Connect with us

Culture

അവന്റെ കണ്ണ് ഇനി ഞങ്ങളാവും….

Published

on

ഷഹീർ ജി അഹമ്മദ്

ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്.

അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ
ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു

പേര് -മുഹമ്മദലി
സ്ഥലം – വളാഞ്ചേരിക്ക് സമീപം

യുവജനയാത്രയുടെ സമാപനം കഴിഞ്ഞു പോകവേ പള്ളിപ്പുറം സി.ആർ.പി ക്യാമ്പിന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ
“ആരോ” കല്ലറിഞ്ഞു!

ഇരുളിൽ നിന്ന് എറിഞ്ഞവർക്ക്‌ തെറ്റിയിട്ടില്ല വാഹനത്തിൽ സഞ്ചരിച്ച ഒരു ലീഗുകാരന്റെ ഒരു കണ്ണു തകർക്കാനായി.

ആ കണ്ണ് തകർന്നവന്റെ പേരാണ് മുഹമ്മദലി.

കിടക്കയിൽ തളർന്ന് വിഷമിച്ച് കിടക്കുന്ന ഒരു ചെറുപ്പക്കാരനെ പ്രതീക്ഷിച്ചാണ് ഞങ്ങൾ കിടക്കക്ക് സമീപം എത്തിയത്.
എന്നാൽ സലാം മടക്കി പുഞ്ചിരിച്ചാണ് ആ ചെറുപ്പക്കാരൻ ഞങ്ങളെ സ്വീകരിച്ചത്.

അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ആ യുവാവ് എത്രമാത്രം ധീരനാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു

സംഭാഷണങ്ങളിൽ നിന്നും

1. ഞങ്ങൾ -വിഷമിക്കരുത്

മുഹമ്മദലി – എന്റെ പ്രസ്ഥാനത്തിന് വേണ്ടി കണ്ണ് നൽകാൻ കഴിഞ്ഞല്ലോ എനിക്ക്

2. ഞങ്ങൾ – പ്രാർത്ഥനയുണ്ട് ഞങ്ങളുടെ

മുഹമ്മദലി – അതാണ് സന്തോഷം, പ്രതീക്ഷ

ഇന്ന് മലപ്പുറം ജില്ല ലീഗ് കൗൺസിൽ ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. പാണക്കാട് തങ്ങൻമാർ പ്രാർത്ഥിക്കുക എനിക്ക് വേണ്ടി. സന്തോഷം

3. ഞങ്ങൾ അത്തിപ്പറ്റ ഉസ്താദിനെ ഇഷ്ടപ്പെടുന്നർ എന്ന് അറിഞ്ഞ മുഹമ്മദലി വാതോരാതെ സംസാരിച്ചത് അത്തിപ്പറ്റ ഉസ്താദിനെ കുറിച്ച്

4. ഞങ്ങൾ – നിങ്ങളെ ഉപദ്രവിച്ചവരെ റബ്ബ് കൈകാര്യം ചെയ്യും (ഇ.അ)

മുഹമ്മദലി – ഞാൻ ആർക്കും ദോഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലാഹു നല്ല ബുദ്ധി അവർക്ക് നൽകട്ടെ

അൽഭുതപ്പെട്ടു പോയി ഈ ഹരിത പ്രണയിതാവിൽ. ദ്രോഹിച്ചവർക്ക് നല്ല ബുദ്ധി നൽകട്ടെ എന്ന പ്രാർത്ഥന ചെല്ലിയ ചെറുപ്പക്കാരൻ.

തിരുവനന്തപുരത്തുകാരെ കുറിച്ച് മോശമായിട്ടാണ് പല വടക്കുള്ളവരും സംസാരിക്കാറ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തിരുവനന്തപുരത്തെ
പാർട്ടി പ്രവർത്തകരുടെ സ്നേഹം മനസ്സിലാക്കിയ ആ യുവാവ്
ഞങ്ങളെ കുറിച്ച് നല്ലത് പറയാൻ സമയം കണ്ടെത്തുമ്പോൾ അവന്റെ മഹത്വമാണ് അതിലുടെ ബോധ്യപ്പെടുത്തിയത്.

എം എസ് എഫും യൂത്ത് ലീഗും ഏറ്റെടുത്ത്‌ നടക്കുമ്പോൾ അവനവന്റെ കാര്യം മറന്നു പോയ ആയിരക്കണക്കിനു മുസ്‌ ലിം യൂത്ത്‌ ലീഗുകാരന്റെ ആ കണ്ണാണ്ണ് ചിലർ എറിഞ്ഞുതകർത്തത്

തലക്ക് പിടിച്ച ഭ്രാന്തിൽ കുറ്റിക്കാട്ടിൽ ഇരുന്ന് രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് തകർത്തത് അവന്റെ കണ്ണായിരുന്നില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കണ്ണാണ് അവന്റെ കണ്ണായി ഞങ്ങൾ പാർട്ടിക്കാർ ഉണ്ടാവും

അവനു വീടുണ്ടാക്കാൻ ,
മക്കൾ ഒന്ന് രക്ഷപ്പെടും വരെ ഒരു സ്ഥിര വരുമാനമുണ്ടാവാൻ പാർട്ടി ആലോചിക്കുകയാണ്.

