Connect with us

Article

ജയിലറകള്‍ക്ക് തകര്‍ക്കനാവാത്ത സമരവീര്യം

രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലേയും നേതാക്കള്‍ വരെ അസംതൃപ്തിയിലാണ്. ആനത്തലവട്ടം ആനന്ദനും കെ.ഇ ഇസ്മായിലും ഇയ്യിടെയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ തുറന്നടിച്ചത്.

Published

on

പി. ഇസ്മായില്‍

ജനദ്രോഹ നടപടികള്‍ ആവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിലേക്ക്ജനാധിപത്യ മാര്‍ഗത്തില്‍ സേവ് കേരള മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തതില്‍ പ്രതികാര രാഷ്ട്രീയമാണ് പ്രകടമായത്. സമരക്കാരെ പിരിച്ചു വിടാന്‍ സാധാരണ ഗതിയില്‍ ആദ്യ ഘട്ടം പൊലിസ് ജലപീരങ്കി പ്രയോഗിക്കാറുണ്ട്. അതിനു പകരം ആദ്യം തന്നെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു ശ്വാസം മുട്ടിക്കാനാണ് പൊലീസ് തുനിഞ്ഞത്.ലാത്തിചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലുമായി നിരവധി സമര ഭടന്‍മാര്‍ക്കാണ് പരിക്കേറ്റത്.

ഇരുപത്തി എട്ടോളംപ്രവര്‍ത്തകരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തത്.സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് പ്രകോപിതരാവുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നിയമ സഭക്ക് മുന്നിലെ സമരപന്തലില്‍ ഇരിക്കുന്ന സ്ത്രീകളും വഴി യാത്രക്കാരും വരെ പൊലീസിന്റെ കണ്ണീര്‍ വാതകത്തിന് ഇരകളായി തീര്‍ന്നു. സമരത്തില്‍ പങ്കാളികളായ ആയിരങ്ങളെ കണ്ടതോ ടെയാണ് പോലിസ് കലിതുള്ളിയത്. പൊലീസിന്റെ യൂണിഫോമും ബോഡി വോണ്‍ ക്യാമറ വാങ്ങുന്നതിലും വരെ പി.പി.ഇ കിറ്റ് മോഡലില്‍ പര്‍ച്ചേഴ്‌സ് നടത്തി കയ്യിട്ടുവാരുന്നവരെ തുറന്നു കാട്ടിയും സ്ത്രീ പീഡനത്തിലും പോക്‌സോ കേസിലും പ്രതികളായി കാക്കിയുടെ വിശ്വാസം കളഞ്ഞുകുളിച്ച ക്രിമിനലുകളെ പുറത്താ ക്കാനും മുഷ്ടി ചരുട്ടിയവരുടെ മുതു കത്തും മൂക്കിലുമാണ് നിയമപാലകര്‍ പരിക്കേല്പിച്ചത്.

റിമാന്‍ഡിലായപ്രവര്‍ത്തകരുടെ ജാമ്യവുമായി ബന്ധപ്പെട്ടു പൊലീസ് സ്‌റ്റേഷനിലും കോടതിയിലും കയറി ഇറങ്ങുന്നതിനിടയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസിനെ സമരം കഴിഞ്ഞു അഞ്ചാം നാള്‍ അറസ്റ്റു ചെയ്തത്. പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്ന രീതിയുലുള്ള പോരാ ട്ടങ്ങള്‍ക്ക് യൂത്ത് ലീഗിന്റെ തലപ്പത്തിരുന്നു നേതൃത്വം നല്‍കിയതു കൊണ്ടുള്ള വിരോധം ഒന്ന് മാത്രമാണ് ഫിറോസിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം .ടി. പി ചന്ദ്രശേഖരന്‍ കൊലപാതക കേസ്സില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുറന്നു വിടാന്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ മുഖ്യമന്ത്രിയുടെ ഭരണത്തിലാണ് ജനങ്ങള്‍ക്കു വേണ്ടി ശബ്ദിച്ച യൂത്ത് ലീഗുകാരെ പൂജപ്പുര ജില്ലാ ജയിലിലടച്ചത്.

വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കും അറസ്റ്റ് വാറണ്ട് കയ്യില്‍ വെച്ചു പൊതുവേദികളില്‍ പ്രത്യക്ഷപെടാനും കൊലപാതക കേസ്സിലെ പ്രതിപട്ടികയില്‍ പേരുള്ള നിയമസഭാ സമാജികന് സഭയില്‍ കയറി പ്രസംഗി ക്കാനും അവസരം ഒരുക്കി കൊടുത്തവരാണ് യൂത്ത്‌ലീഗുകാരെ കള്ളകേസ് ചുമത്തി വേട്ടയാടുന്നത്. പ്രതിഷേധി ക്കുന്നവരെ കയ്യാമം വെച്ചും കല്‍ത്തുറങ്കില്‍ അടച്ചും വര്‍ഗീയ പട്ടം ചാര്‍ത്തിയും നിശബ്ദമാകുന്ന മോഡിയുടെ സമീപനമാണ് ഇപ്പോള്‍ പിണറായിയും നടപ്പിലാക്കുന്നത്.ഫിറോസിനെ അറസ്റ്റു ചെയ്ത് യൂത്ത് ലീഗിന്റെ സമര വീര്യം ചോര്‍ത്തിക്കളയാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാന്നെന്നു വിളിച്ചോതുന്ന പ്രതിഷേധങ്ങളാണ് നാട് നീളെ നടക്കുന്നത്.

രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലേയും നേതാക്കള്‍ വരെ അസംതൃപ്തിയിലാണ്. ആനത്തലവട്ടം ആനന്ദനും കെ.ഇ ഇസ്മായിലും ഇയ്യിടെയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ തുറന്നടിച്ചത്. പൊതു വിപണിയിലെ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും തടഞ്ഞ് അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പകരം ജനത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാറിനു പോലും താല്പര്യം. പൊതു വിപണിക്ക് സമാനമായ അവസ്ഥയില്‍ സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചതും ഇന്ധന വില കുറക്കുന്നതിലെ താല്പര്യ കുറവ് ഉദാഹരണമാണ്.സാധാ രണക്കാരുടെ ആശ്രയ കേന്ദ്രമായ റേഷന്‍ കടകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യമാണുള്ളത്.ചോറ്റരിയും ഗോതമ്പും ഇന്ന് റേഷന്‍ കടകളില്‍ കിട്ടാഖനിയാണ്.

ജനങ്ങള്‍ക്ക് സ്വസ്ഥമായി ഉറങ്ങാനോ പുറത്ത് ഇറങ്ങി നടക്കാനോ കഴിയാത്ത വിധം ക്രമസമാധാന രംഗം അത്യാസന്ന നിലയിലാണ്. കാപ്പ നിയമം ചുമത്തി ഗുണ്ടകളെ ജയിലില ടക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതിനാല്‍ നഗര പട്ടണ വ്യത്യാസമില്ലാതെ ക്വട്ടേ ഷന്‍ സംഘം പിടിമുറുകിയിരിക്കുകയാണ്.തെരുവ് നായയുടെ കടിയില്‍ നിന്ന് പോലും ജനങ്ങള്‍ക്കു രക്ഷ കൊടുക്കാന്‍ സര്‍ക്കാരിന് സാധ്യമായിട്ടില്ല.ഒറ്റ വര്‍ഷത്തില്‍ മാത്രം ഇരുപത്തി ഒന്ന് പേരാണ് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്.കാട്ടാനയുടെയും കടുവയുടെയും അക്രമത്തില്‍ ആളുകള്‍ മരിക്കുന്നതും പതിവാവുകയാണ്.

സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെന്‍ഷന്‍ മുടങ്ങുമ്പോഴും സര്‍ക്കാറിന്റെ ധൂര്‍ത്തിനു ഒട്ടും കുറവില്ല.നാട്ടു കാരോട് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഉപദേശം നല്‍കിയതിന് ശേഷമാണ്

ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര വാഹനം മുഖ്യമന്ത്രി തരപ്പെടുത്തിയതും അര ക്കോടിയോളം ചിലവഴിച്ചു ക്ലിഫ് ഹൗസില്‍ കാലി തൊഴുത്തു നിര്‍മാണം നടത്തിയതും. വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നവരുടെ കമ്മീഷന്‍ അന്‍പത് രൂപയില്‍ നിന്ന് മുപ്പത് രൂപയാക്കി ചുരുക്കിയ തീരുമാനം പ്രഖ്യാപിച്ച അന്നേ ദിവസം തന്നെയാണ് യുവജന കമ്മീഷന്‍ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ ശമ്പളം അര ലക്ഷത്തില്‍ നിന്ന് മുന്‍കാല പ്രാബല്യത്തില്‍ ഒരു ലക്ഷമാക്കി ഉയര്‍ത്തി ഉത്തരവിറക്കിയതും .അഭ്യസ്ത വിദ്യരുടെ തൊഴില്‍ കവര്‍ന്നെടുത്തുംബന്ധു ജനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതം വെക്കുന്നതില്‍ മനം നൊന്തും ക്വിറ്റ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തി ദിനേന നൂറുകണക്കിന് യുവാക്കള്‍ തൊഴില്‍ തേടി കേരളം വിട്ടുപോവുമ്പോഴും കുംഭ കര്‍ണ്ണനെ പോലെ പിണറായി ഉറക്കത്തിലാണ് .

സക്കറിയയുടെ ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവലില്‍ ദക്ഷിണ കന്നടയില്‍ ജന്മിയായി വിലസുന്ന പട്ടേലരും കേരളത്തില്‍ നിന്ന് കുടിയേറിയത്തിയ തൊമ്മിയെന്ന തൊഴിലാളിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. പട്ടേലര്‍ അധികാരത്തിന്റെയും തൊമ്മി വിനീത വിധേയത്വത്തിന്റെയും പ്രതീകങ്ങളാണ്. പട്ടേലരുടെ അടിയും ചവിട്ടും ചീത്ത വിളിയും തൊമ്മി വാങ്ങി കൂട്ടുന്നതിനിടയിലും പട്ടേലര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചത് അയാള്‍ക്ക് സഹിക്കാനായില്ല. ”അയാളെ ഞാന്‍കൊല്ലും ‘ തൊമ്മി ആത്മരോഷം കൊണ്ടു. അപ്പോഴേക്കും തൊമ്മിയെ പട്ടേലര്‍ വിളിപ്പിച്ചു.തൊമ്മിയ്ക്കും ഭാര്യ ഓമനക്കും പുതിയ ഉടുപ്പുകള്‍ വാങ്ങി കൊടുത്തു.ഷാപ്പിലെ എടുത്തു കൊടുപ്പുകാരനായി ജോലിയും തരപ്പെടുത്തി.

