kerala
ബ്രഹ്മപുരം : പുകയില്‍ കുരുങ്ങി എറണാകുളം ; യു.ഡി.എഫ് ധര്‍ണ, വ്യോമസേനയുടെ സഹായം തേടി
സര്‍ക്കാരും കോര്‍പറേഷനും മൂന്നുദിവസമായിട്ടും തീ അണക്കുന്നതിന് മുന്‍കൈ എടുക്കുന്നില്ലെന്നാണ ്പരാതി

എറണാകുളം കാക്കനാട്ടെ ബ്രഹ്മപുരത്തെ തീയണക്കല്‍ ഇനിയും ഫലവത്തായില്ല. കോര്പറേഷന് വക മാനില്യപ്ലാന്റില് തീ യും പുകയും ഉയരുന്നത് പരിസരവാസികളെയും കൊച്ചി നഗരത്തെയും പുകയില്‍ മൂടിയിരിക്കുകയാണ്. ജഡ്ജിമാരും ഉന്നതോദ്യോഗസ്ഥരും രോഗികളും
വരെ പുക ശ്വസിച്ച് കഴിയേണ്ട അവസ്ഥയാണ്. 110 ഏക്കര്‍ വരുന്ന സ്ഥലത്ത് എന്തുകൊണ്ടാണ് തീ രൂപപ്പെട്ടതെന്ന ്പറയാനാകാത്ത അവസ്ഥയാണ്. നഗരത്തിലെയും പരിസരത്തെയും മാലിന്യം ഇവിടെയാണ് പത്തുവര്‍ഷത്തിലധികമായി കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ദിവസവും പുതിയവ എത്തുന്നു.
സ0സ്കരണത്തിനാണ് പ്ലാന്റ് നിര്‍മിച്ചതെങ്കിലും അത് നിലച്ചതോടെയാണ് വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. പരിസരത്തെ നിരവധി ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും വീടുകളും ഫ്ളാറ്റുകളുമുണ്ട്. തീ പിടിച്ചതാണോ പിടിപ്പിക്കുന്നതാണോ എന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്. സര്‍ക്കാരും കോര്‍പറേഷനും മൂന്നുദിവസമായിട്ടും തീ അണക്കുന്നതിന് മുന്‍കൈ എടുക്കുന്നില്ലെന്നാണ ്പരാതി. ആസ്ത്മ പോലുള്ളരോഗങ്ങള്ക്ക് പുകയും തീയും ഇടവരുത്തിയേക്കും. അതിനിടെ കൊച്ചിയിലെ മാലിന്യനീക്കം കോര്പറേഷന് നിര്‍ത്തിവെച്ചു.
അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ഇന്‍ഫോപാര്‍ക്കിന് സമീപം യു.ഡി.എഫ് ധര്‍ണ നടത്തി.അതേസമയം തീയണക്കാന്‍ വ്യോമസേനയുടെ സഹായം തേടിയതായി സൂചനയുണ്ട്. ജില്ലാ കലക്ടര്‍ സേനയുമായി ബന്ധപ്പെട്ടതായാണ് വിവരം. മുകളില്‍നിന്ന് വെള്ളം വര്‍ഷിച്ചാകും തീയണക്കുക.
kerala
മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കോഴിക്കോട് മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ്- റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.
തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ. സംഭവത്തില്‍ മുക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
kerala
പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്)
യെല്ലോ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്)
കാസര്‍കോട്: മൊഗ്രാല്‍ (മധുര് സ്റ്റേഷന്)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന് ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്)
kerala
മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു
താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.
ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
-
News3 days ago
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
-
kerala3 days ago
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്