Connect with us

india

പാണക്കാട്ടെ മുത്ത് വീണ്ടും അമരത്തെത്തുമ്പോള്‍

സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.

Published

on

കെ.പി ജലീല്‍

പാണക്കാട് കുടുംബത്തില്‍നിന്ന് ഇതാ വീണ്ടും മുസ്്‌ലിം ലീഗിന്റെ അമരത്തേക്കൊരു മുത്ത് ഇറങ്ങിവന്നിരിക്കുന്നു. കേരളീയസാംസ്‌കാരികമതരംഗത്തെ നിറസാന്നിധ്യവും മുസ്്‌ലിം ലീഗിന്റെ അമരക്കാരനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇത് ആദ്യമായാണ് പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള സമിതിയുടെ സാരഥ്യമേറ്റെടുക്കുന്നത്.സഹോദരന്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വേര്‍പാടിനെതുടര്‍ന്ന് 2022 മാര്‍ച്ച് ഏഴിനാണ് സാദിഖലി തങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അന്നുമുതല്‍ പാര്‍ട്ടിയെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനും വിവിധ സമൂഹങ്ങളുമായി അടുത്തിടപഴകുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. വെറും പത്തുമാസത്തിനകം പാര്‍ട്ടിയുടെ വേരുകള്‍കൂടുതല്‍ ജനങ്ങളിലേക്ക് പടര്‍ത്തുന്നതില്‍ തങ്ങളുടെ നേതൃപാടവം അനന്യമായിരുന്നു. തങ്ങളുടെ സൗഹാര്‍ദയാത്രതന്നെയാണ് അദ്ദേഹത്തിലെ മഹാമനീഷിയെ പുറത്തെടുത്തത്. പല സമുദായനേതാക്കളുമായും രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളില്‍ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം തന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

പാണക്കാട് കുടുംബത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന ശരീരചേഷ്ടകളും തീരുമാനങ്ങളും തന്നെയാണ് തങ്ങളില്‍നിന്നുണ്ടായത്. കേരളത്തിലും പുറത്തും അദ്ദേഹത്തിന്റെ സൗഹാര്‍ദസംഗമങ്ങള്‍ പാര്‍ട്ടിക്ക് കരുത്തായി.

പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ആറുമക്കളില്‍ അഞ്ചാമനായാണ് പിറന്നത്. പിതാവിന്റെയും ജ്യേഷ്ഠന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും പാണക്കാട് ഉമറലി തങ്ങളുടെയും തൊട്ടടുത്ത സഹോദരന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും പന്ഥാവ് തന്നെയാണ് സാദിഖലിയും പിന്തുടരുന്നത്. മന്ദഹാസമായിരുന്നു അതിന്റെ മുഖമുദ്ര. വിവിധ സമുദായങ്ങളുടെ മുറ്റത്ത് കസേരയിട്ടിരിക്കാനും അവരുടെ വിരുന്നുകളില്‍ പങ്കുകൊള്ളാനും സാദിഖലിതങ്ങള്‍ക്കും കഴിയുന്നത് അതുകൊണ്ടാണ്. പ്രസിഡന്റ് പദവി പോലെതന്നെയാണ് ദേശീയതലത്തിലെ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ പദവിയും തങ്ങള്‍ ചുമലിലേറ്റിയിരിക്കുന്നത്. സ്വതസ്സിദ്ധമായ നര്‍മത്തോടൊപ്പം പാര്‍ട്ടികാര്യങ്ങളിലെ കാര്‍ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്‍കൂട്ടാണെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു.

മുസ്്‌ലിംലീഗിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം ചെന്നൈയില്‍ വന്‍വിജയമാക്കിയതിലും വരും നാളുകളില്‍ രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കുന്നതിലും സാദിഖലിതങ്ങളുടെ തീരുമാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സമസ്തയുടെ വാഫിവിഭാഗം തലവനും എസ്.വൈ.എസ് അധ്യക്ഷനും കൂടിയായ സാദിഖലി തങ്ങള്‍ സമുദായത്തിലെ പ്രശ്‌നങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിലും വിജയം വരിച്ചശേഷമാണ് വീണ്ടും പാര്‍ട്ടിയുടെ അമരത്തെത്തിയിരിക്കുന്നത്. ”എല്ലാവരുടെയും എല്ലാം എപ്പോഴും വേണ”മെന്ന തങ്ങളുടെ കുറിപ്പ് തന്നെയാണ് വരുംകാലത്തെ സാദിഖലിതങ്ങളെ രേഖപ്പെടുത്തുക . വലിയൊരു പാരമ്പര്യവും ജനലക്ഷങ്ങളുടെ പിന്തുണയും തേട്ടവും തന്നെയാണ് ഈ അമരത്ത് പാണക്കാട്ടെ പുതിയമുത്തിനും ബലമാകുക എന്നതില്‍സംശയമില്ല. വലിയ പ്രതീക്ഷകള്‍ രാഷ്ട്രീയസാംസ്‌കാരികകൈരളി കാത്തുവെക്കുന്നതും തങ്ങളിലെ ഈ എളിമയും മെയ് വഴക്കവും കൊണ്ടുതന്നെയാണ്. പ്രായം അമ്പത്തെട്ടുമാത്രമാണെന്നതും ഭാവി ഈ കരങ്ങളില്‍ ഭദ്രമാണെന്ന് വിളിച്ചോതുന്നു. ആയിരത്തോളം മഹല്ലുകളുടെ കാരണവസ്ഥാനവും തങ്ങളിലെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്.

india

താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം

ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

Published

on

താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി താജ് മഹല്‍ കോംപ്ലെക്‌സില്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം. പാക് -ഭീകരവാദത്തിനെതിരായ നടപടികള്‍ ഇന്ത്യ ശക്തമാക്കിയ പശ്ചതലത്തിലും വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിനുമാണ് നടപടി. നിലവില്‍ താജ് മഹലിന് സുരക്ഷ ഒരുക്കുന്നത് സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് നേരത്തെ താജ്മഹലിലും പരിസരത്തും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കേരളത്തില്‍ നിന്നാണ് ഇമെയില്‍ വഴി ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്. സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, താജ് സെക്യൂരിറ്റി പൊലീസ്, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ടൂറിസം പൊലീസ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയവയിലെ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂറോളം തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

കേരളത്തില്‍ നിന്നുള്ള വ്യാജ ഇമെയില്‍ സന്ദേശമാണിതെന്നും അന്വേഷണത്തിനായി സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) സോനം കുമാര്‍ പറഞ്ഞു.

Continue Reading

india

യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍

യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

Published

on

യുപിയിലെ അലിഗഢില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദനം. അര്‍ബാസ്, അഖീല്‍, കദീം, മുന്ന ഖാന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. അലിഗഢിലെ അല്‍ഹാദാദ്പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. യുവാക്കള്‍ ഉപയോഗിച്ചിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.

ട്രക്കിലുണ്ടായിരുന്ന മാംസത്തിന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുമെന്നും പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

”ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് ഏതാനും പേരെ ഗ്രാമീണര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഒരു കൂട്ടം ഗ്രാമീണര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി നാലുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി, സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പരാതി നല്‍കാന്‍ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കുക”-അലിഗഢ് റൂറല്‍ എസ്പി അമൃത് ജയിന്‍ പറഞ്ഞു.

അതേസമയം പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകരെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ആരോപിക്കുന്നത്. നാല് യുവാക്കളെ വടിയും കല്ലും ഇരുമ്പ് വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മര്‍ദനമേറ്റ യുവാക്കളില്‍ മൂന്നാളുകളുടെ പരിക്ക് അതീവ ഗുരുതരമാണ്. ”പരിക്കിനെക്കുറിച്ച് ഞാന്‍ വിശദീകരിക്കുന്നില്ല. നിങ്ങള്‍ വീഡിയോകള്‍ കാണുക. എന്റെ മകന്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മേയ് 24ന് പൊരുതുകയാണ്”-അഖീലിന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞു.

അലിഗഢിലെ അല്‍-അമ്മാര്‍ ഫ്രോസണ്‍ ഫുഡ്‌സ് മാംസ ഫാക്ടറിയില്‍ നിന്നും അത്രൗളിയിലേക്ക് പോത്തിറച്ചിയുമായി പിക്ക്-അപ്പ് ട്രക്കില്‍ നാലുപേരും മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാധു ആശ്രമത്തില്‍ വെച്ച് വാഹനം ഒരു സംഘം തടഞ്ഞു. വഴിയില്‍ ബീഫ് കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടു. പരാതിയില്‍ വിഎച്ച്പി നേതാവ് രാജ്കുമാര്‍ ആര്യ, ബിജെപി നേതാവ് അര്‍ജുന്‍ സിങ് എന്നിവരുടെ പേരുകള്‍ സലീം ഖാന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

അക്രമിസംഘം വാഹനത്തിലുണ്ടായിരുന്ന നാലുപേരെയും വലിച്ചു പുറത്തേക്കിട്ടു. മാംസം വാങ്ങിയതിന്റെ ബില്‍ കീറിയെറിഞ്ഞു. വിട്ടയക്കണമെങ്കില്‍ വലിയ പണം നല്‍കാനായിരുന്നു അക്രമികള്‍ ആവശ്യപ്പെട്ടത്. അഖീലും അവന്റെ കസിനും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ വാഹനം തകര്‍ക്കുകയും മറിച്ചിട്ട് കത്തിക്കുകയും ചെയ്തു. അക്രമികള്‍ യുവാക്കളുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്നു. ഇറച്ചി റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും സലീം പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും മര്‍ദനം തുടര്‍ന്നതായാണ് ചില വീഡിയോകളില്‍ നിന്ന് വ്യക്തമാവുന്നത്.

Continue Reading

india

ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം

വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്.

Published

on

കോഴിക്കോടുനിന്നും ഊട്ടിയിലേക്ക് വിനോദയാത്രക്കെത്തിയ 15കാരന്റെ ദേഹത്ത് മരംവീണ് ദാരുണാന്ത്യം. വടകര മുകേരിയിലെ പ്രസീതിന്റെയും രേഖയുടെയും മകന്‍ ആദിദേവ് (15) ആണ് മരിച്ചത്. പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഊട്ടി-ഗുഡലൂര്‍ ദേശീയപാതയിലെ ട്രീ പാര്‍ക്ക് ടൂറിസ്റ്റ് സെന്ററിലാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തുനിന്ന് വിനോദസഞ്ചാരികളുടെ 14 പേരടങ്ങിയ സംഘമാണ് ഊട്ടിയിലേക്ക് എത്തിയത്. ഗൂഡല്ലൂരിലേക്കുള്ള റോഡിലെ ട്രീ പാര്‍ക്ക് ഭാഗത്ത് വെച്ച് ആദിദേവിന്റെ തലയില്‍ മരം വീഴുകയായിരുന്നു.

പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. കനത്ത മഴയെ തുടര്‍ന്ന് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Continue Reading

Trending