Connect with us

kerala

2000ത്തിന്‍റെ നോട്ട് മാറൽ; ബാങ്ക് സ്ലിപ്പോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ലെന്ന് എസ്.ബി.ഐ

Published

on

ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദേശം പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്‍റെ നോട്ടുകൾ മാറ്റി നൽകാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിന് തിരിച്ചറിയൽ രേഖകളും ആവശ്യമില്ല.

20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിച്ചു നൽകണമെന്ന് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നതിനിടെയാണ് ബാങ്കിന്‍റെ വിശദീകരണം.

2000 രൂപ നോട്ടുകൾ പിൻവലിക്കുമെന്നും സെപ്തംബർ 30-നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയുമെന്നും റിസർവ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) 19 പ്രാദേശിക ഓഫീസുകളും മറ്റ് ബാങ്കുകളും 2,000 രൂപ മെയ് 23 മുതൽ എടുക്കാൻ തുടങ്ങും

kerala

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 880 രൂപ കൂടി

കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8720. പവന് 69,760 രൂപ എന്ന നിരക്കിലാണ് വില വര്‍ധനവ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു.

ലോകവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വെളളിയാഴ്ച സ്വര്‍ണവിലയില്‍ ലോക വിപണിയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

 

Continue Reading

GULF

ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു 

Published

on

റസാഖ് ഒരുമനയൂർ
ഫുജൈറ: പ്രമുഖ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരിനുപുറമെ മുംബൈ സര്‍വ്വീസിനും ഇന്നലെ തുടക്കം കുറിച്ചു. കണ്ണൂരിലേക്കും മുംബൈയിലേക്കും ദിവസേന നേരിട്ടുള്ള സര്‍വ്വീസുകളാണ് ഉണ്ടായിരിക്കുക. ഫുജൈറയിലെത്തിയ പ്രഥമ വിമാനത്തെ വാട്ടര്‍ സല്യൂട്ട് ചെയ്തു സ്വീകരിച്ചു.
 ഫുജൈറക്കും ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയിലുള്ള വ്യോമഗ താഗതം വര്‍ധി പ്പിക്കുന്നതിന് പുതിയ സര്‍വ്വീസുകള്‍ വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ടൂറിസവും സാമ്പത്തികവുമായ ബന്ധങ്ങളും ഇ തിലൂടെ കൂടുതല്‍ ശക്തിപ്പെടും.
ഫുജൈറയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പുതിയ സര്‍വ്വീസുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊഷ്മളത പകരുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍ സലാമി വ്യക്തമാക്കി.
 കേവലം പുതിയ വ്യോമപാതയുടെ ഉദ്ഘാടനം മാത്രമല്ല, മറിച്ചു നമ്മുടെ രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ ത്തിന്റെയും സംയോജനത്തിന്റെയും തന്ത്രപരമായ ചക്രവാളങ്ങളുടെ തുടക്കമാണിത്. ഫുജൈറയുടെ മ നോഹരമായ പ്രകൃതി, പുരാതന ചരിത്രം, സമ്പന്നമായ സംസ്‌കാരം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് ഒരു പ്രധാന കവാടമായി വര്‍ത്തിക്കുകയും ടൂറിസം, വ്യാപാരം, സാംസ്‌കാരിക വിനിമയം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മുഹമ്മദ് അബ്ദുല്ല അല്‍സലാമി പറഞ്ഞു.
പുതിയ സര്‍വ്വീസ് വ്യാപാരം, നിക്ഷേപം, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളില്‍ നിരവ ധി അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഫുജൈറ അന്താരാഷ്ട്രവിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാ പ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ഫുജൈ റ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നിലവാരത്തിലും സന്നദ്ധതയിലും ഇന്‍ഡിഗോക്കുള്ള ആത്മവിശ്വാസമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
 ഫുജൈറയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ നെറ്റ്വര്‍ക്ക് വഴി പ്രധാന ഏഷ്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തി ച്ചേരാനാകും. മാലിദ്വീപ്, ബാങ്കോക്ക്, ജക്കാര്‍ത്ത, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, സീഷെല്‍സ്, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്‍ഡിഗോയ്ക്ക് വിപുലമായ ശൃംഖലയുണ്ട്.
 യാത്രക്കാരുടെ സൗകര്യം മാനിച്ചു ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം എല്ലാ എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന സൗജന്യ ഷട്ടില്‍ സേവനം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയുടെ കിഴക്കന്‍ തീരത്ത് തന്ത്രപരമായി വളരെ പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥിതി  ചെയ്യുന്ന ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ ആധുനിക സൗകര്യങ്ങള്‍, സൗജന്യ പാര്‍ക്കിംഗ് എന്നിവയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹ മ്മദ് അല്‍ ബലൂഷി പറഞ്ഞു.
 ഇതോടനുബന്ധിച്ചു വിഐപി ലോഞ്ചില്‍ ഒരുക്കിയ പരിപാടിയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ഫുജൈറ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍, ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ ഇസ്മായില്‍ മുഹമ്മദ് അല്‍ബലൂഷി, മുഹമ്മദ് അബ്ദുല്ല അല്‍സലാമി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇബ്രാഹിം അല്‍ഖല്ലാഫ്, ഇന്‍ഡിഗോ ഗ്ലോ ബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
Continue Reading

kerala

കഴുത്തിന് ആഴത്തില്‍ മുറിവ്; മലപ്പുറത്ത് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പാസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിന് ആഴത്തില്‍ കടിയേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.

അതേസമയം, കടുവയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. 50 ക്യാമറകളും മൂന്നു കൂടുകളുമാണ് സ്ഥാപിച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കടുവയെ കണ്ടെത്താന്‍ ഇന്ന് ഡ്രോണുകള്‍ പറത്തും. കടുവാ ദൗത്യത്തിന് ഉള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.

അതേസമയം ഗഫൂറിന്റെ മൃതദേഹം കല്ലാമൂല ജുമാ മസ്ജിദില്‍ കബറടക്കി. ഗഫൂറിന്റെ കുടുംബത്തിനുള്ള ധനസഹായത്തിലെ ആദ്യ ഗഡു ഇന്ന് കൈമാറും. 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് കൈമാറുക.

Continue Reading

Trending