Connect with us

Video Stories

അനില്‍ അംബാനി പാപ്പരാവുമ്പോള്‍

Published

on

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്‍ എത്തിനില്‍ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്‍ വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്‍ ഈ പാപ്പര്‍ ഹരജി നിര്‍ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തി നില്‍ക്കുന്ന അനില്‍ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്‍ പോര്‍വിമാന ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയാക്കി മോദിസര്‍ക്കാര്‍ അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി ബന്ധത്തിന്റെ പിന്നാമ്പുറം തെളിഞ്ഞുവരുന്നത്.
പാപ്പരത്ത ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുന്ന, കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. റഫാല്‍ കരാര്‍ റിലയന്‍സിന് സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണാത്മക ലേഖനം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. കരാറില്‍ റിലയന്‍സിന്റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്‍ 2012ല്‍ യു.പി.എ സര്‍ക്കാര്‍ നടത്തിയ ആഗോള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കായി മോദി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ അടക്കമുള്ളവ ഒഴിവാക്കി കരാറിന്റെ സ്വഭാവം തന്നെ മാറ്റുകയും ദസോയെയും റിലയന്‍സിനെയും കരാറില്‍ വാണിജ്യ പങ്കാളികളാക്കുകയും ചെയ്തു.
റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടിരുന്നു. ദസോ ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം. ഇത് പ്രധാനമന്ത്രിയുടെ താല്‍പര്യത്തോടെയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റഫാല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. റഫാല്‍ പോര്‍വിമാന ഇടപാടു വഴി അനില്‍ അംബാനിയുടെ കമ്പനിക്ക് കിട്ടുക 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടാണ്.
സാമ്പത്തികമായും രാഷ്ട്രീയമായും മുന്നില്‍നില്‍ക്കുന്ന കമ്പനിയെന്ന നിലയിലാണ് റിലയന്‍സ് കരാറില്‍ ഇടംപിടിച്ചതെന്ന ധാരണയാണ് ഇപ്പോള്‍ തകിടം മറിഞ്ഞത്. പാപ്പര്‍ ഹരജി കൂടി വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയാവുകയാണ് എന്ന് വേണം കരുതാന്‍. രാഷ്ട്രീയഇടനാഴികളില്‍ കോര്‍പറേറ്റ് തന്ത്രങ്ങള്‍ വിരിയിച്ചെടുത്ത അടവുകളായിരുന്നു കോടികളുടെ കച്ചവടമായി മാറിയതെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസമാണ് അനില്‍ അംബാനിയുടെ ആര്‍.കോം എന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കമ്പനി നിയമ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്‍ ആരും തയ്യാറാകാത്തതുമാണ് കാരണമായി പറയുന്നത്.
ആസ്തികള്‍ വിറ്റ് കടം വീട്ടാന്‍ നോക്കിയിട്ട് നടക്കുന്നില്ലെന്നും മുന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി തയ്യാറാവാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അടിസ്ഥാന സൗകര്യത്തിലും സ്‌പെക്ട്രത്തിലും മുകേഷിന്റെ ജിയോ കമ്പനിയുമായുണ്ടാക്കിയ ധാരണ നടന്നതുമില്ല. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് തരാനുള്ള 550 കോടി രൂപ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജിയോക്ക് സ്‌പെക്ട്രം വിറ്റാല്‍ 975 കോടി രൂപ കിട്ടുമെന്നും ഇതില്‍നിന്ന് എറിക്‌സണ്‍ കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമുള്ള വാക്ക് പാലിക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതും ഇതേ തുടര്‍ന്ന് പാപ്പര്‍ ഹരജിയിലേക്ക് നീങ്ങിയതും. സാമ്പത്തിക ബാധ്യതകള്‍ അടച്ചുതീര്‍ക്കാത്തവരെ തൂക്കിക്കൊല്ലാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിയമമില്ലാത്തതിനാല്‍ കടം വാങ്ങിയവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. പണം കൊടുത്തവര്‍ക്കാണ് വേവലാതി. മാത്രമല്ല പണം തട്ടിച്ച് നാട്ടില്‍നിന്നും മുങ്ങിയ പ്രമുഖരുടെ കഥകള്‍ അറബിക്കഥപോലെ ജനപ്രിയവുമാണ്.
എല്ലാ അനുകൂല വഴികളും തന്നിലേക്കടുപ്പിച്ച് വ്യവസായ സാമ്രാജ്യം വളര്‍ത്തിയ പ്രമുഖരില്‍ മുമ്പനായ അനില്‍ അംബാനിയുടെ റിലയന്‍സ് നേരത്തെയും ഇത്തരം സാമ്പത്തിക ബാധ്യതകളില്‍ കൈകഴുകി രക്ഷപ്പെടാന്‍ ഒരുങ്ങിയതാണ് ചരിത്രം. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാര്‍ പ്രകാരം കോസ്റ്റ് ഗാര്‍ഡിന് 14 അതിവേഗ പട്രോള്‍ ബോട്ടുകള്‍ നല്‍കാന്‍ കരാറുണ്ടാക്കി കാശു വാങ്ങിയ റിലയന്‍സ് ഡിഫന്‍സ് ആന്റ് എഞ്ചിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലാണ്. കാശു വാങ്ങിയെങ്കിലും ബോട്ടുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് കമ്പനി തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ കേസില്‍ പ്രതിസ്ഥാനത്താണ്. മുംബൈയിലെ വൈദ്യുതി ബിസിനസുകാര്‍ റിലയന്‍സായിരുന്നു. തകര്‍ച്ചയെ തുടര്‍ന്ന് കമ്പനിയെ നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ ഈ ഇടപാടിനു പറയാനുണ്ട്.
കടക്കെണിയുടെ പേരിലും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചും ബിസിനസിലെ വിശ്വാസ്യത തകര്‍ത്തവരുടെ പട്ടിക വളരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലും തട്ടിപ്പിലൂടെയും തഴച്ചുവളരുന്നവര്‍ക്ക് ബാധ്യതകള്‍ മാത്രമാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും ഇവര്‍ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ വളരെ വലുതാണ്. ബോധപൂര്‍വം ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറി വ്യവഹാരങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയെന്ന കോര്‍പറേറ്റ് നയത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവര്‍ അതേ ആശ്വാസത്തിലാണ് കടലാസ് കമ്പനികളുമായെത്തി രാജ്യത്തിന്റെ തന്ത്രപ്രധാന ഇടപാടുകളില്‍ ഇടം നേടിയതും. ഇതിന് രാഷ്ട്രീയ സ്വാധീനവും ഭരണ പിന്തുണയും ചൂട്ടുപിടിക്കാനുണ്ടെങ്കില്‍ കാര്യം കുശാലായി. അങ്ങനെയൊക്കെയല്ലേ ജനാധിപത്യം വ്യവസായികള്‍ക്ക് അനുകൂലമാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending