Connect with us

kerala

പാലക്കാട്ടെ 4 മരണങ്ങളില്‍ പേ വിഷബാധ വളര്‍ത്തുനായ്ക്കളില്‍ നിന്ന്

വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന പട്ടികളില്‍ പേ വിഷബാധക്കെതിരെ കൃത്യമായി കുത്തിവെപ്പ് നല്‍കുന്നവര്‍ 50 ശതമാനത്തില്‍ താഴെയാണെന്ന് മൃഗ സംരക്ഷണ വകുപ്പ്.

Published

on

പാലക്കാട്: തെരുവുനായകളുടെ ആക്രമണം ദിനംപ്രതി വര്‍ധിച്ചു വരുന്നതും പേ വിഷബാധ മരണം കൂടുന്നതും ഏറെ ചര്‍ച്ചയാവുമ്പോഴും ആശങ്കക്കിടയാക്കുന്നത് പേ വിഷബാധ മരണങ്ങളിലധികവും നാടന്‍ പട്ടികളെ വളര്‍ത്തുന്നവരിലാണെന്ന റിപ്പോര്‍ട്ട്. ഇക്കൊല്ലം പാലക്കാട് ജില്ലയില്‍ മരണപ്പെട്ട നാല് കേസുകളിലും വീട്ടില്‍ നാടന്‍പട്ടികളെ വളര്‍ത്തുന്നുണ്ടായിരുന്നെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളുടേത് മാത്രമാണ് പേ വിഷബാധ എങ്ങനെ സംഭവിച്ചുവെന്ന കണ്ടെത്താനാവാത്തത്.

നായയുടെ കടിയേറ്റ് ചികിത്സ തേടുന്ന കേസുകള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ 19 പേ വിഷബാധ മരണങ്ങളില്‍ നാലും പാലക്കാടാണ്. മരണം കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് കുത്തിവെപ്പ് നല്‍കാതെ വീട്ടില്‍ വളര്‍ത്തുന്ന നാടന്‍ പട്ടികളില്‍ നിന്നാണ് പേ വിഷബാധ ഉണ്ടായതെന്ന് കണ്ടെത്തിയത്. സംസ്ഥാനത്ത് ഈ വര്‍ഷം 1.5 ലക്ഷത്തോളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. 19 പേര്‍ പേ വിഷബാധ മൂലം മരണപ്പെടുകയും ചെയ്തിരുന്നു.

കുത്തിവെപ്പ്
50 ശതമാനത്തില്‍
താഴെ

വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന പട്ടികളില്‍ പേ വിഷബാധക്കെതിരെ കൃത്യമായി കുത്തിവെപ്പ് നല്‍കുന്നവര്‍ 50 ശതമാനത്തില്‍ താഴെയാണെന്ന് മൃഗ സംരക്ഷണ വകുപ്പ്. ഉയര്‍ന്ന ഇനം പട്ടികളെ വളര്‍ത്തുന്നവര്‍ മാത്രമാണ് കൃത്യമായി കുത്തിവെപ്പ് നല്‍കുന്നത്. വീട്ടില്‍ എടുത്തു വളര്‍ത്തുന്ന നാടന്‍ പട്ടികളില്‍ ഭൂരിഭാഗവും കുത്തിവെപ്പ് നല്‍കാത്തതാണ്. ഇത്തരം നായകളെ വളര്‍ത്തുന്നവര്‍ ഇവയില്‍ നിന്ന് കടിയേറ്റാല്‍ ചികിത്സതേടാനും വാക്‌സിനെടുക്കാനും വിസമ്മതിക്കുന്നതും മരണകാരണമാകുന്നുണ്ട്. വളര്‍ത്തുന്ന നായക്ക് പേ വിഷബാധ ഉണ്ടാകാനിടയില്ലെന്ന തെറ്റിദ്ധാരണ മൂലമാണിത്. കൃത്യമായ ബോധവത്കരണത്തിന്റെ അഭാവമാണ് പേ വിഷബാധയേറ്റുള്ള മരണം വര്‍ധിക്കുന്നതിന് ഇടയാക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചു മുതല്‍ ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളിയും മൂന്ന് സ്ത്രീകളുമടക്കം നാലു പേര്‍ മരണപ്പെട്ടത്. ഇതില്‍ കഴിഞ്ഞ ജൂണ്‍ 30ന് മങ്കരയില്‍ മരണപ്പെട്ട 19കാരി നായയുടെ കടിയേറ്റതിന് ശേഷം കുത്തിവെപ്പെടുത്തെങ്കിലും മരണപ്പെടുകയായിരുന്നു. ഈ കുട്ടിക്ക് അയല്‍പക്കത്തെ വീട്ടിലെ പട്ടിയില്‍ നിന്നാണ് കടിയേറ്റിരുന്നത്. ഈ മാസം എട്ടിന് മരണപ്പെട്ട തരൂര്‍ സ്വദേശിനി 64കാരിക്ക് സ്വന്തം വീട്ടിലെ പട്ടിയില്‍ നിന്നാണ് കടിയേറ്റത്. പട്ടി കൂടുതല്‍ പേരെ ആക്രമിക്കാന്‍ മുതിര്‍ന്നതോടെ വീട്ടുകാര്‍ ഇതിനെ കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍ കടിയേറ്റ സ്ത്രീ ചികിത്സ തേടുകയോ കുത്തിവെപ്പെടുക്കുകയോ ചെയ്തില്ല. ഇതാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്. കഞ്ചിക്കോട് താമസിച്ചു വരികയായിരുന്ന ബീഹാര്‍ സ്വദേശിക്ക് തെരുവില്‍ നിന്ന് എടുത്തു വളര്‍ത്തിയ നായയില്‍ നിന്നാണ് കടിയേറ്റത്. കഴിഞ്ഞ മാര്‍ച്ച് 23നാണ് ഇയാള്‍ മരണപ്പെട്ടത്. മെയ് മാസം അഞ്ചിന് തെങ്കരയില്‍ മരണപ്പെട്ട 52 കാരിക്ക് പേ വിഷബാധയേറ്റതെങ്ങനെയെന്ന് കണ്ടെത്താനുമായിട്ടില്ല. ശരീത്തിന് തളര്‍ച്ച അനുഭവപ്പെടുകയും പിന്നീട് പേ വിഷബാധയുടെ പൂര്‍ണ ലക്ഷണങ്ങള്‍ കാണിക്കുകയുമായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. നാടന്‍നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. നായകള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞും തൊട്ടടുത്ത മാസവും കൂടാതെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്‌സിനും നല്‍കണം. മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെപ്പ് എടുക്കുക.പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് 3,7,28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേ വിഷബാധക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദനയുണ്ടാകുന്ന 14 കുത്തിവെപ്പുകള്‍ക്കു പകരം ലളിതവും വേദനാരഹിതവും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending