kerala
ഇടുക്കിയില്‍ ഇടിമിന്നലേറ്റ് 2 പേര്‍ക്ക് പരിക്ക്
ഇടുക്കി സ്വദേശികളായ സുനിൽകുമാറിനും മകനുമാണ് പരിക്കേറ്റത്.

kerala
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന്‍ ഷൗക്കത്ത്
ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 82,0000 കുട്ടികള്‍ പാസായിട്ടും പ്ലസ്ടുവിന് 56,000ത്തോളം സീറ്റുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ പ്ലസ്ടുവിന് സീറ്റൊഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറത്ത് സീറ്റില്ലാതെ വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്ന ദുരവസ്ഥയാണ് ഉള്ളതെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന കൂടുതല്‍ വിദ്യര്‍ത്ഥികളും മലപ്പുറം ജില്ലയില്‍ നിന്നായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു പഠനാവസരം നിഷേധിക്കുന്നത് നീതികേടാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂര്‍ സഹകരണ അര്‍ബന്‍ബാങ്ക് പരിധിയിലെ സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡും മൊമന്റോയും നല്‍കി ആദരിക്കുന്ന നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷൗക്കത്ത്.
ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 82,0000 കുട്ടികള്‍ പാസായിട്ടും പ്ലസ്ടുവിന് 56,000ത്തോളം സീറ്റുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
kerala
അഭിപ്രായം പറഞ്ഞവരെ വേട്ടയാടുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമം: ഇ.ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനുണ്ടായ അനുഭവവും സൂംബ ഡാന്‍സ് വിഷയത്തില്‍ ടി.കെ അഷ്റഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മലപ്പുറം: അഭിപ്രായം പറഞ്ഞവരെ ക്രൂശിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനുണ്ടായ അനുഭവവും സൂംബ ഡാന്‍സ് വിഷയത്തില്‍ ടി.കെ അഷ്റഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആരോഗ്യമേഖലയില്‍ ഒരു സര്‍ക്കാര്‍ എത്രത്തോളം അധപതിച്ചു എന്നത് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകും. അതു തിരുത്തി മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം അദ്ദേഹം എന്തോ വലിയ കുറ്റം ചെയ്ത പോലെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സൂംബ ഡാന്‍സ് വിഷയത്തിലും സ്ഥിതി സമാനമാണ്. സ്‌കൂളുകളില്‍ കൊണ്ടു വരുന്ന പരിവര്‍ത്തനത്തിനെതിരെ ഒരു അധ്യാപകന്‍ തന്റെ അഭിപ്രായം പ്രകടപ്പിച്ചു. അതിനാണ് മാനേജ്മെന്റിനെ പോലും ഭീഷണിപ്പെടുത്തി സസ്പെന്‍ഷന്‍ നടപടിയുമായി മുന്നോട്ടു പോയത്. ഉത്തരേന്ത്യയില്‍ അധികാരികള്‍ക്കെതിരെ സംസാരിച്ചതിന് വേട്ടയാടപ്പെട്ടത് സഞ്ജയ് ഭട്ടും ഡോ. കഫീല്‍ ഖാനുമായിരുന്നെങ്കില്‍ വര്‍ത്തമാന കേരളത്തില്‍ ഡോക്ടര്‍ ഹാരിസും ടി.കെ അഷ്റഫുമാണ്.
യു.ഡി.എഫിന്റെ അധികാര കാലത്ത് വിദഗ്ദരുമായി കൂടിയാലോചിച്ചാണ് ഒരോ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കൂടിയാലോചനകള്‍ നടക്കുന്നില്ല. എതിര്‍ത്തു പറഞ്ഞാല്‍ മേക്കിട്ടു കേറുന്നു. ഇങ്ങനെയൊരു ഏകാധിപത്യ ഭരണ കാലഘട്ടം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ല. ലഹരി ഇല്ലായ്മ ചെയ്യാനാണ് സൂംബയെന്നാണ് സര്‍ക്കാര്‍ വാദം. കേരളത്തെ മദ്യത്തില്‍ കുളിപ്പിച്ച സര്‍ക്കാരാണ് ലഹരിക്കെതിരെ സുംബ കളിപ്പിക്കുന്നത്. സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ചര്‍ച്ചക്കുപോലും തയാറാവാത്തത് തെറ്റായ നടപടിയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്രത്തിര ആശുപത്രിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തത് മൂലം അവിടെ നിരവധി ജനോപകാര പദ്ധതികളാണ് താളംതെറ്റിയിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആനുകൂല്യം ലഭിക്കേണ്ട പല പദ്ധതികളും അവിടെ നിര്‍ത്തേണ്ട സാഹചര്യമുണ്ടായി. ഇരു സര്‍ക്കാറുകളുടെയും ക്രൂരമായ സമീപന രീതിയാണ് ഇതിന് കാരണം. ആരോഗ്യ രംഗം ഇരു സര്‍ക്കാറുകളും തീരെ ശ്രദ്ധിക്കുന്നില്ലെന്നും പി.ആര്‍ വര്‍ക്ക് മാത്രമാണ് നടക്കുന്നതെന്നും ഇ.ടി കുറ്റപ്പെടുത്തി.
GULF
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും.

കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.
ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ ഇനി രണ്ട് സര്‍വീസുകളാവും എക്‌സ്പ്രസ് നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 9.10 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 4.10 ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന വിമാനം ബഹ്‌റൈന്‍ സമയം രാത്രി 8.10ന് ബഹ്‌റൈനിലുമെത്തിച്ചേരും.
ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള സര്‍വീസ് എക്‌സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
More3 days ago
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
-
india2 days ago
യാത്രയ്ക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
-
kerala2 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
kerala2 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala2 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ചു, ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു