Connect with us

kerala

വളാഞ്ചേരി മർക്കസ് : പ്രചാരണം വേദനയുണ്ടാക്കുന്നു- സയ്യിദ് മുനവ്വറലി തങ്ങൾ

എസ്എന്‍ഇസിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മര്‍ക്കസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്

Published

on

സിഐസിയുമായി ബന്ധപ്പെട്ട് നമ്മുടെ പേര് കൂടി ചേര്‍ത്ത് തീര്‍ത്തും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ വരുന്നു എന്നത് മാനസ്സികമായി വലിയ പ്രയാസമുണ്ടാക്കുന്നു എന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

വളാഞ്ചേരി മര്‍ക്കസ്സില്‍ വാഫി വഫിയ്യ കോഴ്‌സുകള്‍ നിര്‍ത്തലാക്കി തീരുമാനം വന്നിരുന്നു.അതിനിടക്ക് അവിടെ കേസും അനുബന്ധ പ്രശ്‌നങ്ങളും സംഭവിച്ചപ്പോള്‍ നിലവില്‍ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കി മര്‍ക്കസ് കമ്മിറ്റി തീരുമാനം എടുത്തു.വാഫി വഫിയ്യ സമസ്ത വിരുദ്ധമാണ്,കോഴ്‌സ് തുടരാന്‍ പാടില്ല എന്നാവശ്യപ്പെട്ടും ആളുകള്‍ നമ്മെ സമീപിക്കുകയുണ്ടായി.ആ ഘട്ടത്തില്‍ പ്രസ്തുത വിഷയം പഠിക്കാനും അത് സംബന്ധമായി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാനും ഒരു സമിതി രൂപികരിച്ചു.ആ സമിതി കണ്ടെത്തിയ കാര്യങ്ങളുടെ സംക്ഷേപം നമ്മെ അറിയിക്കാന്‍ സമിതിയുമായി ബന്ധപ്പെട്ടവര്‍ നമ്മുടെയടുത്തും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയടുത്തും വന്നിരുന്നു .അവര്‍ വന്നു സംസാരിച്ചു പോയി എന്നതല്ലാതെ അവിടെ മീറ്റിംഗ് കൂടുകയോ എന്തെങ്കിലും പ്രത്യേക തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല .യാഥാര്‍ത്ഥ്യം ഇതായിരിക്കേ,ഇപ്പോള്‍ ഇത് സംബന്ധമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

എസ്എന്‍ഇസിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മര്‍ക്കസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹദ് സംഘടനയും നമ്മുടെ കുടുംബവുമായുള്ള ബന്ധം നിര്‍വ്വചനങ്ങള്‍ക്കപ്പുറത്ത് അഭേദ്യമായ ഒന്നാണ്.പിതാമഹന്മാരായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും സയ്യിദ് പി എംഎസ്എ പൂക്കോയ തങ്ങളും അവരീ പ്രസ്ഥാനത്തിന് വേണ്ടിയര്‍പ്പിച്ച അതുല്യമായ സംഭാവനകളും സമസ്തയുടെ ചരിത്രത്തില്‍ വര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ടതാണ്.പിന്നീടങ്ങോട്ട് എന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരും ആ പൈതൃകം സൂക്ഷ്മതയോടെ പരിപാലിച്ചു.ആ മാര്‍ഗ്ഗം തന്നെയാണ് നമ്മുടേയും പാന്ഥാവ്.സമസ്തയുടെ ബഹുമാന്യരായ പണ്ഡിതന്മാരുടെ സ്‌നേഹാദരവുകള്‍ ഏറ്റാണ് എന്നും വളര്‍ന്നത്.റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമ ഇകെ അബൂബക്കര്‍ മുസ്ല്യാരും മുതല്‍ അത്തിപ്പറ്റ ഉസ്താദടക്കമുള്ളവരുടെ മുഹിബ്ബുകള്‍ കുഞ്ഞുനാള്‍ മുതല്‍ ധാരാളം അനുഭവിച്ചിട്ടുണ്ട്.പ്രവാചക ജീവിതത്തിന്റെ അനുധാവനങ്ങള്‍ പിതാമഹന്മാരുടെ ജീവിത വഴികളില്‍ നിന്നും ബാപ്പയുടേയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും അടുത്ത് നിന്നും അത്തിപ്പറ്റ ഉസ്താദിനെപോലുള്ളവരില്‍ നിന്നും ഗ്രഹിച്ചാണ് ജീവിച്ചത്.അതുകൊണ്ടു തന്നെ സഹജീവികളെ പറ്റുന്ന രീതിയില്‍ സഹായിക്കാനും മുറിവുണക്കാനുമല്ലാതെ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിരുദ്ധമായ ഒരാരോപണം അള്ളാഹുവിന്റെ സഹായത്താല്‍ ഇന്നുവരെ നമ്മുടെ കുടുംബത്തിന് ആരില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുമില്ല.കാലവും ചരിത്രവും ഈ സമൂഹവും തന്നെയാണതിന്റെ സാക്ഷ്യം.!

ആര്‍ക്കെതിരെയും ഒരു പ്രത്യേക നിലപാട് സ്വീകരിച്ച് ആരെയും വേദനിപ്പിക്കുന്ന പക്ഷപാതപരമായ നിലപാടല്ല നമ്മുടെ ദൗത്യം എന്ന് തിരിച്ചറിവുണ്ട്.എല്ലാവരെയും ഒന്നിപ്പിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.അതിന് കഴിയാത്ത ഘട്ടത്തില്‍ അള്ളാഹുവില്‍ ഭരമേല്പിച്ച് മാറി നില്‍ക്കുകയാണ് ഈ നിമിഷം വരെ ചെയ്തിട്ടുള്ളത്.അള്ളാഹു ഉദ്ദേശിക്കുന്ന കാലത്തോളം അനുസ്യൂതം അത് തുടര്‍ന്നു കൊണ്ടിരിക്കും.നമ്മുടെ പൂര്‍വ്വീകരാല്‍ നട്ടുനനച്ചു വളര്‍ത്തിയ ഒരു പ്രസ്ഥാത്തിന്റെ മറുപക്ഷത്ത് നമ്മുടെ പേര് വലിച്ചിഴക്കുന്നവര്‍ ദയവായി വസ്തുതകള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.അള്ളാഹു സത്യം മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും പ്രദാനം ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യുമാറാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

Published

on

ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

Continue Reading

kerala

ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സിപിഐ; മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സിപിഐ ഉള്‍പ്പെടുത്തിയത്.

Published

on

ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സിപിഐ. സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിന്‍വലിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോസ്റ്റര്‍ പിന്‍വലിച്ചു.

രാജ് ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സിപിഐ ഉള്‍പ്പെടുത്തിയത്. ഇന്ന 3 ന് നടക്കാനിരിക്കുന്ന മാര്‍ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്യുക.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71,560 രൂപയാണ് വില. അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9000ന് താഴെയെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

ഈ മാസം 73000വും കടന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ദൃശ്യമായിരുന്നത്. എന്നാല്‍ ഉയര്‍ന്ന നിരക്ക് തുടരുന്ന സാഹചര്യത്തിലാണ് വിപണിയില്‍ വന്‍ ഇടിവുണ്ടായത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മെയ്യ് 15 ല്‍ സ്വര്‍ണവില 68,880 രൂപയായതാണ്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് അഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണവില കണക്കാക്കാറുള്ളത്.
അതേസമയം ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലും ബാധിച്ചേക്കും.

Continue Reading

Trending