Connect with us

Culture

വീണ്ടും മഹേന്ദ്രജാലം; മാന്‍ ഓഫ് ദി സീരീസ്; ഓസീസ് പരമ്പര

Published

on

മെല്‍ബണ്‍:എം.എസ് തന്നെ മഹാന്‍…. ആദ്യ പന്തില്‍ തന്നെ ക്യാച്ച് നല്‍കിയിട്ടും രണ്ട് വട്ടം റണ്ണൗട്ട് അവസരം നല്‍കിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെ നിന്ന ഓസീസ് പുതുമുഖ നിരക്ക് മുന്നിലൂടെ എം.എസ് ഓടിക്കയറി. നാല് പന്ത് ബാക്കി നില്‍ക്കെ രാജ്യത്തിന് ഏഴ് വിക്കറ്റ് വിജയം സമ്മാനിക്കുമ്പോള്‍ മഹേന്ദ്രസിംഗ് ധോണി എന്ന സീനിയര്‍ താരത്തിനൊപ്പം 61 റണ്‍സ് നേടി പുതിയ താരം കേദാര്‍ യാദവും. ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരക്ക്് പിറകെ ഏകദിന പരമ്പരയും സ്വന്തമാക്കുന്ന നായകന്‍ എന്ന അപൂര്‍വ്വ ബഹുമതി വിരാത് കോലി സ്വന്തമാക്കിയപ്പോല്‍ സുദീര്‍ഘമായ പരമ്പരക്ക് ശേഷം ഇന്ത്യ കങ്കാരുനാട്ടില്‍ നിന്ന് വിജയശ്രീലാളിതരായി മടങ്ങുന്നു. ടി-20 പരമ്പര മാത്രമാണ് ഇന്ത്യക്ക് കൈമോശം വന്നത്.

ഇന്നലെ പരമ്പര നിര്‍ണയിക്കുന്ന അവസാന മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയക്കാരായിരുന്നു. പതുക്കെ പ്രതികരിച്ച പിച്ചില്‍ നിന്നും 42 റണ്‍സ് മാത്രം നല്‍കി ആറ്് ഓസ്‌ട്രേലിയക്കാരെ കൂടാരം കയറ്റിയ യൂസവേന്ദ്ര ചാഹല്‍ എന്ന സ്പിന്നര്‍ക്ക്് മുന്നില്‍ തല താഴ്ത്തിയ ആതിഥേയര്‍ 230 റണ്‍സാണ് നേടിയത്. 58 റണ്‍സ് നേടിയ ഹാന്‍ഡ്‌സ്‌കോമ്പ് മാത്രമായിരുന്നു പൊരുതി നിന്നത്. ഇന്ത്യന്‍ മറുപടിയില്‍ ഓപ്പണര്‍മാര്‍ പതറിയിടത്താണ് എം.എസ് മഹാമേരുവായി മാറിയത്. ഭാഗ്യമെന്ന രണ്ടക്കത്തിന് നന്ദി പറയുന്ന അദ്ദേഹം പ്രതികൂലതയെ ആയുധമാക്കി അവസരത്തിനൊത്തുയര്‍ന്നു. പുറത്താവാതെ 87 റണ്‍സ് നേടി എം.എസ് പരമ്പരയിലെ കേമനായപ്പോള്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ബൗളിംഗ് മികവില്‍ ചാഹല്‍ കളിയിലെ കേമനായി മാറി.

പരമ്പരയില്‍ ആദ്യമായി കളിക്കുന്നവരായ ചാഹലും കേദാറും ഓസ്‌ട്രേലിയക്കാര്‍ക്ക് പുതിയ മുഖങ്ങളായിരുന്നു. ചാഹലിന്റെ ഓഫ് സ്പിന്നില്‍ ആദ്യം വീണത് പരമ്പരയില്‍ കത്തി നില്‍ക്കുന്ന ഷോണ്‍ മാര്‍ഷായിരുന്നു. ചാഹലിന്റെ രണ്ടാം പന്തില്‍ തന്നെ മാര്‍ഷ് മടങ്ങി. മൂന്ന് സ്‌പെല്ലുകളായാണ് വിരാത് കോലി ചാഹലിനെ ഉപയോഗപ്പെടുത്തിയത്. മൂന്ന് സ്‌പെല്ലിലുമായി രണ്ട് വീതം വിക്കറ്റുകള്‍. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 22 റണ്‍സിന് അഞ്ച് വിക്കറ്റായിരുന്നു ഇത് വരെ ചാഹലിന്റെ വലിയ നേട്ടം. സ്‌ക്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മുതല്‍ തുടങ്ങിയതാണ് ഓസീസ് പതനം. ഭുവനേശ്വറില്‍ നിന്നായിരുന്നുതുടക്കം. പിറകെ നായകന്‍ ഫിഞ്ചും മടങ്ങി. മൂന്നാം വിക്കറ്റില്‍ ഉസ്മാന്‍ ക്വാജയും ഷോണ്‍ മാര്‍ഷും പൊരുതി നിന്നപ്പോഴായിരുന്നു ചാഹലിന്റെ വരവ്. പിന്നെ കണ്ടതെല്ലാം പതനമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ 28 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി 47 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ബാക്കി കാര്യങ്ങളെല്ലാം ചാഹലിന്റെ വകയായിരുന്നു. പുതിയ താരം വിജയ് ശങ്കര്‍ ആറോവറില്‍ 23 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

48.4 ഓവറില്‍ ഓസ്‌ട്രേലിയക്കാര്‍ എല്ലാവരും പുറത്തായി. മറുപടി ഇന്ത്യക്ക് എളുപ്പമായിരുന്നില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 59 റണ്‍സ്്. വിരാത് കോലി-എം.എസ് ധോണി സഖ്യം ഭാഗ്യപരീക്ഷണങ്ങള്‍ക്ക്് ശേഷം പൊരുതി നിന്നു. മൂന്ന് ബൗണ്ടറികളുമായി 46 റണ്‍സ് നേടിയ കോലി പുറത്തായതോടെ സമ്മര്‍ദ്ദം ഇരട്ടിയായി. പക്ഷേ പകരമെത്തിയ കേദാര്‍ യാദവിനെ സാക്ഷി നിര്‍ത്തി ധോണി നങ്കുരക്കാരനായി. 57 പന്തില്‍ ഏഴ് ബൗണ്ടറികളുമായി കേദാറായിരുന്നു അവസാനത്തില്‍ മിന്നിയത്.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending