Connect with us

Video Stories

25 കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി ചേലക്കാട് ബൈത്തു റഹ്മ വില്ലേജ് സഫലമായി

Published

on

അബുദാബി കെ എം സി സി നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ ചേലക്കാട് ചരളില്‍ കോളനിയില്‍ നിര്‍മ്മിച്ച ബൈത്തു റഹ്മ വില്ലേജ് നാടിന് സമര്‍പ്പിച്ചു. ഇന്നലെ വൈകീട്ട് നടന്ന പ്രൗഢമായ ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വില്ലേജിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. നേരത്തെ ഈ കോളനിയില്‍ ഉണ്ടായിരുന്ന വീടുകള്‍ ഓരോന്നായി തകര്‍ന്നു വീഴാന്‍ തുടങ്ങിയതോടെ കിടപ്പാടം നഷ്ടപ്പെട്ട് കണ്ണീരില്‍ കഴിയുന്ന പാവങ്ങള്‍ക്ക് ആശ്വാസമായി അബുദാബി കെ എം സി സി പ്രവര്‍ത്തകര്‍ രംഗത്തി റങ്ങുകയായിരുന്നു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഐ എ വൈ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി സാമ്പത്തിക സഹായം നല്‍കാമെന്ന് അറിയിച്ചതോടെ ബാക്കി തുക സമാഹരിച്ചു ബൈത്തു റഹ്മ വില്ലേജ് നിര്‍മിക്കാന്‍ കെ എം സി സി മുന്നിട്ടിറങ്ങി. ഇതോടെ മനോഹരമായ 25 വീടുകള്‍ ഉയര്‍ന്നു വരികയായിരുന്നു. ഏറെ മാതൃകാ പരമായ ഈ പ്രവര്‍ത്തനം കക്ഷി- രാഷ്ട്രീയ- ജാതി- മത ചിന്തകള്‍ക്ക് അതീതമായി എല്ലാവരാലും പ്രശംസിക്കപ്പെടുകയും ചെയ്തു. വില്ലേജ് സമര്‍പ്പണ ചടങ്ങ് സര്‍വ മത ഐക്യത്തിന്റെ വിളംബരവുമായി. തുടര്‍ന്ന് ചേലക്കാട് മിനി സ്റ്റേഡിയത്തില്‍ നടന്ന മഹാ സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ പൊയില്‍ ഇസ്മായില്‍ സ്വാഗതം പറഞ്ഞു. കോ ഓഡിനേറ്റര്‍ സി എച്ച് ജാഫര്‍ തങ്ങള്‍ പദ്ധതി വിശദീകരിച്ചു. കെ എം ഷാജി എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. ഡോ ഷബീര്‍ നെല്ലിക്കോട്, റഷീദ് ബാബു പുളിക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി,മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, സെക്രട്ടറി എം സി മായിന്‍ ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ സി അബൂബക്കര്‍, പാറക്കല്‍ അബ്ദുല്ല, എം എല്‍ എ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ, വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണന്‍, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം എ സമദ്, പി എം സാദിഖലി, നസീര്‍ മാട്ടൂല്‍, പി അമ്മദ് മാസ്റ്റര്‍, സി വി എം വാണിമേല്‍, എസ് പി കുഞ്ഞമ്മദ്, ഇബ്രാഹീം മുറിച്ചാണ്ടി, സി കെ വി യൂസുഫ്, അഹമ്മദ് പുന്നക്കല്‍, എന്‍ കെ മൂസ മാസ്റ്റര്‍, വി വി മുഹമ്മദലി, കെ കെ നവാസ്, അബ്ദുല്ല വയലോളി, ബംഗ്ലത്ത് മുഹമ്മദ്, എം പി സൂപ്പി, മണ്ടോടി ബഷീര്‍, സി എച്ച് നജ്മാ ബീവി, ടി കെ സുബൈദ, ടി കെ ഷഫീഖ് തങ്ങള്‍, കെ എം സമീര്‍, സി കെ നാസര്‍, മുഹമ്മദ് നടുവണ്ണൂര്‍, പി പി സാദിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending