Connect with us

GULF

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍

ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

2034 ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി നടത്താനും തീരുമാനമായി. വെര്‍ച്വലായി നടന്ന ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ആതിഥേയരാകാന്‍ ഏഷ്യ, ഒഷ്യാനിയ മേഖലകളില്‍നിന്നു മാത്രമായിരുന്നു ഫിഫ ബിഡുകള്‍ ക്ഷണിച്ചിരുന്നത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്.

2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. 2026 ലെ ലോകകപ്പ് കാനഡ, മെക്‌സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

 

GULF

പ്രൗഢോജ്ജലം സേവ സമ്മാൻ; ജനപ്രതിനിധികൾക്ക് ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി

പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.

Published

on

ചെർക്കള : പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു, യുഎഇ കെഎംസിസി കേന്ദ്ര ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറുമായ നിസാർ തളങ്കര, മസ്കറ്റ് കെഎംസിസി കേന്ദ്ര വൈസ് പ്രസിഡന്റ് നവാസ് ചെങ്കള, എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യതിഥികളായിരുന്നു. സേവാ സമ്മാൻ അവാർഡ് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ നിർവഹിച്ചു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാദർ ബദ്രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ബി ഷെഫീഖ്, ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനിഫ പാറ ചെങ്കള, സക്കീന അബ്ദുല്ല ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസൈനാർ ബദ്രിയ, അൻഷിഫ അർഷാദ്, ബഷീർ എൻ എ, രാഘവേന്ദ്ര, സത്താർ പള്ളിയാൻ, ഹസീന റഷീദ്, മിസിരിയ മുസ്തഫ, ഫരീദ, ഫായിശ നൗഷാദ്, റൈഹാന താഹിർ, കദീജ പി, ഷറഫു ഷൗക്കത്ത് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

മൂസ ബി ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, അഡ്വ.ബേവിഞ്ച അബ്ദുല്ല, കെബി കുഞ്ഞാമു, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഷാഹിന സലീം, ആയിഷ ഫർസാന, മഹമ്മൂദ് എം എ എച്ച്, നാസർ ചെർക്കള, ഇഖ്ബാൽ ചേരൂർ, ബിഎംഎ കാദർ, കാദർ പാലോത്ത്, സുബൈർ ചെങ്കള, സിദ്ദീഖ് സന്തോഷ് നഗർ, മഹമ്മൂദ് ഏരിയാൽ, ഹനീഫ് കട്ടക്കാൽ, മുനീർ ചെർക്ക്കളം, ഷംസുദ്ദീൻ ബേവിഞ്ച, സിദ്ധ ചെർക്കള, സി ബി ലത്തീഫ്, അബൂബക്കർ കരമങ്ങാനം, സിറാജ് എതിർതോട്, അർഷാദ് എതിർതോട്, തുടങ്ങി ജില്ല മണ്ഡലം പഞ്ചായത്ത് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും വനിത ലീഗിന്റെയും കെഎംസിസിയുടെയും എം എസ് എഫ് ന്റെയും നേതാക്കൾ സംബന്ധിച്ചു കെ പി മഹമ്മൂദ് പ്രാർത്ഥനയോടെ തുടങ്ങിയ പരിവാടിക്ക് പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും പോഗ്രാം കമ്മിറ്റി ട്രഷറർ ഖയ്യും ചെർക്കള നന്ദിയും പറഞ്ഞു.

Continue Reading

GULF

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍
സഞ്ജയ് സുധീര്‍ തൊഴിലാളി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ഐകാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലെ ആര്യം ക്യാമ്പിലാണ് അംബാസ്സിഡര്‍ എത്തിയത്. ഇവിടെയുള്ള 57,000 തൊഴിലാളികളില്‍ കാല്‍ലക്ഷത്തിലേറേപേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.

ഇതോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ മുന്നൂറിലേറെ തൊഴിലാളികള്‍ പങ്കെടുത്തു. തൊഴിലാളികളുമായി അംബാസഡര്‍ നേരിട്ട് ആശയവിനിമയം നടത്തി. എഡിഎന്‍എച്ച്, ഖ ദാമത്ത്, എത്തിഹാദ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി, അല്‍ഗുറൈര്‍ അയണ്‍ ആന്റ് സ്റ്റീല്‍, ഇഎംഎസ് സ്റ്റീല്‍ തുടങ്ങിയ കമ്പനികളിലെ തൊഴിലാളികള്‍ സന്നിഹിതരായിരുന്നു.

കോണ്‍സുലര്‍ സേവനങ്ങള്‍, എംബസിയുടെ ക്ഷേമ സംരംഭങ്ങള്‍, സാമ്പത്തിക സാക്ഷരതയെ ക്കുറിച്ചുള്ള സെഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരദായക സെഷനുകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എംബസി വാഗ്ദാനം ചെയ്യുന്ന പ്രധാന കോണ്‍സുലാര്‍ സേവനങ്ങളായ പാസ്പോര്‍ട്ട് വിതരണം, പുതുക്ക ല്‍, അറ്റസ്റ്റേഷന്‍, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് എംബസി യില്‍ ലഭ്യമാകുന്ന കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എംബസി യുടെയും ബന്ധപ്പെട്ട യുഎഇ അധികാരികളുടെയും പ്രധാന ഫോണ്‍ നമ്പറുകളും അവശ്യ വിവരങ്ങളും വിശദീകരിക്കുന്ന ദ്വിഭാഷാ കൈപുസ്തകം വിതരണം ചെയ്തു.

തൊഴിലാളികള്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ അംബാസഡര്‍ നോക്കിക്കണ്ടു. ഡോക്യുമെ ന്റേഷന്‍ സെന്ററുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍, ജിം, ക്രിക്കറ്റ്, ഫിറ്റ്നസ് സെന്ററുകള്‍, ഭക്ഷണ ശാലകള്‍, ഫാര്‍മസികള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

യുഎഇയുടെ സാ മ്പത്തിക സാക്ഷരതയ്ക്കുള്ള ദേശീയ വേദിയായ സൗദ് ഇനിഷ്യേറ്റീവിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭവും തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചു.

Continue Reading

GULF

ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ് 

രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്‌, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

Continue Reading

Trending