍. ആര്‍ക്ക് ഭ്രാന ഭ്രാന്തായാലും കാലന്‍ കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്നു പറഞ്ഞ പോലെ സി.പി.എമ്മിനകത്തെ അന്തിഛിദ്രങ്ങള്‍ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ നിന്നും അതി വിദഗ്ധമായി മാധ്യമങ്ങളെ പറ്റിക്കാന്‍ നാളേറെയായി മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും കണ്ടെത്താറുള്ള മാര്‍ഗം ലീഗിനും കോണ്‍ഗ്രസിനും മേല്‍ കുതിര കേറുക എന്ന കലാപരിപാടിയാണ്. ഇത്തവണയും ആവനാഴിയിലെ ആ ആസ്ത്രം തന്നെയാണ് പ്രയോഗിച്ചത്.

മുഖം വികൃതമാകുമ്പോള്‍ കണ്ണാടി കുത്തിപ്പൊട്ടിക്കുന്ന പോലെ സ്വന്തം വകുപ്പിലെ പ്രവര്‍ത്തനം എന്തെന്ന് പോലും മനസ്സിലാവാതെ ഫാസിസം ഒരുകാലത്തും വരില്ലെന്നും പറഞ്ഞിരിക്കുന്ന മുഖ്യന് സ്വന്തം വിഴ്ചകള്‍ മറക്കാന്‍ ബെസ്റ്റ് ലീഗും കോണ്‍ഗ്രസും തന്നെ. ലീഗും കോണ്‍ഗ്രസുമൊക്കെ മാറിയാല്‍ കാര്യങ്ങള്‍ സിപി.ഐക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ മുണ്ടുടുത്ത മോദിക്ക് എളുപ്പമാവും. പിന്നെ സാക്ഷാല്‍ മോദിയും മുണ്ടുടുത്ത മോദിയും തമ്മില്‍ ധ്രുവീകരണത്തില്‍ ആരാണ് കേമന്‍ എന്ന മത്സരം മാത്രമേ ബാക്കി കാണു. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വാലന്‍മാരെ പോലെ പാത്തും പതുങ്ങിയും ലീഗിന്റെ പിന്നാലെ നടക്കുകയും തങ്ങളുടെ പാട്ടിന് വരില്ലെന്ന് ഉറപ്പാകുമ്പോള്‍ പുരപ്പുറത്ത് കയറി കൂവുകയും ചെയ്യുക എന്നത് സി.പി.എമ്മിന് നാളേറെയായുള്ള കലാപരിപാടിയാണ്. അല്ലേലും കിട്ടാത്ത മുന്തിരി ഇത്തിരി പുളിക്കും. ലീഗും കോണ്‍ഗ്രസുമൊന്നുമില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു കനല്‍ തരി മാത്രമേ ഇന്ന് ലോക്‌സഭയില്‍ സി.പി.എമ്മി നുണ്ടാകു എന്ന സാമാന്യ ബോധമൊക്കെ മുഖ്യനും ആവാം. താന്‍ കണ്ണടക്കുമ്പോള്‍ ലോകം മുഴുവന്‍ ഇരുട്ടാകുന്നു എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭക്ത ജനം ചിലപ്പോള്‍ കേട്ടേക്കാം. എന്നാല്‍ മാലോകരെല്ലാം പാര്‍ട്ടി അന്തങ്ങളെ പോലെ പാര്‍ട്ടി ഓഫീസില്‍ ബുദ്ധി പണയം വെച്ചവരാവില്ലല്ലോ?.

