Connect with us

kerala

മുസ്‌ലിം ലീഗ്; ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനം,കൂടെയുള്ളവരെ ഇരുളിന്റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം ലീഗിനില്ല: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

Published

on

ചരിത്രം സൃഷ്ടിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലാ ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബംഗാളില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സി.പി.എം ഇന്നവിടെ നാമാവശേഷമായിരിക്കുന്നു. സി.പി.എം ഇന്ന് ശോഷിച്ചപ്പോള്‍ ഞങ്ങള്‍ വളര്‍ന്നിട്ടേയുള്ളൂവെന്ന് ദേശീയ ജനറല്‍ സെക്രട്ടറികുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാതലമുറയും ഞങ്ങളോടൊപ്പമുണ്ട്. അന്നും ഇന്നും ഒരു വിധ ആദര്‍ശവ്യതിയാനവും പറ്റാത്ത പ്രസ്ഥാനമാണ് ലീഗെന്ന് അദ്ദേഹം പറഞ്ഞു.

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം വാനോളമുയര്‍ത്തി മുസ്്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന മഹാസമ്മേളനം മലപ്പുറത്തിന്റെ ആസ്ഥാന നഗരിയുടെ ചരിത്രത്തില്‍  പുതു അധ്യായങ്ങള്‍ തീര്‍ത്താണ് ജനസാഗരത്തെ സാക്ഷി നിര്‍ത്തി പരിസമാപ്തി കുറിച്ചത്.
സമാപന സമ്മേളനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൂടെയുള്ളവരെ ഇരുളിന്റെ മറവില്‍ വഞ്ചിക്കുന്ന ചരിത്രം മുസ്്ലിംലീഗിനില്ലെന്നും പകല്‍ വെളിച്ചത്തില്‍ പറയേണ്ടത് സത്യസന്ധമായി എവിടെയും  ആരുടെ മുഖത്ത് നോക്കിപ്പറയുവാനുള്ള ചങ്കൂറ്റമാണ് മുസ്്ലിംലീഗ് അതിന്റെ പ്രവര്‍ത്തനപാതയില്‍ കാണിച്ചിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.
സ്ഥാപിതമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുന്നണി ഉണ്ടാക്കുകയോ വിടുകയോ ലീഗ് ചെയ്തിട്ടില്ല. ലീഗ് മുന്നണിയുണ്ടാക്കിയതും മുന്നണി വിട്ടതും രാജ്യത്തിന്റെയും സമുദായത്തിന്റെ മതേതരത്വത്തിന്റെയും പേരില്‍ മാത്രമാണ്. അതിലാരും കൈകടത്താന്‍ മെനക്കടേണ്ടതില്ല. ന്യൂനപക്ഷ സംഘബോധത്തിന്റെ മാതൃകയായിട്ടാണ് മുസ്്ലിംലീഗ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
സംഘബോധത്തോടെ ജീവിക്കണം, പ്രവര്‍ത്തിക്കണം. സംഘ ബോധമുള്ള സമൂഹത്തിനാണ് ദൈവത്തിന്റെ സഹായമുണ്ടാവുക. വലിയ അനുഭവ സമ്പത്ത് പാര്‍ട്ടിക്കുണ്ട്. അത്രമേല്‍ ദുരിത പര്‍വ്വങ്ങള്‍ താണ്ടിയാണ് മുസ്്ലിംലീഗ് ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം നേടിയത്. മഹാന്‍മാരായ നേതാക്കള്‍ അവരുടെ ജീവിതം തന്നെ സമര്‍പ്പിച്ചാണ് ഇക്കാണുന്ന സൗഭാഗ്യങ്ങളെല്ലാം നേടിയത്. അവരെ ഓര്‍ത്ത് അവരുടെ സ്മരണകളിലൂടെയാണ് പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോയിട്ടുള്ളത്. ഏഴരപതിറ്റാണ്ടിന്റെ ചരിത്രത്തില്‍ നമ്മള്‍ കടന്നു പോയ വഴികള്‍ അത്രയും വലുതാണ്. ത്യാഗത്തിന്റെയും കരുതലിന്റെയും കഷ്ടപ്പാടിന്റെയും പ്രാര്‍ത്ഥനയുടെയും ഓര്‍മകള്‍ നമ്മുടെ ഇടനെഞ്ചിലുണ്ട്.
നമുക്ക് വേണ്ടത് രാഷ്ട്രീയ അഭിനയമല്ല. രാഷ്ട്രീയ സത്യസന്ധതയാണ്. സാമുദായിക ഐക്യത്തിന് പോറലേല്‍പിക്കാത്ത  പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം.  അധികാരമുണ്ടങ്കിലേ മുസ്്ലിംലീഗിന് വളര്‍ച്ചയുള്ള എന്ന് ആരും ധരിക്കേണ്ട. അധികാരമില്ലാത്ത കാലത്താണ് ലീഗ് കുതിച്ചുയര്‍ന്നത്. ഹദിയയും, ദോത്തി ചലഞ്ചും മെമ്പര്‍ഷിപ്പ് കാമ്പയിനും നമ്മള്‍ ചരിത്ര സംഭവമാക്കി. ജനങ്ങളുടെ ശക്തിയാണ് മുസ്്ലിംലീഗിനെ ശക്തിപ്പെടുത്തുന്നതെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് സ്വാഗതമാശംസിച്ചു.  ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ, ദേശീയ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എംഎ സലാം, മുഹമ്മദ് നവാസ് ഗനി എം.പി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി, പി.കെ ഫിറോസ് പ്രസംഗിച്ചു. കെ. കുട്ടി അഹമ്മദ് കുട്ടി, ഡോ. സി.പി ബാവ ഹാജി, പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹീം, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, മുന്‍മന്ത്രി പി.കെ അബ്ദുറബ്ബ്, അഡ്വ. കെ.എന്‍.എ ഖാദര്‍,ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി നന്ദി പറഞ്ഞു.

kerala

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്

മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

Published

on

മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി ഏറ്റുമാനൂര്‍ പൊലീസ്. ഇത്തരത്തില്‍ മദ്യപിച്ച് വീട്ടിലെത്തി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരോട് രാത്രി എട്ടിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പറയാറുണ്ടെന്ന് ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്. അന്‍സല്‍ അബ്ദുല്‍ പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൂടിവരികയാണെന്നും ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ 700 പരാതികളാണ് ലഭിച്ചതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ അഞ്ഞുറിനടുത്ത് കുടുംബപ്രശ്‌നങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടുമാസം മുമ്പ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്‌മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി തങ്ങളെ വന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണെന്നും അദ്ദേഹം കുറിച്ചു.

 

Continue Reading

kerala

മീനച്ചിലാറ്റിലെ കൂട്ടാത്മഹത്യ; ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

മീനച്ചിലാറ്റില്‍ ചാടി ജീവനൊടിക്കിയ യുവതിയുടെയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഏറ്റുമാനൂര്‍ സ്വദേശി ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ജിസ്‌മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്, നടുവിനു പുറത്ത് മുറിവുമുണ്ട്. അതേസമയം മക്കളുടെ ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറ്റില്‍ ചാടുന്നതിനു മുന്‍പ് യുവതി കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്‌കൂട്ടറില്‍ കുട്ടികളോടൊപ്പമെത്തിയ യുവതി സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ആറുമാനൂര്‍ പള്ളിക്കുന്നുകടവില്‍നിന്ന് ആറ്റിലേക്കു ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 50 മീറ്ററോളം അകലെ വെള്ളത്തിലൂടെ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് കുട്ടികളെ കരയിലേക്കെത്തിച്ചത്. മറുകരയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

ഓടുന്ന വാഹനത്തിന്റെ ദൃശ്യം പകര്‍ത്തി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ഈടാക്കേണ്ട: നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു.

Published

on

ഓടുന്ന വാഹനത്തിന്റെ ദൃശ്യം പകര്‍ത്തി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ഈടാക്കേണ്ടെന്ന സുപ്രധാന നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍. അങ്ങനെ ചെയ്താല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദേശിച്ചു.

ഓടിപ്പോകുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി ഇല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് നിയമവിരുദ്ധവും വകുപ്പിന് അപകീര്‍ത്തി ഉളവാക്കുന്നതുമാണെന്നും ഉത്തരവില്‍ പറയുന്നു. അതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം നിയമപരമല്ലാത്ത കേസുകളിലൂടെ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നും വ്യക്തമാക്കി.

അടിസ്ഥാനരഹിതമായ കേസുകള്‍ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിക്കുകയും അന്വേഷണത്തിലൂടെ നിയമപരമായ നടപടികളാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

വാഹനങ്ങളുടെ റൂഫ് ലഗേജ് ക്യാരിയര്‍ അനധികൃത ഓള്‍ട്ടറേഷനായി പരിഗണിക്കാന്‍ മോട്ടോര്‍വാഹന നിയമത്തിലോ മറ്റ് സര്‍ക്കാര്‍ ഉത്തരവുകളിലോ നിര്‍ദേശിക്കുന്നില്ല. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ധാരാളമായി ഉപയോഗിക്കുന്ന ടാക്സി വാഹനങ്ങളിലെ ലഗേജ് ക്യാരിയറുകല്‍ക്കെതിരെ നിയമപരമല്ലാത്ത ഇത്തരം പിഴ ചുമത്തുന്നതുമൂലം പൊതുജനങ്ങള്‍ കള്ള ടാക്സിയെയും മറ്റും കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകാം.

ഇത്തരം നടപടികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതിലൂടെ ടൂറിസം മേഖലയെയും ദോഷകരമായി ബാധിച്ചേക്കാം. നിയമപരമല്ലാത്ത ഇത്തരം നടപടികള്‍ വകുപ്പിന്റെ സത്കീര്‍ത്തിക്ക് കളങ്കമേല്‍പ്പിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

Continue Reading

Trending