Connect with us

india

ദേശീയതലത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് പ്രൊഫ. ഖാദര്‍ മൊയ്തീന്‍

കേന്ദ്രത്തില്‍ നിലവില്‍ 33 ശതമാനം വോട്ടിന്റെ ബലത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ 67 ശതമാനം ജനങ്ങളുടെ പിന്തുണ മറുപക്ഷത്തിനുണ്ട്.

Published

on

ചെന്നൈ: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ മതേതരസഖ്യത്തിനാണ് പ്രസക്തിയെന്നും മറ്റ് കക്ഷികളുടെ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി മുസ്‌ലിം ലീഗും കോണ്‍ഗ്രസും അടക്കമുള്ള കക്ഷികളുടെ ഐക്യത്തിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതില്‍ അംഗമാണ്.കൂടുതല്‍ കക്ഷികള്‍ വൈകാതെ അണിചേരും. തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണത്ത് പാര്‍ട്ടി ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ നിലവില്‍ 33 ശതമാനം വോട്ടിന്റെ ബലത്തിലാണ് മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ 67 ശതമാനം ജനങ്ങളുടെ പിന്തുണ മറുപക്ഷത്തിനുണ്ട്. മതേതരചിന്തയാണ് രാജ്യത്തിന്റെ സത്ത എന്നാണ ്ഇത് ചൂണ്ടിക്കാട്ടുന്നത്. ഈ വോട്ടുകള്‍ വിഭജിക്കപ്പെടാതെ നോക്കലാണ് മതേതരപാര്‍ട്ടികളായ കോണ്‍ഗ്രസും മറ്റും ചെയ്യുന്നത്. തമിഴ്‌നാട് മോഡലില്‍ ദേശീയസഖ്യത്തിനാണ ്മുസ്‌ലിംലീഗ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടി മതേതരമുന്നണിയില്‍ അണിചേരുന്നതിന് മുന്നോടിയായാണ് പ്രൊഫ. ഖാദര്‍ മൊയ്തീന്റെ പ്രസ്താവന.

മാര്‍ച്ച് 10ന് ചെന്നൈയില്‍ നടക്കുന്ന മുസ്‌ലിം ലീഗ് എഴുപത്തഞ്ചാം വാര്‍ഷികസമ്മേളനത്തില്‍ ഡി.എം.കെ നേതാവ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി വലിയ ഒരുക്കങ്ങളാണ ്‌നടത്തിവരുന്നത്. ജി20 നേതൃസ്ഥാനത്ത് രാജ്യം എത്തിയതില്‍ എല്ലാവരും അഭിമാനിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ കാലത്ത് ആരാധനാലയങ്ങളുടെ നിലനില്‍പ് അപകടത്തിലാവും വിധം 1947 ഓഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റ് തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാജ്യത്തെ മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കും എതിരായി കൈക്കൊള്ളുന്ന ദ്രോഹകരമായ നടപടികളെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് ചോദ്യത്തിന് മറുപടിയായി ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
ആടുതുറൈ ഷാജഹാന്‍, ജമാല്‍ മുഹമ്മദ് ഇബ്രാഹിം, സുല്‍ത്താന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്ത് കലാപം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിരുന്ന കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ പ്രായ ഇളവ് ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു

2007 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്

Published

on

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ നല്‍കിയിരുന്ന പ്രായ ഇളവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. 2007 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ നിയമനത്തില്‍ പ്രായ ഇളവ് നടപ്പിലാക്കിയിരുന്നത്.

മാര്‍ച്ച് 28ന് ഗുജറാത്ത് ചീഫ് സെക്രട്ടറിയെ അഭിസംബോധന ചെയ്ത് പുറപ്പെടുവിച്ച ഉത്തരവില്‍, ഗുജറാത്തില്‍ 2002ലെ കലാപത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന പൊലീസ് സേനകള്‍, പാരാ മിലിട്ടറി സേനകള്‍, ഐ.ആര്‍ ബറ്റാലിയനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലെ നിയമനങ്ങളില്‍ പ്രായ ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടനടി പിന്‍വലിക്കുന്നതായി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരാണ് 2007 ജനുവരിയില്‍ യു.പി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ നടപ്പിലാക്കിയ ഇളവുകള്‍ പിന്‍വലിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014ല്‍, ഈ ഇളവ് സി.എ.എസ്.എഫ് അടക്കമുള്ള കൂടുതല്‍ സേനകളിലേക്കും കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിച്ചിരുന്നു. എന്നാല്‍, ഇളവ് പിന്‍വലിച്ചുകൊണ്ടുള്ള പുതിയ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

Continue Reading

india

വഖഫ് നിയമഭേദഗതി: മുർഷിദാബാദിൽ സ്ഥിതി രൂക്ഷം; അർധസൈനിക വിഭാഗത്തെ വിന്യസിച്ചു

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ വഖഫ് പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. സമരങ്ങളുടെ പശ്ചാതലത്തിൽ മുർഷിദാബാദിൽ അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു. സൈന്യം ശനിയാഴ്ച രാത്രി പട്രോളിങ് നടത്തി. പശ്ചിമ ബംഗാളിലെ ചില ജില്ലകളിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേ‍‍ർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. മുർഷിദാബാദിന് പുറമെ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനാസ് തുടങ്ങിയ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുർഷിദാബാദിലാണ് വ്യാപക സംഘർഷമുണ്ടായത്.

Continue Reading

india

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്

Published

on

ന്യൂഡൽഹി: ഡൽഹി ലത്തീൻ അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ കുരിശിന്റെ വഴിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണു നടപടി. എല്ലാവർഷവും ഓശാന ഞായറാഴ്ച തിരുഹൃദയ പള്ളിയിലേക്ക് ഓൾഡ് ഡൽഹിയിലെ സെന്റ്. മേരീസ് പള്ളിയിൽനിന്ന് ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം അറിയില്ലെന്നു ഇടവക വികാരി പറഞ്ഞു.

കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ അഗാതമായ വേദനയും നിരാശയും പ്രകടിപ്പിച്ചു. പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് സ്വാമിനാഥന്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി ഓശാന ഞായര്‍ ദിനം നടത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

Trending