ഒപ്പം പട്ടേലരുടെ പ്രധാന അടിമയെന്ന പട്ടവും ചാര്‍ത്തി കൊടുത്തു. അതോടെ തൊമ്മിയുടെ ദേഷ്യംഇല്ലാതായി. നിനക്കിപ്പോള്‍ പട്ടേലരുടെ സെന്റിന്റെ മണമാണ്. എനിക്ക് ഇഷ്ടമാണ് ഈ മണമെന്ന് ഭാര്യയോട് പറയുന്ന തരത്തിലേക്കു ള്ള തൊമ്മിയുടെ മനം മാറ്റമാണ് നോവലില്‍ കാണുന്നത്. തൊമ്മി വിധേയനായത് പട്ടേലരുടെ പണത്തിന് മുന്നിലായിരുന്നുവെങ്കില്‍ ഉറപ്പ് എന്ന തുറുപ്പ് ചീട്ട് ഉപയോഗിച്ച് എതിര്‍ക്കുന്നവരെ വരുതിയിലാക്കാനുള്ള ശ്രമമാണ് പിണറായിയും പയറ്റുന്നത് . വഴങ്ങാത്തവരെ അധികാരത്തിന്റെ മുഷ്ടി കൊണ്ടാണ് ഭരണകൂടം നേരിടുന്നത്. ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുന്ന ഭരണാധികാരികള്‍ക്കെതിരെ ഗോള്‍ വലയം കാക്കുന്നതില്‍ നിന്നും വിഭിന്നനായി ഗോള്‍ ലൈന്‍ മറികടന്ന് ഗോളടിച്ചും കിക്കെടുത്തും ശ്രദ്ധേയനായ കൊളംബിയന്‍ മുന്‍ഗോള്‍ കീപ്പര്‍ ഹിഗ്വിറ്റയ പോലെ പോരാളിയായി യൂത്ത്‌ലീഗ് നടത്തുന്ന തുടര്‍സമരങ്ങളിലും പങ്കാളിയാവുമെന്ന ആയിരങ്ങളുടെ ഉറച്ച ശബ്ദമാണ് അന്യായമായ അറസ്റ്റിനെതിരെ എ. സ് പി ഓഫീസുകള്‍ക്ക് മുന്നിലെ ധര്‍ണ്ണയില്‍ മുഴങ്ങിയത് .ഡല്‍ഹിയില്‍ പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നത് പോലെ നിലവിലെ സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കാനുള്ള ആലോചനയാണ് പിണറായിയെങ്കില്‍ അവിടെ നിന്നും സര്‍ക്കാറിനെ താഴെ ഇറക്കാനുള്ള പോരാട്ടത്തിനാണ് യൂത്ത് ലീഗ് നേതൃത്വം നല്‍കുന്നത്. പോരാട്ടത്തിന് ഇന്ധനമാവും അറസ്റ്റും റിമാന്റും.

Article

ഈ അവഗണന മലബാറിന് താങ്ങാനാവില്ല

EDITORIAL

Published

on

2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.

അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.

പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.

Continue Reading

Article

ലഹരിക്കെതിരെ സമൂഹം ഉണരണം

വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം

Published

on

പി.കെ മുഹമ്മദലി

നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.

ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.

മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.

പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.

പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.

സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.

എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.

എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.

ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.

Continue Reading

Article

അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി

EDITORIAL

Published

on

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രാഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 18ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്‍ തന്നെ ഇസ്രാഈല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനക്കിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവക്കു നേരെ ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതു തീര്‍പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്‍ എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് 31 ഓടെ ബജറ്റ് ബില്‍ പാസായില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവരും.

അതിന് ഇതാമര്‍ ബെന്‍ഗ്വിര്‍ എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്‍ക്കാലം തടി രക്ഷപ്പെടുത്താന്‍ അവര്‍ ധാരാളമാണ്. അതിന് അവര്‍ ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുയോ ചെയ്യണം. അവര്‍ അതിന് തയാറുമാണ്. പക്ഷെ, അ യാള്‍ പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്‍ ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്‍ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്‍ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ചൊവ്വാഴ് പുലര്‍ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്‍ ബോംബുവര്‍ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്‍ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്‍ അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ബെന്‍ഗ്വിര്‍ രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്‍ മനുഷ്യക്കശാപ്പ് നിര്‍ത്താന്‍ പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്‍ താങ്ങിനിര്‍ത്തുന്ന ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.

അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആരോടാണ് ഇസ്രാഈലികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്‍കിയിട്ടും ഇസ്രാഈലികള്‍ ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബൈഡനെക്കാള്‍ വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ ഇതു തന്നെയാണെന്ന് സുവര്‍ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്‍ ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്‍ അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.

Continue Reading

Trending