പ്രിയ സഹോദരങ്ങളെ
പാർട്ടി തീരുമാനം വന്നാൽ ആ നിമിഷം തന്നെ മുഹമ്മദലിയുടെ കണ്ണുകളായി ആദ്യം മാറേണ്ടത് നമ്മൾ സൈബർ ലോകത്തെ പ്രവർത്തകരാണ്.

കല്ലെറിഞ്ഞും കൊന്നും മർദ്ദിച്ചും
ഞങ്ങളുടെ ലീഗ് രാഷ്ടീയത്തെ തകർക്കാൻ ഇരുട്ടിന്റെ സന്തതികൾക്ക് കഴിയില്ല. പട്ടേലും ഗാമയും നിജ ലിംഗപ്പയും ഉറഞ്ഞു തുള്ളിയ കാലത്ത് ഉയർന്നുപൊങ്ങിയതാണ് ഞങ്ങളുടെ ഹരിത ധ്വജം.ഷുക്കുറും അസ്ലമും അൻവറും നസറുവും കത്തി മുനയിൽ പിടഞ്ഞു വീണത് മുസ്ലിം ലീഗ് സിന്ദാബാദ് എന്ന് വിളിച്ചതു കൊണ്ടാണ്. ആ ഞങ്ങളെ ഓല പാമ്പു കാട്ടി ഭയപ്പെടുത്തരുത് .

“ഓരോ കർബല കൾക്ക് ശേഷവും ഇസ്ലാം ശക്‌തിപ്പെടുന്നു.ഓരോ പ്രതിസന്ധികൾക്ക് ശേഷവും മുസ്ലിം ലീഗും ശക്തിപ്പെടുന്നു ”

കുറ്റവാളികൾ എത്ര ഇരുളിന്റെ മറവിൽ മറഞ്ഞാലും CCTV ക്യാമറകൾ കണ്ണു തുറന്നിരുന്നുവെന്ന് വിസ്മരിക്കണ്ട……

ഞങ്ങളുടെ സഹോദരന് വേണ്ടി പ്രാർത്ഥനയാണ് മനം നിറയെ

 

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി കാണുന്നില്ല, പാര്‍ട്ടി രക്ഷിച്ചെടുക്കുമെന്ന് എം വി ജയരാജന്‍

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മുഴപ്പിലങ്ങാട് ബി ജെ പി പ്രവര്‍ത്തകന്‍ സൂരജ് വധ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി പാര്‍ട്ടി കാണുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നേരത്തെ 10 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാളെ വെറുതെ വിട്ടിരുന്നു.

ബാക്കി ഒന്‍പതില്‍ എട്ടു പേരെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്നും ജയരാജന്‍ അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍. നിരപരാധിയായ മുന്‍ ഏരിയാ സെകട്ടറി ടി.പി രവീന്ദ്രനെയും കേസില്‍ പ്രതിയാക്കിയില്ലേ. അദ്ദേഹം വിചാരണ വേളയില്‍ മരിച്ചിരുന്നു.

അല്ലെങ്കില്‍ അദ്ദേഹവും ജയില്‍ പോവേണ്ടി വന്നേനെ. ഇവരൊക്കെ പ്രതികളാണെന്ന് പറഞ്ഞാല്‍ ജനം മൂക്കത്ത് വിരല്‍ വച്ച് ചിരിച്ചു തള്ളും” ജയരാജന്‍ പറഞ്ഞു. കീഴ്‌കോടതിയുടെ വിധി അന്തിമമല്ല. ഇപ്പോള്‍ ശിക്ഷിക്കപെട്ടവരെ രക്ഷിച്ചെടുക്കാന്‍ നിയമത്തിന്റെ ഏതൊക്കെ വഴി ഉപയോഗിക്കാന്‍ സാധിക്കുമോ അതൊക്കെ ഉപയോഗിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ 2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ച് കൊലപ്പെടുത്തിയ കേസിലാണ് എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചത്.

പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.

Continue Reading

india

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥി സമരം: വിദ്യാഭ്യാസ നയം ആര്‍എസ്എസിന്റെ കൈകളിലെത്താതെ തടയണമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും എത്തി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍,ന്യൂനപക്ഷ സ്‌കീമുകള്‍ തുടരുക നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കടന്നു വന്നത് വിദ്യാര്‍ത്ഥികളുടെ ആവേശം വാനോളമാക്കി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിപ്പിക്കപ്പെടും.

ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടുത്തെ ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലേക്ക് പോയാല്‍, ഈ രാജ്യം നശിപ്പിക്കപ്പെടും, അത് യഥാര്‍ത്ഥത്തില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ അനുബന്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മഹാ കുംഭമേളയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ മാതൃക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ മേല്‍ ‘ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ’ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending