Connect with us

kerala

ഫാറൂഖ് കോളജിന്റെ 404.76 ഏക്കര്‍ വഖഫ് ഭൂമി കുത്തകകള്‍ക്ക്; വന്‍ വഖഫ് കൊള്ളക്ക് കേരള സര്‍ക്കാറിന്റെ കാര്‍മ്മികത്വം

ചെറായി ബീച്ചിലെ 404.76 ഏക്കര്‍
വഖഫ് ഭൂമിയുടെ നികുതി അടക്കാന്‍
കൊച്ചി തഹസില്‍ദാറുടെ ഉത്തരവ്

Published

on

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്‌

മലബാറിന്റെ അലീഗഡായ ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമി കൊള്ളക്ക് പിണറായി സര്‍ക്കാര്‍ കാര്‍മ്മികത്വം. 1950 ല്‍ ഇടപ്പള്ളി സബ്ബ് റജിസ്റ്റാര്‍ ഓഫീസില്‍ മുഹമ്മദ് സാദിഖ് സേട്ട് ഫാറൂഖ് കോളജിന് മതപരവും, വിദ്യഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വഖഫ് ചെയ്ത എറണാകുളം ചെറായി ബീച്ചിലെ 404.76 ഏക്കര്‍ ഭൂമി കയ്യേറി അന്യകൈവശം വെക്കുന്നവര്‍ക്ക് നികുതി അടക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയത് ഗുരുതരം.

2019 മെയ് 20 ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് തിരിച്ച് പിടിക്കാന്‍ ഉത്തരവായതും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമായ ഭൂമിയിലാണ് കഴിഞ്ഞ ജൂലൈ 20ന് റവന്യൂ മന്ത്രിയും, വഖഫ് മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വെച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അന്യര്‍ക്ക് നികുതി അടക്കുന്നതിന് അനുവാദം നല്‍കിയത്. ജഡ്ജി എം.എ.നിസാറിന്റെ 15 മത്തെ റിപ്പോര്‍ട്ട് പ്രകാരം തീര്‍ത്തും ഫാറൂഖ് കോളജിന് അവകാശപ്പെട്ട വഖഫ് ഭൂമിയാണിത്.

2009 ജൂണില്‍ കേരള സര്‍ക്കാര്‍ അംഗീകരിക്കുകയും നേരത്തെ പറവൂര്‍ സബ്‌കോടതിയിലെ 0553/671 കേരള ഹൈക്കോടതിയിലെ അട600/71 നമ്പര്‍ കേസ്സുകളില്‍ വഖഫ് ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്ത ഭൂമിയിലാണ് ക്ലബ് മഹീന്ദ്ര പോലോത്തെ വന്‍ കുത്തകകളായ റിസോര്‍ട്ടുകള്‍ക്ക് ഉള്‍പ്പെടെ നികുതി അടക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. ഫാറൂഖ് കോളജ് സെക്രട്ടറി കൂടിയായ കെ.സി ഹസ്സന്‍ കുട്ടി ഹാജി നേരത്തെ നികുതി കെട്ടിയിരുന്നതും കേരള വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂമിക്ക് അന്യര്‍ക്ക് നികുതി അടക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വഖഫ് നിയമനങ്ങള്‍ക്ക് വിരുദ്ധവും വിജിലന്‍സ് കേസിന് വഴിവെക്കുന്നതുമാണ്. വഖഫ് മന്ത്രി സ്ഥാനമേറ്റെടുത്ത നാളുകളില്‍ കേരളമൊട്ടാകെ സഞ്ചരിച്ചു അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ ഉടനടി തിരിച്ച് പിടിക്കുമെന്ന് വീമ്പ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമാണ് വഖഫ് ബോര്‍ഡിന്റെ നിയമന അധികാരം കവര്‍ന്ന് പി.എസ്.സിക്ക് വിട്ടത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അതില്‍ നിന്ന് പിന്‍മാറിയെങ്കിലും ചുളുവില്‍ കുത്തക കോര്‍പ്പറേറ്റ് ഭീമന് 404.76 ഏക്കര്‍ ഭൂമി മറിച്ചു നല്‍കാന്‍ ഒത്തുകളിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ സ്ഥാനമേറ്റ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒരു സെന്റ് അന്യാധീനപ്പെട്ട വഖഫ് ഭൂമി പോലും തിരിച്ച് പിടിച്ചിട്ടില്ല. കോടികള്‍ വില വരുന്ന വഖഫ് ഭൂമി കുത്തകകള്‍ക്ക് സ്വന്തമാക്കാന്‍ അവസരമുണ്ടാക്കി കൊടുത്ത് സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് പക്ഷം പിടിക്കുകയുമാണ്.

പ്രസ്തുത നടപടി അന്യ കൈവശം വെക്കുന്നവരെ ഒഴിപ്പിക്കല്‍ കേസുകളില്‍ വഖഫ് ബോര്‍ഡിലെ ചിലര്‍ സഹായിക്കുന്നതായും സംശയമുണ്ട്. വഖഫ് ഭൂമിയില്‍ സ്വകാര്യ കുത്തകയില്‍ നിന്ന് നികുതി സ്വീകരിക്കാനുളള തീരുമാനം റദ്ദ് ചെയ്യുവാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് വഖഫ് ബോര്‍ഡ് മെമ്പര്‍മാരായ എം.സി.മായിന്‍ഹാജി, പി.ഉബൈദുള്ള എം.എല്‍.എ, അഡ്വ.പി.വി.സൈനുദ്ധീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

kerala

മാമിയുടെ തിരോധാനം, രജനീഷിന്റെ മരണം പോലീസ് പങ്കാളിത്തം അന്വേഷിക്കണം : മുസ്‌ലിം യൂത്ത് ലീഗ്

Published

on

ഒരു വർഷമായി കാണാതായിട്ടും കോഴിക്കോടുള്ള ബിസിനസുകാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ച് പ്രതികൾക്ക് രക്ഷപ്പെടാൻ ആവശ്യമായ ഇടപെടൽ പോലീസ് നടത്തിയിട്ടുണ്ടോയെന്നും കനോലി കനാലിൽ വീണ് മരിച്ച രജനീഷ് എന്ന വ്യക്തിയുടെ മരണം പോലീസിൻ്റെ നിയമ വിരുദ്ധമായ പിന്തുടരിൽ സംഭവിച്ചതെന്ന് തെളിവുണ്ടായിരിക്കെ അത് മറച്ചു വെച്ച് രക്ഷപ്പെടാനുള്ള പോലീസ് നീക്കവും അന്വേഷണ വിധേയമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു.

കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി അർ ശുൽ അഹമ്മദ്, ജില്ലാ യൂത്ത് ലീഗ് സീനിയർവൈസ് പ്രസിഡണ്ട് . ജാഫർ സാദിഖ്, ഷെഫീഖ് കിണർ, ഷിജിത്ത് ഖാൻ,മൊയ്തീൻ ബാബു, എൻ.സി. സെമീർ,ജില്ലാ എം എസ് എഫ് പ്രസിഡണ്ട് അഫ്നാസ് ചോറോട്, ശുഹൈബ് മുഖദാർ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ബഷീർ മുഖദാർ, യൂനസ് കോതി, ഷമീർ കല്ലായി,കോയമോൻ പുതിയപാലം, നാസർ ചക്കും കടവ്, സിറാജ് കപ്പക്കൽ, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട്, അഫ് ലു പട്ടോത്ത്, സെക്രട്ടറിസാജിദ് റഹ്മാൻ,മേഖലാ ഭാരവാഹികളായ നസീർ ചക്കുക്കടവ്, നസീർ കപ്പക്കൽ,ഹൈദർ മാങ്കാവ്, സലിം കൊമ്മേരി, അസ്കർ പന്നിയങ്കര,റമീസ് കോട്ടമ്മൽ, മനാഫ് കോതി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.മണ്ഡലം സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Trending