Connect with us

india

പള്ളി പൊളിക്കലിനിടെ പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാം; ഹൈക്കോടതിയില്‍ ഡല്‍ഹി കോര്‍പ്പറേഷന്‍

മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്‍ ഇക്കാര്യം അറിയിച്ചത്.

Published

on

ഇടിച്ചുനിരത്തലിനിടെ മെഹ്‌റോളി മസ്ജിദില്‍ നിന്ന് പിടിച്ചെടുത്ത 20 മത ഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാമെന്ന് ദല്‍ഹി വികസന കോര്‍പ്പറേഷന്‍ (ഡി.ഡി.എ) ഹൈക്കോടതിയില്‍. മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിക്കവേയായിരുന്നു ഡല്‍ഹി കോര്‍പ്പറേഷന്‍ ഇക്കാര്യം അറിയിച്ചത്.
പള്ളി ഇടിച്ചുനിരത്തുന്നതിനിടയില്‍ അധികൃതര്‍ ഖുര്‍ആന്‍ കോപ്പികള്‍ കീറിയെറിഞ്ഞെന്നും മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇമാമടക്കം പള്ളിയിലുണ്ടായിരുന്ന എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത്, ആരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും എല്ലാവരേയും ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്ത ശേഷമായിരുന്നു ഇടിച്ചുനിരത്തല്‍.
ഖുര്‍ ആന്‍ അടക്കമുള്ള മതഗ്രന്ഥങ്ങള്‍ എടുത്തുമാറ്റാനോ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഭക്ഷ്യവസ്തുക്കളും മാറ്റാനോ ഉള്ള സാവകാശം പോലും നല്‍കാതെയായിരുന്നു പള്ളി ഇടിച്ചുനിരത്തിയത്. ഇതിന് പിന്നാലെ വിശ്വാസികള്‍ മസ്ജിദിന് അടുത്തേക്ക് വരുന്നത് പോലും വിലക്കി ഡല്‍ഹി പൊലീസിനെ കാവല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മസ്ജിദില്‍ നിന്ന് പിടിച്ചെടുത്ത 20 മതഗ്രന്ഥങ്ങള്‍ തിരിച്ചുകൊടുക്കാമെന്ന് ഡി.ഡി.എ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം അഖുന്ദ്ജി മസ്ജിദിന്റെ സ്ഥാനത്ത് എന്തെങ്കിലും രീതിയിലുള്ള പ്രവര്‍ത്തി ചെയ്യുന്നതില്‍ നിന്ന് ദല്‍ഹി കോടതി ദല്‍ഹി വികസന അതോറിറ്റിയെ വിലക്കി. ഈ മാസം 12ാം തിയതി ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ തത്സ്ഥിതി തുടരണമെന്നും ഡി.ഡി.എയോട് കോടതി നിര്‍ദേശിച്ചു.
മസ്ജിദ് കമ്മിറ്റിയുടെ അടിയന്തര അപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ പള്ളി നില്‍ക്കുന്ന ഭൂമിയൊഴികെ മെഹ്‌റോളിയില്‍ ദല്‍ഹി വികസന അതോറിറ്റി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇടിച്ചുനിരത്തലുകള്‍ തുടരാമെന്നും അതിന് തടസമില്ലെന്നും കോടതി പറഞ്ഞു. പ്രസ്തുത ഉത്തരവ് പള്ളി നിന്നിരുന്ന സ്ഥലത്തിന് മാത്രമേ ബാധകമാവൂ എന്നായിരുന്നു കോടതി പറഞ്ഞത്.
ഒരു നോട്ടീസ് പോലും നല്‍കാതെയാണ് പള്ളി ഇടിച്ചുനിരത്തിയതെന്നും ഒരു സര്‍വേ പോലും നടത്തിയിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ അനധികൃത കയ്യേറ്റങ്ങള്‍ പൊളിക്കാനുള്ള ദല്‍ഹി റിലീജ്യസ് കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് പൊളിച്ചുനീക്കലെന്നും വഖഫ് ബോര്‍ഡിനോ മസ്ജിദ് കമ്മിറ്റിക്കോ അത് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു ഡി.ഡി.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ പുരാവസ്തു സ്മാരകമായ പള്ളി പൊളിക്കരുതെന്ന് ജനുവരി നാലിന് തന്നെ നടന്ന യോഗത്തില്‍ വഖഫ് ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നെന്ന കാര്യം മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചു.
അതേസമയം അനധികൃത നിര്‍മിതിയെന്നാരോപിച്ച് മെഹ്‌റോളിയില്‍ പൊലീസ് തകര്‍ത്ത 600 വര്‍ഷം പഴക്കമുള്ള അഖൂന്ദ്ജി പള്ളി 1922ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാഗ്പൂരിലെ സംഘര്‍ഷം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്

പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്‍ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ പ്രതി അനാവശ്യമായി സ്പര്‍ശിച്ചതായാണ് എഫ്.ഐ.ആര്‍. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവിലുണ്ട്.

Continue Reading

india

ഒഡിഷയെ ഭീതിയിലാഴ്ത്തി എച്ച്‌ഐവി വ്യാപനം; 63,742 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു

Published

on

ഒഡിഷയില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും അണുബാധകള്‍ 2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു.

2024 ഡിസംബര്‍ വരെ 63,742 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും രോഗം വര്‍ധിച്ചു, ഇത് രോഗം നിയന്ത്രിക്കുന്നതിലെ നിരന്തരമായ വെല്ലുവിളികളെ എടുത്തുകാണിക്കുന്നു. പ്രതിസന്ധിയെ നേരിടാന്‍, 1,232 സൗകര്യാധിഷ്ഠിത പരിശോധനാ യൂണിറ്റുകള്‍, സംസ്ഥാനം 167 ഒറ്റപ്പെട്ട എച്ച്‌ഐവി കൗണ്‍സിലിംഗ് സെന്ററുകള്‍, ഏഴ് സ്വകാര്യ പങ്കാളിത്ത ക്ലിനിക്കുകള്‍, 800 ഗ്രാമങ്ങളിലായി ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കിടയിലുള്ള വ്യാപനം കുറയ്ക്കുന്നതിന് 52 ലക്ഷ്യബോധമുള്ള ഇടപെടല്‍ പദ്ധതികളും ഏഴ് ലിങ്ക് വര്‍ക്കര്‍ പ്രോഗ്രാമുകളും പ്രവര്‍ത്തിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് വൃക്ക രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 15,752 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗീ പരിചരണത്തിനായി 68 കേന്ദ്രങ്ങളിലായി 511 ഡയാലിസിസ് കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താനും ഗ്രാമീണ മേഖലകളിലെ ഇടപെടലുകള്‍ വിപുലീകരിക്കാനും എച്ച്‌ഐവി പ്രതിരോധം വിശാലമായ ആരോഗ്യ പരിപാടികളില്‍ സംയോജിപ്പിക്കാനും ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. രോഗവ്യാപന സാധ്യത ഏറ്റവും കൂടുതലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Continue Reading

india

അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍

Published

on

റമദാനിൽ ഉംറ നിർവഹിക്കാൻ മക്കയിലെത്തി ബോളിവുഡ് നടി ഹിന ഖാൻ. കുറച്ചുനാളായി അർബുദ ചികിത്സക്കു വിധേയയായി കഴിയുന്ന ഹിന, സഹോദരൻ ആമിറിനൊപ്പമാണ് വിശുദ്ധഭൂമിയിലെത്തിയത്. ഉംറ ചടങ്ങിനിടെയുള്ള തന്റെ വിവിധ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

‘‘ദൈവത്തിനു നന്ദി, ഉംറ 2025. എന്റെ ഇങ്ങോട്ടേക്ക് ക്ഷണിച്ചതിനു അല്ലാഹുവിനു നന്ദി പറയുന്നു. ഹൃദയം കൃതജ്ഞതയാൽ നിറഞ്ഞ് വാക്കുകൾ കിട്ടാതാകുന്നു. അല്ലാഹു എനിക്ക് പൂർണ രോഗശമനം നൽകട്ടെ, ആമീൻ’’ -ഹിന ഇൻസ്റ്റയിൽ കുറിച്ചു.

തനിക്ക് സ്തനാർബുദം ബാധിച്ചതായി കഴിഞ്ഞ വർഷം ജൂലൈയിൽ ഹിന തന്നെയാണ് വെളിപ്പെടുത്തിയത്. സ്റ്റേജ് മൂന്ന് അർബുദത്തിനുള്ള ചികിത്സയിലാണ് താനെന്നും കരുത്തോടെ രോഗത്തെ നേരിടുകയാണെന്നും ഹിന പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

Continue Reading

Trending