crime
ദേശീയപാത നിർമാണത്തിന് എത്തിയ വാഹനങ്ങളിൽ നിന്ന് 6000 ലീറ്റർ ഡീസൽ ചോർത്തി; 28 ജനറേറ്ററുകളുടെ ബാറ്ററിയും നഷ്ടപ്പെട്ടു; അന്വേഷണം

ദേശീയപാത നിർമാണത്തിനായി റോഡരികിൽ നിർത്തിയിട്ടിരുന്ന വിവിധ വാഹനങ്ങളിൽ നിന്നായി 6000 ലീറ്റർ ഡീസൽ ചോർത്തി.
നിർമാണ കമ്പനി പൊന്നാനി, കുറ്റിപ്പുറം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. രാത്രി ലോറിയിൽ എത്തുന്ന സംഘമാണ് ഡീസൽ ചോർത്തുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സൈബർ സെൽ മുഖേന വാഹനങ്ങൾ ഏതാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡരികിൽ നിർത്തിയിടുന്ന മണ്ണുമാന്തി യന്ത്രങ്ങളിൽ നിന്നാണ് ഇന്ധനം കാര്യമായി ചോർത്തിയിരിക്കുന്നത്. പല തവണകളിലായി 6000 ലീറ്റർ ഡീസൽ നഷ്ടപ്പെട്ടുവെന്നാണ് നിർമാണ കമ്പനിയുടെ പരാതി. ഓരോ തവണ ഡീസൽ നഷ്ടപ്പെടുമ്പോഴും പൊലീസ് സ്റ്റേഷനുകളിൽ വിവരം നൽകുന്നുണ്ടെന്നാണ് കരാറുകാർ വ്യക്തമാക്കിയത്.
ഇന്ധന ചോർച്ച വ്യാപകമായ സാഹചര്യത്തിൽ ദേശീയപാത നിർമാണത്തിനുള്ള വാഹനങ്ങൾ പരമാവധി സിസിടിവി നിരീക്ഷണം ഉറപ്പുള്ള ഭാഗങ്ങളിൽ നിർത്തിയിടണമെന്നും കഴിയുമെങ്കിൽ വാഹനങ്ങൾക്ക് സമീപം ജീവനക്കാരനെ നിയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു./ കുറ്റിപ്പുറത്തെ പൊലീസ് സ്റ്റേഷനു മുൻപിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററിയും കഴിഞ്ഞ ആഴ്ചയിൽ മോഷണം പോയതായി കരാറുകാർ.
28 ജനറേറ്ററുകളുടെ ബാറ്ററി നഷ്ടപ്പെട്ടു;
രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള ദേശീയപാത നിർമാണ സ്ഥലത്തുനിന്ന് 28 ജനറേറ്ററുകളുടെ ബാറ്ററി നഷ്ടപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 6 ലക്ഷം രൂപയുടെ ബാറ്ററികൾ നഷ്ടപ്പെട്ടുവെന്നാണ് പരാതി. ഇതുവരെയും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala8 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്