Connect with us

News

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; വെളിപ്പെടുത്തലുമായി യു.എസ് സൈബര്‍ വിദഗ്ധന്‍

Published

on


ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇത് വഴി കോണ്‍ഗ്രസിന് 201 സീറ്റുകള്‍ നഷ്ടമായതായും അദ്ദേഹം പറഞ്ഞു.


എങ്ങിനെയാണ് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നതെന്ന് ലണ്ടനില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഷൂജ കാണിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും സന്നിഹിതനായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ പരിപാടിക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. 2014 ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ നിന്നും സിഗ്നലുകള്‍ പുറത്തു പോകുന്നതായി കണ്ടെത്തുകയും ഇക്കാര്യം ബി.ജെ.പി നേതാക്കളെ അറിയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ താനും സംഘവും ഹൈദരാബാദിനു സമീപം ഒരു പ്രാന്ത പ്രദേശത്തു വെച്ച് ബി.ജെ.പി നേതാക്കളെ കാണാനിരിക്കെ തങ്ങള്‍ക്കു നെരെ ആക്രമണമുണ്ടായതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഷൂജ അടക്കമുള്ളവര്‍ക്ക് വെടിയേറ്റിരുന്നു. സംഭവം മൂടിവെക്കുന്നതിനായി ഹൈദരാബാദിലെ കിഷന്‍ഗഡില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.


2014ലെ പൊതു തെരഞ്ഞെടുപ്പിനൊപ്പം യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയാണ് ഈ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്കു ചെയ്തിരുന്നതെന്നും മിലിറ്ററി ഗ്രേഡ് ഫ്രിക്വന്‍സി പുറത്തുവിടുന്ന മോഡുലേറ്റര്‍ ഉപയോഗിച്ചാണ് ഇത് നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എം ഹാക്കിങിനെ കുറിച്ച് അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അറിയാമായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ഷൂജ അവകാശപ്പെട്ടു. ബി.ജെ.പിക്ക് പുറമെ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ്, എ.എ.പി എന്നീ പാര്‍ട്ടികളും ഇ.വി.എം ഹാക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


2015ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇ.വി.എം ഹാക്ക് ചെയ്യുന്നത് അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കായെന്നും അതിന്റെ ഫലമായി എ.എ.പി 70ല്‍ 67 സീറ്റും നേടിയതായും, അല്ലാത്ത പക്ഷം ബി.ജെ.പി വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും ടി.വി ചര്‍ച്ചകളില്‍ വാതോരാതെ ഒച്ചവെക്കുന്ന പ്രശസ്തനായ ഒരു ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇ.വി.എം കൃത്രിമത്തെക്കുറിച്ച് താന്‍ പറഞ്ഞിരുന്നതായും ഷൂജ അവകാശപ്പെട്ടു. തന്റെ ആളുകള്‍ക്ക് ഇ.വി.എം ഹാക്കിങ് തടയാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇത്തവണയും ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്നെന്നും ഷൂജ പറഞ്ഞു. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യുന്നതിനായി താഴ്ന്ന ഫ്രിക്വന്‍സി സിഗ്നലുകള്‍ നല്‍കി ടെലികോം കമ്പനിയായ റിലയന്‍സാണ് ബി.ജെ.പിയെ സഹായിക്കുന്നതെന്നും ഇതിന് സൗകര്യമുള്ള ഒമ്പത് കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എമ്മില്‍ കൃത്രിമം കാണിക്കുകയാണെന്ന് ഇവിടെയുള്ള തൊഴിലാളികള്‍ക്ക് അറിയില്ലെന്നും അവര്‍ ഡാറ്റ എന്‍ട്രിയാണ് ചെയ്യുന്നതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ അഭയം തേടാനായി താന്‍ സമര്‍പ്പിച്ച ഇതു സംബന്ധിച്ച തെളിവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇ.വി.എം ഹാക്കിങ് സംബന്ധിച്ച വാര്‍ത്ത പുറത്തു വിടാന്‍ തയാറാണെന്ന് തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മിക്കുന്നതെന്ന ആര്‍.ടി.ഐ അപേക്ഷ സമര്‍പ്പിച്ച ഉടന്‍ അവരും കൊല്ലപ്പെട്ടതായി ഷൂജ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിനുകള്‍ എങ്ങനെ ഹാക്ക് ചെയ്യപ്പെടാമെന്ന് ചൂണ്ടിക്കാട്ടാനാണ് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ ലണ്ടനില്‍ വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്. യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് അമേരിക്കയിലുളള സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ പോരായ്മ തുറന്നു കാട്ടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലെബനന് നേരെ വീണ്ടും ഇസ്രാഈലിന്റെ മിസൈല്‍ ആക്രമണം

നവംബറില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം.

Published

on

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലെബനന് നേരെ വീണ്ടും ഇസ്രാഈലിന്റെ മിസൈല്‍ ആക്രമണം. നവംബറില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം. അതേസമയം നേരത്തെ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പകരം വീട്ടാനാണ് വ്യോമാക്രമണമെന്നാണ് ഇസ്രാഈലിന്റെ വിശദീകരണം.

ലെബനന്‍ തലസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ ദാഹിയെ എന്നറിയപ്പെടുന്ന ഹിസ്ബുള്ള ശക്തികേന്ദ്രമായ സ്ഥലത്തെ ഒരു കെട്ടിടമാണ് ആക്രമിച്ചത്. ഈ ആക്രമണത്തിന് മുന്‍പ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കുന്നതിനായി മൂന്ന് തവണ ഡ്രോണ്‍ വഴി ഇതേ കെട്ടിടത്തിന് നേരെ ഇസ്രാഈല്‍ വെടിയുതിര്‍ത്തതായാണ് വിവരം.

കഴിഞ്ഞ വര്‍ഷവും ഇതേ പ്രദേശത്ത് ഇസ്രാഈല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസ്സന്‍ നസ്റല്ല അടക്കം നിരവധി ഉന്നത നേതാക്കള്‍ ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

 

 

Continue Reading

kerala

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍; നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്

29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്.

Published

on

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

kerala

കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

Published

on

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 300 പേജിലധികമുള്ള കുറ്റപത്രത്തില്‍ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്.

അതേസമയം പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ആറുപേരെ സീനിയേഴ്‌സ് വിദ്യാര്‍ത്ഥികളായ അഞ്ച് പ്രതികള്‍ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ മുതല്‍ നാലു മാസമാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും ഇവരുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയതെന്നും റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന് പണം നല്‍കാത്തതാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതോടെ വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് ക്രൂരമായി മര്‍ദിച്ചൈന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച പ്രതികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതും തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading

Trending