Connect with us

News

അമേരിക്കയില്‍ കാട്ടുതീ ജനവാസ മേഖലകളിലേക്ക് പടരുന്നു; ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

Published

on

കാലഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ വനമേഖല കടന്ന് ജനവാസ മേഖലയിലേക്ക് പടര്‍ന്നു പിടിക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ രണ്ടു മേഖലകളില്‍ ആഴ്ചകളായി തുടരുന്ന കാട്ടുതീ കഴിഞ്ഞ രാത്രിയോടെ ശക്തി പ്രാപിച്ചതാണ് ജനവാസ മേഖലകള്‍ക്ക് ഭീഷണിയായത്. ചൊവ്വാഴ്ച രാത്രിയില്‍ കാട്ടുതീ ഇരട്ടി വലിപ്പം പ്രപിച്ചതോടെ ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാത്.

ജനവാസ മേഖലകളിലേക്കു തീ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി 90,800 പേരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. തീ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലാകെ റെഡ് ഫ്‌ലാഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

 An air tanker drops fire retardant drop on a mountain ridge.

സംസ്ഥാനത്തിന്റെ അഞ്ഞൂറിലേറെ വരുന്ന അഗ്‌നിശമന സേന യൂണിറ്റുകള്‍ ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ ഇനിയും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. തീ വ്യപകമായ ഓറഞ്ച് കൗണ്ടിയിലെ 13,000 ഏക്കറുകളില്‍ അഗ്‌നിശമന സേന വലിയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സതേണ്‍ കാലിഫോര്‍ണിയ എഡിസണ്‍ പറഞ്ഞു. എയര്‍ ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തീയണയ്ക്കുന്നത്.

 

രക്ഷാപ്രവര്‍ത്തനത്തിനിടെ നിരവധി പേരെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ പല ഭാഗങ്ങളിലും 129 കിലോമീറ്റര്‍ / മണിക്കൂറില്‍ (80 മൈല്‍) കൂടുതല്‍ കാറ്റ് വീശുന്നതിനാല്‍ അപകടകരമായ കാലാവസ്ഥയെക്കുറിച്ചുള്ള റെഡ്-ഫ്ലാഗ് മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാലിഫോര്‍ണിയ വന സംരക്ഷണ വകുപ്പ് പറയുന്നു.

The Blue Ridge Fire burned near homes in Yorba Linda, Calif., on Tuesday.

അപകടകരമായ കാറ്റ് ഉയര്‍ത്തുന്ന ഉയര്‍ന്ന അപകടസാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി 21,000 വീടുകളിള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി വൈദ്യുത വകുപ്പ് റിപോര്‍ട്ട് ചെയ്തു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കൊറോണ ഭാഗത്ത് 2020 തുടക്കം മുതല്‍ കാലഫോര്‍ണിയയില്‍ കാട്ടുതീയില്‍ ആയിരക്കണക്കിന് വീടുകള്‍ നശിക്കുകയും നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കടുത്ത കാറ്റ് വീശുന്നതിനേത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ ഒരു മാസത്തോളമായി കാട്ടുതീ പടരുകയാണ്. കനത്ത പുക ഉയര്‍ന്നത് കാലിഫോര്‍ണിയ നഗരത്തിലേക്ക് പടരുന്ന നിലയാണിപ്പോള്‍.

india

രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു.

Published

on

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ 7 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മരിച്ച ഏഴ് പേരില്‍ മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും ഡല്‍ഹിയിലും കര്‍ണാടകയിലും രണ്ട് മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഏഴ് വ്യക്തികളില്‍ ആറ് പേരും പ്രായമായവരും പ്രമേഹം, രക്തസമ്മര്‍ദ്ദം, ന്യുമോണിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമാണ്. മരിച്ചവരില്‍ ഒരാള്‍ ശ്വാസകോശ സംബന്ധമായ അസുഖമുള്ള അഞ്ച് മാസം പ്രായമുള്ള ആണ് കുട്ടിയാണ്.

ഇന്ത്യയില്‍ കോവിഡ് -19 കേസുകളില്‍ പുതിയ വര്‍ദ്ധനവ് കാണുന്നു, സജീവമായ അണുബാധകള്‍ 5,000 ന് അടുത്താണ്. LF.7, XFG, JN.1, അടുത്തിടെ കണ്ടെത്തിയ NB.1.8.1 സബ് വേരിയന്റ് എന്നിവയുള്‍പ്പെടെയുള്ള പുതിയ വേരിയന്റുകളാണ് ഈ പുനരുജ്ജീവനത്തിന് കാരണം.

മെയ് 22 മുതല്‍, സജീവ കേസുകളുടെ എണ്ണം 257 ല്‍ നിന്ന് 4,000 ആയി ഉയര്‍ന്നു, കേരളം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി തുടരുന്നു, തുടര്‍ന്ന് ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം.

കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് മറുപടിയായി, ഓക്‌സിജനും ജീവന്‍ രക്ഷാ മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ നല്‍കി. പനി, ക്ഷീണം തുടങ്ങിയ സമാന ലക്ഷണങ്ങള്‍ ഇരുവരും പങ്കിടുന്നതിനാല്‍, കോവിഡ്-19-നെയും മറ്റ് വൈറല്‍ പനികളുടേയും വേര്‍തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു.

പ്രായമായവരും ആരോഗ്യപരമായ അവസ്ഥകളുള്ളവരും ഉള്‍പ്പെടെയുള്ള ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ജാഗ്രത പാലിക്കാനും രോഗലക്ഷണങ്ങള്‍ തുടരുകയോ വഷളാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടാനും നിര്‍ദ്ദേശിക്കുന്നു. വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ മാസ്‌ക് ധരിക്കുന്നതും കൈകളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Continue Reading

kerala

കപ്പലപകടം; വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങള്‍ പൊതുമധ്യത്തിലുണ്ടോയെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കപ്പല്‍ അപകടം, അപകടത്തിന്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.

സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാര്‍ഗോയിലുണ്ടായിരുന്ന വസ്തുക്കള്‍ എന്താണെന്നുള്ള വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി തുടങ്ങി എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.

കപ്പലില്‍ നിന്നും കടലിലേക്ക് വീണ കണ്ടെയ്‌നറുകളില്‍ 44 എണ്ണം തീരത്തടിയുകയും അതില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്‌നറുകളിലും ഒന്നുമുണ്ടായിരുന്നില്ല. അതേസമയം നാല് കണ്ടെയ്‌നറുകളിലെ വസ്തുക്കള്‍ പരിശോധിക്കും.

മെയ് 25നാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ അപകടത്തില്‍ പെട്ടത്. കപ്പലില്‍ ഉണ്ടായിരുന്നത് 643 കണ്ടെയ്‌നറുകളാണ്.

Continue Reading

india

‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.

Continue Reading

Trending