വാളയാറിനും കളൈക്കവിളക്കുമപ്പുറം ചുവന്ന കൊടി പറത്തണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ. എന്തിനതികം പറയണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച സീറ്റില്‍ പ്രചാരണത്തിന് പോലും സമീപ സംസ്ഥാനത്തെ മുഖ്യനായിട്ടു പോലും പിണറായിയെ ആരും വിളിച്ചില്ല. പകരം രാഹുല്‍ ഗാന്ധിയുടെയും സ്റ്റാലിന്റേയും പോസറ്ററൊട്ടിച്ചാണ് വോട്ടു തേടിയത്. രാജസ്ഥാനിലാവട്ടെ കെ.സി വേണുഗോപാലിന്റെറെ വരെ ഫോട്ടോ പതിച്ചാണ് വോട്ടു തേടിയത്. മറവി ഒരു അനുഗ്രഹമാണ്. പ്രത്യേകിച്ചും പിണറായിക്ക് മുമ്പ് എന്തു പറഞ്ഞിരുന്നോ അതെല്ലാം വിഴുങ്ങി ഞാനും ഞാനുമെന്റാളും ആ കണ്ണൂര്‍ക്കാരും എന്ന രീതി കൊണ്ടു പോവുകള്‍ അടുത്ത തിരഞ്ഞെടുപ്പോടെ മ്യൂസിയത്തില്‍ മാത്രം കാണാന്‍ ഭാഗ്യം ലഭിക്കുന്ന ഒരു പാര്‍ട്ടിയെ നയിച്ച അവസാന മുഖ്യമന്ത്രി എന്ന ഖ്യാതി ടിയാന് സ്വന്തമാകാനാണ് സാധ്യത. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആപിനെ തോല്‍പിച്ചുവെന്നാണ് നോട്ടയോട് പൊരുതിത്തോറ്റ സി.പി.എമ്മിന്റെ മുഖ്യമന്ത്രി പറയുന്നത്.സി.പി.എം അവിടെ ആര്‍ക്കെതിരെയാണാ മത്സരിച്ചത്. വാക്ക് ഒരു വഴിക്ക് പ്രവൃത്തി ഒരു വഴിക്ക് യഥാര്‍ഥ
മതനിരപേക്ഷ കക്ഷികള്‍ക്ക് ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്നാണ് മുഖ്യന്‍ ചോദക്കുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയ തനി വര്‍ഗീയ പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിയുമായുള്ള അഡ്ജസ്റ്റ്മെന്റ് എന്നിവയാണ് ഇപ്പോള്‍ മുഖ്യനും പാര്‍ട്ടിയും മുസ്ലിം ലീഗിനെതിരെ ആരോപണം നെയ്യുന്നതിന് പിന്നിലെ ചേതോവികാരം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുമ്പോള്‍ അവിടെ സിപിഎം മത്സരിക്കുകയും ഇതേ മുഖ്യമന്ത്രി അവിടെ കോണ്‍ഗ്രസിനെതിരെ പ്രചാരണത്തിനിറങ്ങുകയും ചെയ്തത് മറക്കുരുത്. അല്ലേലും കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി വിജയിക്കട്ടെ എന്ന തിയറി കാലങ്ങളായിട്ട് സി.പി.എമ്മിനുള്ളതാണ്. ആര്‍എസ്എസ് പിന്തുണയോടെ മുമ്പ് നിയമസഭയിലെത്തിയതിന്റെ കടപ്പാട് ഇന്നും കാണുമല്ലോ?. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പോലുമല്ലെന്നാണ് സി.പി.എമ്മിന്റെ പുതിയ കണ്ടെത്തല്‍. ആണെന്ന് സമര്‍ഥിച്ചു സിതാറാം യെച്ചൂരിയെഴുതിയ ലേഖനങ്ങളൊക്കെ അദ്ദേഹം മരിച്ചതോടെ അലിഞ്ഞു പോയി. അപ്പോള്‍ മ്യതു ഹിന്ദുത്വയുടെ എക്കാലത്തേയും വക്താവാണ് പാര്‍ട്ടിയെ നയിക്കുന്നത്. അപ്പോള്‍ ഇതല്ല ഇതിലും അപ്പുറം നടന്നാലും അത്ഭുതപ്പെടേണ്ടതില്ല.

 

Continue Reading

Trending