Connect with us

india

രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് മോടി പിടിപ്പിക്കാന്‍ ചിലവിട്ടത് 4100 കോടി രൂപ

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം നഗരങ്ങളിലായി നടന്ന 200ഓളം ഷെര്‍പ്പകളുടെ സമ്മേളനത്തിന് ചെലവിട്ട തുകയും ഇതില്‍ ഉള്‍പ്പെടും.

Published

on

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്ക് ഒരുങ്ങാന്‍ ചെലവ് 4100 കോടി. വേദികളുടെ സജ്ജീകരണവും ഡല്‍ഹിയുടെ സൗന്ദര്യ വല്‍ക്കരണവും റോഡുകളുടെ പുനരുദ്ധാരണവും അതിഥികളെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും അടക്കം വിവിധ ഘട്ടങ്ങളിലായി ചെലവഴിച്ച തുകകളുടെ കണക്കാണിത്.

ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ 50 ഓളം നഗരങ്ങളിലായി നടന്ന 200ഓളം ഷെര്‍പ്പകളുടെ സമ്മേളനത്തിന് ചെലവിട്ട തുകയും ഇതില്‍ ഉള്‍പ്പെടും. കേരളത്തിലെ കുമരകവും ഷെര്‍പ്പ (ഉദ്യോഗസ്ഥര്‍) സംഗമത്തിന് വേദിയായിരുന്നു. പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപം കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് ഉച്ചകോടിയുടെ വേദി. കോടികള്‍ ചെലവിട്ടാണ് കണ്‍വന്‍ഷന്‍ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരത് മണ്ഡപം അലങ്കാര വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുമ്പോള്‍, അതേ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു ഇടമുണ്ട്. ഡല്‍ഹിയിലെ ചേരികളാണ് അവ. വിദേശ രാഷ്ട്ര തലവന്മാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ കൂറ്റന്‍ മറകള്‍ സ്ഥാപിച്ചാണ് ചേരികളെ മറച്ചിരിക്കുന്നത്. പച്ച നിറത്തില്‍ തുണികൊണ്ട് നിര്‍മ്മിച്ച മറകളില്‍ ലോക നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.

പ്രധാന വേദിയായ പ്രഗതി മൈതാനിക്കു സമീപമുള്ള ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ശതകോടികള്‍ ചെലവിട്ട് നടത്തുന്ന മഹാസമ്മേളനങ്ങള്‍ക്കു വേണ്ടി കുടിയിറക്കപ്പെടുമ്പോള്‍, ഞങ്ങളെ പുനരധിവസിപ്പിക്കാന്‍ എന്തുകൊണ്ട് അതില്‍ ചെറിയൊരു തുക നീക്കിവച്ചുകൂട എന്ന ചേരി നിവാസികളുടെ ചോദ്യം ഉത്തരംകിട്ടാതെ നില്‍ക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ 980 കോടിയാണ് ജി20 ഒരുക്കങ്ങള്‍ക്ക് അനുവദിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിലാണ് തുക വകയിരുത്തിയത്. തൊട്ടു മുമ്പത്തെ ബജറ്റില്‍ നീക്കിവച്ച തുകക്കു പുറമെയായിരുന്നു ഇത്. ഭാരത് മണ്ഡപം ഒരുക്കാന്‍ മാത്രം 2017ല്‍ 2400 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ജി 20 ഒരുക്കങ്ങള്‍ക്ക് തുക അനുവദിച്ചതിലും ചെലവഴിച്ചതിലും പൊരുത്തക്കെടുണ്ടെന്ന് നേരത്തെ സി. എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭൂമിയില്‍ വന്‍ ക്രൂഡോയില്‍ നിക്ഷേപം

സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ബലിയ അസംസ്‌കൃത എണ്ണ നിക്ഷേപം കണ്ടെത്തി. ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിന് സമീപം സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചു.

മൂന്ന് മാസത്തെ സര്‍വേയ്ക്ക് ശേഷമാണ് ഗംഗാ നദീ തടത്തില്‍ 3000 മീറ്റര്‍ ആഴത്തില്‍ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതല്‍ ആഴത്തില്‍ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തില്‍നിന്ന് മൂന്ന് വര്‍ഷത്തേക്ക് ആറര ഏക്കര്‍ ഭൂമി പ്രതിവര്‍ഷം 10 ലക്ഷം രൂപ നിരക്കില്‍ ഒഎന്‍ജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.

ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുക്കും.

Continue Reading

india

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു

വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

Continue Reading

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending