News
ഹജ്ജ് കര്‍മ്മത്തിന് വിജയകരമായ പരിസമാപ്തി ;ആത്മസായൂജ്യത്തോടെ ഹാജിമാര്‍ മടങ്ങി

അഷ്റഫ് വേങ്ങാട്ട്
റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മത്തിന് വിജയകരമായ പരിസമാപ്തി. കോവിഡ് മഹാമാരി തീര്‍ത്ത പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും മഹത്തായ കര്‍മ്മം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ച ഹാജിമാര്‍ പുണ്യ ഗേഹത്തോടും വിശുദ്ധ മക്കയോടും വിട ചൊല്ലി. അവസാന ദിവസത്തെ ജംറകളിലെ കല്ലേറും നിര്‍വഹിച്ച് വിശുദ്ധ ഹറമിലെത്തി വിടവാങ്ങല്‍ ത്വവാഫ് നടത്തി ആത്മസായൂജ്യത്തോടെ പുണ്യഭൂമിയോട് വിടപറയുമ്പോള്‍ ഹാജിമാര്‍ ഗദ്ഗദകണ്ഠരായി .
ആശങ്കള്‍ക്കിടയിലും ഈ പുണ്യകര്‍മ്മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ചതിന് അല്ലാഹുവിനോട് നന്ദിയോതിയ ഹാജിമാര്‍ ഇതൊരു വ്യക്തിപരമായി മഹാഭാഗ്യമായി കരുതുന്നു . സഊദിയിലുള്ള നൂറ്റിഇരുപതിലധികം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള 58518 ഹാജിമാര്‍ക്കാണ് പുണ്യ കര്‍മ്മത്തിന് ഭാഗ്യം ലഭിച്ചത്.
വിശുദ്ധ ഹറമിലെത്തിയ ഹാജിമാരുമായി ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് ചര്‍ച്ച നടത്തി. പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തോടൊപ്പം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിശ്ചയദാര്‍ഢ്യം അദ്ദേഹം ഹാജിമാരെ ബോധ്യപ്പെടുത്തി . കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിരന്തര ഇടപെടലുകളും കോവിഡ് ഭീഷണിക്കിടയിലും വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ വിജയത്തിന് തിളക്കം വര്‍ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഹജ്ജ് ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങളും സുരക്ഷാ വകുപ്പും മറ്റു മന്ത്രാലയങ്ങളും ഇരു ഹറം കാര്യാലയവും സേവനോല്‌സുകരായ ജീവനക്കാരും വളണ്ടീയര്‍മാരും എല്ലാവരും ഒറ്റകെട്ടായി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമാണ് പുണ്യകര്‍
മത്തിന്റെ വിജയമെന്ന് ഡോ. സുദൈസ് ചൂണ്ടിക്കാട്ടി.
പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോളില്‍ മഹത് കര്‍മം നിര്‍വഹിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നും ഒരൊറ്റ തീര്‍ത്ഥാടകന് പോലും കോവിഡ് രോഗബാധ കണ്ടെത്തിയില്ലെന്നും ആരോഗ്യമന്ത്രാലയ അധികൃതരും വെളിപ്പെടുത്തി.
വ്യാഴാഴ്ച്ച തന്നെ നല്ലൊരു വിഭാഗം ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ ഇന്നലെ രാത്രിയോടെയാണ് വിശുദ്ധ ഹറമില്‍ നിന്ന് വിട പറഞ്ഞത്.
ലോകം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും സുരക്ഷിതമായ ഹജ്ജ് കര്‍മം നടത്താന്‍ സാധിച്ചതില്‍ ലോക രാജ്യങ്ങള്‍ സഊദി ഭരണകൂടത്തെ അഭിനന്ദിച്ചു. ലോകമുസ്ലിംകള്‍ക്കും ഇസ്ലാമിക പ്രവര്‍ത്തങ്ങള്‍ക്കും സഊദി നല്‍കുന്ന സഹായങ്ങളും പിന്തുണയും അവര്‍ണ്ണനീയമാണെന്ന് അറബ്ലോകത്തെ വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു .
kerala
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന (സിംഗിൾ യൂസ്) പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്ട്രോ, കവറുകൾ, ബേക്കറി ബോക്സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് മേഖലകളിലാണ് നിരോധനം.
പ്ലാസ്റ്റിക് നിരോധനത്തിനുളള ഏകോപനം ചീഫ് സെക്രട്ടറിയും തദ്ദേശ സെക്രട്ടറിയും ഉറപ്പാക്കണം. നിരോധിത മേഖലകളില്‍ കുടിവെളള ലഭ്യത ഉറപ്പാക്കുന്നതിന് കിയോസ്‌കുകള്‍ സ്ഥാപിക്കണം. വെളളം കുടിക്കുന്നതിനായി സ്റ്റീല്‍, കോപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കണം. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ തടയണം. പ്ലാസ്റ്റിക്കിന് പകരം സമാന്തര സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണം എന്നിവയാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.
നിരോധനം ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നിരോധനം പ്രാബല്യത്തിലാക്കാനാണ് ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, ബി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
റെയില്‍വെയ്‌ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന വെളളത്തിന്റെ കുപ്പികള്‍ തിരുവനന്തപുരത്ത് വേളിയില്‍ ഉപേക്ഷിച്ചെന്നും ഇത് കായലില്‍ മാലിന്യമായി മാറിയെന്നും ഹൈക്കോടതി പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.
kerala
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി മെഡിക്കൽ കോളജിലായിരിക്കും പോസ്റ്റ്മോർട്ടം.
എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
-
News1 day ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
More3 days ago
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്
-
india3 days ago
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
crime3 days ago
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
-
india3 days ago
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്
-
india3 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്
-
india3 days ago
ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