Connect with us

Culture

വിദ്യാര്‍ത്ഥികള്‍ക്കിടിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഒന്‍പത് മരണം

Published

on

മുസാഫര്‍പൂര്: വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ പാഞ്ഞു കയറി ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. ഉത്തര ബീഹാറിനെയും മുസാഫര്‍ നഗറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയാ പാതയായ 77-ല്‍  ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം. ദരംപൂര് ഗവ മിഡില്‍ സ്‌കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ റോഡ് മുറിച്ചു കടക്കവെ കാര്‍ പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി കിടക്കുകയാണ്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം നിലച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റ കുട്ടികളെ പാറ്റ്‌നയിലെ ശ്രീകൃഷ്ണ മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

 


അപകടത്തെപ്പറ്റി ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ: തിരക്കേറിയ ദേശീയ പാതയില്‍ കുട്ടികള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ലോറി വഴിയാത്രക്കാരിയെ തട്ടിതെറിപ്പിച്ചു. സ്ത്രീയെ രക്ഷിക്കാന്‍ ജനം ഓടിക്കൂടി. റോഡ് മുറിച്ചു കടന്ന വിദ്യാര്‍ത്ഥികള്‍ പാതയോരത്തേക്ക് നീങ്ങി. ഒട്ടേറെ കുട്ടികള്‍ ഈ സമയം റോഡ് കടക്കുന്നുണ്ടായിരുന്നു. ഈ സമയം എതിര്‍ഭാഗത്തു നിന്നു പാഞ്ഞെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് കയറുകയായിരുന്നു. അമിത വേഗതയില്‍ കാര്‍ എത്തിയതിനാല്‍ ഓടി രക്ഷപെടാന്‍ പോലും കുട്ടികള്‍ക്ക് കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷിയായ ജില്ലാ ബോര്‍ഡ് അംഗം മിഥിലേഷ് യാദവ് പറഞ്ഞു.

കുട്ടികളുടെ മൃതദേഹങ്ങള്‍ ശ്രീകൃഷ്ണ ഹോസ്പിറ്റലിലേക്ക് മാറ്റി. ഈ ആസ്പത്രിയില്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ മൃതദേഹം കൊണ്ടുവന്നതോടെ ആസ്പത്രി പരിസരത്ത് ജനങ്ങള്‍ തടിച്ചു കൂടി. വിവരം അറിഞ്ഞു ഒട്ടേറെ പേര്‍ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. ആസ്പത്രിയും പരിസരവും മാതാപിതാക്കളുടെ കരച്ചിലിലും വിതുമ്പലിലും മുങ്ങി. ഭരണകൂട പ്രതിനിധികള്‍ ആസ്പത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്ന കുടുംബത്തിന് ധനസഹായവും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. മുസാഫര്‍പൂര് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അനില്‍ കുമാര്‍ സിങ് സംഭവ സ്ഥലത്തെത്തി.

ഈ മാസം നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. 19ന് പാറ്റ്‌നയില്‍ നടന്ന റോഡ് അപകടത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 50 പേര്‍ സഞ്ചരിച്ച വിവാഹ സംഘമാണ് അപകടത്തില്‍പെട്ടത്.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending