Connect with us

kerala

തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് ന് മികച്ച നേട്ടം; ഇടതുമുന്നണിയില്‍നിന്ന് 5 സീറ്റ് പിടിച്ചെടുത്തു.

ഇടതുമുന്നണിയില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സീറ്റ് പിടിച്ചെടുത്തു.

Published

on

തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് ന് മികച്ച നേട്ടം. എല്‍ ഡി എഫില്‍ നിന്നും ഒട്ടേറെ സീറ്റുകള്‍ പിടിച്ചെടുക്കുകയും നിലവില്‍ ഉള്ളവ നിലനിര്‍ത്തുകയും ചെയ്തു.6 സീറ്റുണ്ടായിരുന്നത് 11 സീറ്റായി. ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 97 സ്ഥാനാര്‍ത്ഥികളാണ് മൊത്തം മല്‍സരിച്ചത്. 74.38 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം.

കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിൽ പതിനഞ്ചാം വാർഡ് UDF പിടിച്ചെടുത്തുചെറുവണ്ണൂരില്‍ യുഡിഎഫിന് അട്ടിമറി വിജയം നേടികൊടുത്ത് മുംതാസ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെസി ആസ്യ 587 വോട്ടുകള്‍ നേടിയപ്പോള്‍ മുംതാസിന് 755 വോട്ടുകള്‍ നേടി യുഡിഎഫ് ഭരണം നിലനിര്‍ത്തി.

 

തൃത്താലയിൽ രണ്ട് വാർഡിലും UDF – ഒന്ന് LDF ൽ നിന്ന് പിടിച്ചെടുത്തത്

മലപ്പുറം തിരൂർ തിരുന്നാവായ പഞ്ചായത്തിൽ 35 വർഷത്തെ LDF കുത്തക തകർത്ത് UDF പതിനൊന്നാം വാർഡ് പിടിച്ചെടുത്തു

എരുമേലി പഞ്ചായത്ത്‌ ഒഴക്കനാട് അഞ്ചാം വാർഡ് UDF പിടിച്ചെടുത്തു

ബത്തേരി നഗര സഭയിൽ പാളാക്കര പതിനേഴാം ഡിവിഷൻ UDF പിടിച്ചെടുത്തു

എ ആർ നഗറിൽ കുന്നുംപുറം ഏഴാം വാർഡ് UDF 660 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ നിലനിർത്തി

ആനക്കര മലക്കമാവ് വാർഡിൽ UDF സ്ഥാനാർഥി പി ബഷീർ വിജയിച്ചു

കൊല്ലം കോർപ്പറേഷൻ മൂന്നാം ഡിവിഷൻ UDF പിടിച്ചെടുത്തു – ആർ എസ് പിയിലെ ദീപു ഗംഗാധരനാണ് ജയിച്ചത്

മലപ്പുറം ചക്കിട്ടാമല പന്ത്രണ്ടാം വാർഡ് UDF നിലനിർത്തി

മലപ്പുറം ഊരകം അഞ്ചാം വാർഡ് UDF നിലനിർത്തി

കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് UDF പിടിച്ചെടുത്തു.

 

പത്തനംതിട്ട കല്ലൂപ്പാറയില്‍ ഇടതുമുന്നണിയില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സീറ്റ് പിടിച്ചെടുത്തു. സി.പി.എമ്മിലെ സത്യന്‍ മരിച്ചതിനെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പാണിത്. യു.ഡി.എഫ് ആണ് നിലവിലെ ഭരണസമിതി. 454 വോട്ട് ബി.ജെ.പി നേടിയപ്പോള്‍ 361 വോട്ട് ഇടതുമുന്നണിക്കും 155 വോട്ട് യു.ഡി.എഫിനും ലഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളം ഭരിക്കുന്നത് വരേണ്യ വർഗ്ഗം: പി.കെ ഫിറോസ്

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്

Published

on

തിരുവനന്തപുരം: തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രതിനിധികൾ എന്നവകാശപ്പെട്ട് ഭരണത്തിലേറിയവർ അധികാരം കിട്ടിയപ്പോൾ വരേണ്യ വർഗമായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തിരുവനന്തപുരം സെക്രട്ടട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്. സമരക്കാർക്ക് നേരെ പരിഹാസം ചൊരിയുന്ന ഭരണകക്ഷിക്കാർ തിരുവാതിര കളിച്ച് കാരണഭൂതരെ പ്രശംസിക്കുന്നവർ മാത്രം ജീവിച്ചാൽ മതിയോ എന്ന് വ്യക്തമാക്കണം- ഫിറോസ് പരിഹസിച്ചു. യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഹാരിസ് കരമന, ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, സമരസമിതി ഭാരവാഹികൾ പ്രസംഗിച്ചു.

Continue Reading

kerala

‘പോക്സോ കേസ് കെട്ടിച്ചമച്ചത്’: മുകേഷ് നായർ

ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാർ

Published

on

പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ. കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാർ. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് മുകേഷിനെതിരെയുള്ള പരാതി. അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുകേഷ് നായര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി കോവളം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയും മുകേഷ് എം നായർക്കെതിരാണ്. കോവളത്തെ റിസോര്‍ട്ടിൽ വച്ചായിരുന്നു റീൽസ് ചിത്രീകരണം നടന്നത്.

Continue Reading

kerala

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ആരതിക്കെതിരെ സൈബര്‍ ആക്രമണം

കശ്മീരില്‍ പോയപ്പോള്‍ കിട്ടിയത് രണ്ട് സഹോദരങ്ങളെയെന്ന പ്രതികരണത്തെ തുടര്‍ന്ന്‌

Published

on

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ കാര്യങ്ങള്‍ കൃത്യമായി വ്യക്തതയോടെ തുറന്നു പറഞ്ഞതിന് ആരതിയെ അഭിനന്ദിക്കുന്നവരും കുറവല്ല.

‘സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാള്‍ ഹിന്ദു മതത്തില്‍ പെട്ട ആള്‍ ആയതില്‍ ലജ്ജ തോന്നുന്നു, കേരളത്തില്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാന്‍ മൂര്‍ദബാദ് എന്നൊരു ബോര്‍ഡ് വച്ചാല്‍ അപ്പോള്‍ അറിയാം കേരളം എന്താണെന്ന്,ഇതെന്തുവാടെ.. ഇവളുടെ അച്ഛന്‍ തന്നെയല്ലേ അത്. അച്ഛന്‍ മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,’

‘ഭാഗ്യം! അച്ഛന്‍ മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരന്‍ മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവന്‍ മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോര്‍ട്ടും. പിന്നെ തീവ്രവാദികള്‍ അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കില്‍ ഈ ബോള്‍ഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മള്‍ കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോള്‍ഡായ മകള്‍ കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ’… എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകള്‍.

Continue Reading

Trending