Connect with us

Culture

ടുജി സ്‌പെക്ട്രം; വിധി കോണ്‍ഗ്രസ്, ഡി.എം.കെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാവും

Published

on

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, രാജ്യസഭാ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതോടെ നാമാവശേഷമായത് മോദി ഭരണത്തിന് വിത്തു പാകുകയും ഒരു പതിറ്റാണ്ട് നീണ്ട യു.പി ഭരണത്തിന്റെ വേരറുക്കുകയും ചെയ്ത അഴിമതി ആരോപണക്കേസാണ്. മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യത ഉണ്ടെന്നിരിക്കെ ഇത് അന്തിമവിധിയായി കണക്കാക്കാനാകില്ലെങ്കിലും ടുജി സ്‌പെക്ട്രം അഴിമതിയുടെ പേരില്‍ പഴികേട്ട കോണ്‍ഗ്രസിനും ഡി.എം.കെക്കും ഏറെ ആശ്വാസം പകരുന്നതാണ് വിധി.

ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച ടുജി സ്‌പെക്ട്രം അഴിമതിക്കേസിനു പിന്നാലെ കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് അഴിമതി ആരോപണങ്ങള്‍ കൂടി ശക്തമായതോടെയാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഭരണം പിടിക്കാമെന്ന യു.പി.എയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായത്. രണ്ടാം യു.പി.എയുടെ അഴിമതി ഉയര്‍ത്തികാട്ടിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നയിച്ചത്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ടുജി സ്‌പെക്ട്രം അഴിമതിയായായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തിലേക്ക് അനിഷേധ്യനായി ഉദയം ചെയ്യുന്നതു തന്നെ ഇത്തരം അഴിമതിയെ തുറുപ്പു ചീട്ടാക്കിയായിരുന്നു. ഒരു ഘട്ടത്തില്‍ മന്‍മോഹന്‍ സിംഗിനെയും സോണിയ ഗാന്ധിയേയും തന്നെ ആരോപണങ്ങളിലേക്ക് ബി.ജെ.പി വലിച്ചിഴക്കുകയും ചെയ്തിരുന്നു.

സര്‍ക്കാറിനെതിരെ അണ്ണാഹസാരെ ഉള്‍പ്പെടെയുള്ളവര്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ടുജി സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ദിവസങ്ങളോളം പ്രക്ഷുബ്ധമായി. ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാര്‍ലമെന്റ്ിന് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കി. രാജയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ വരെ എത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐക്കെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശം പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങിനെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെ മകന്‍ കനിമൊഴിയുടെ അറസ്റ്റും ഭാര്യ ദയാലു അമ്മാളുവിനെതിരായ അന്വേഷണവും കരുണാനിധിയെ കോണ്‍ഗ്രസുമായി അകറ്റുകയും ചെയ്തു.

അഴിമതിക്കെതിരായ പ്രതിഷേധവും ഹിന്ദുത്വ അജണ്ടയും സമം ചേര്‍ത്ത് ബി.ജെ.പിയും മോദിയും നടത്തിയ പ്രചരണം ബി.ജെ.പിയെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ത്തുകയും അവര്‍ ഭരണം പിടിക്കുകയും ചെയ്തു. അപ്പീല്‍ പോകുമെന്ന് സി.ബി,ഐ പറയുമ്പോഴും നിലവിലെ വിധി ഡി.എം.കെ യോടൊപ്പം തന്നെ കോണ്‍ഗ്രസിനും ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. ഇത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം, ബി.ജെ.പി ദേശീയ നേതൃത്വത്തെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കും. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ബി.ജെ.പിക്ക് ഇനി കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര എളുപ്പമാകില്ല. അണ്ണാഡി.എം.കെയില്‍ ഭിന്നിപ്പുണ്ടാക്കി പ്രബല വിഭാഗത്തെ കൂടെ നിര്‍ത്തി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന ബി.ജെ.പി മോഹത്തിനാണ് വിധിയോടെ തിരിച്ചടിയായിരിക്കുന്നനത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടില്‍ ഡി.എം.കെ കൂടുതല്‍ ശക്തമാവും. കേസില്‍ കുറ്റവിമുക്തരായതോടെ ഡി.എം.കെയുമായി കോണ്‍ഗ്രസിന് പൂര്‍വ്വാധികം ശക്തമായി കൈകോര്‍ക്കുകയുമാകാം.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ച സംഭവവും രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഡിഎംകെ നേതാവുമായുള്ള മോദിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ രഹസ്യങ്ങള്‍ ഇതുവകെ പുറത്തായിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ദേശീയ തെരഞ്ഞെടുപ്പിലും ടുജി കേസിലെ വിധി നിര്‍ണായകമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending