Connect with us

Culture

നോട്ട് നിരോധനം: കടലാസ് കമ്പനികള്‍ 4500 കോടി വെളുപ്പിച്ചെന്ന് കേന്ദ്രം

Published

on

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ 5800ലധികം വരുന്ന കടലാസ് കമ്പനികള്‍ ബാങ്കുകളില്‍ 4574 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 13 ബാങ്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നിക്ഷേപിച്ച ഉടന്‍ തന്നെ ഭൂരിപക്ഷം തുകയും അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 4552 കോടി രൂപയാണ് ഇത്തരത്തില്‍ വെളുപ്പിച്ചിരിക്കുന്നത്. 13140 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ പുറത്തുവിട്ടത്. കമ്പനികളില്‍ ചിലത് നൂറിലേറെ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കമ്പനിക്ക് മാത്രമായി 2134 അക്കൗണ്ടുകള്‍ ഉണ്ട്. ബാലന്‍സില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. രണ്ട് ലക്ഷത്തിലേറെ വരുന്ന കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ച വിവരം പുറത്തറിയുന്നത്. നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് മുമ്പും ശേഷവും ശേഖരിച്ച അക്കൗണ്ട് വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഒരു ബാങ്കില്‍ തന്നെ പതിവിലും കവിഞ്ഞ തുക നിക്ഷേപിച്ച 3000 കമ്പനികളുടെ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവയില്‍ നോട്ട് നിരോധനം വന്ന നവംബര്‍ എട്ടിന് 13 കോടിരുപയായിരുന്നു നിക്ഷേപമുണ്ടായിരുന്നതെങ്കില്‍ അതിന് ശേഷം 3800 കോടിരൂപയാണ് ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് പിന്‍വലിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് ടൗണ്‍ഷിപ്പ്; മാര്‍ച്ച് 27 ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പങ്കെടുക്കും

27, 28, 29 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി 27ന് വൈകുന്നേരമാണ് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

Published

on

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് തറകല്ലിടലിനു വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. 27, 28, 29 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി 27ന് വൈകുന്നേരമാണ് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

64 ഹെക്ടര്‍ ഭൂമിയില്‍ പൂര്‍ത്തിയാക്കുന്ന ടൗണ്‍ഷിപ്പില്‍ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ആരോഗ്യ കേന്ദ്രം, അങ്കണ്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.

ടൗണ്‍ഷിപ്പിലേക്ക് 170 പേരാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടാത്തവര്‍ക്ക് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന് 65 പേരും സമ്മതപത്രം കൈമാറി.

Continue Reading

news

ഭാഷ സമര അനുസ്മരണവും ഇഫ്താറും ഒരുക്കി സലാല കെ.എം.സി.സി

സലാല സെന്ററിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.

Published

on

ബദ്ര്‍ ദിനത്തിൽ കെ.എം.സി.സി സലാല ടൗൺ കമ്മിറ്റി ഭാഷ സമര അനുസ്മരണവും ഇഫ്താറും ഒരുക്കി. സലാല സെന്ററിൽ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ഇഫ്താർ. ഷബീർ കാലടി, റഷീദ് കൽപറ്റ, വി.പി. അബ്ദുസ്സലാം ഹാജി, ആർ.കെ. അഹ്മദ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് ഫൈസി പ്രാർഥന നിർവഹിച്ചു. എൻ.കെ. ഹമീദ്, ഷൗക്കത്തലി വയനാട്, റസാഖ് എന്നിവർ നേതൃത്വം നൽകി.

Continue Reading

kerala

ആശാവര്‍ക്കേഴ്സിനെ പരിഗണിക്കാന്‍ യുഡിഎഫ്; യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും

യുഡിഎഫിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

Published

on

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്നതിനിടെ ആശാവര്‍ക്കേഴ്സിനെ പരിഗണിക്കാന്‍ യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കും. പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച കെപിസിസി സര്‍ക്കുലര്‍ ഉടനുണ്ടാകും. ഔദ്യോഗികമായി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാനാണ് നീക്കം. കുറഞ്ഞത് 1000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് തീരുമാനം.

ഇതിന്റെ ഭാഗമായാണ് ആശാവര്‍ക്കേഴ്സിന് ആയിരം രൂപ അധിക ഇന്‍സെന്റീവ് കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ച് . കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഒരു പഞ്ചായത്തും സമാനമായ നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

അതേസമയം, ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ആം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമരകേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.

ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് എസ്യുസിഐക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സംഘടനാ നേതാക്കള്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി. ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.

Continue Reading

Trending