Connect with us

News

യുഎസില്‍ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

വെസ്റ്റ് യോര്‍ക്ക് ബറോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റെിലെ ആന്‍ഡ്രൂ ഡ്വാര്‍ട്ടെയാണ് വെടിവെപ്പില്‍ കൊല്ലപ്പട്ടത്

Published

on

യുഎസിലെ പെന്‍സില്‍വാനിയ ആശുപത്രിയില്‍ പിസ്റ്റളുമായി എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

വെസ്റ്റ് യോര്‍ക്ക് ബറോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റെിലെ ആന്‍ഡ്രൂ ഡ്വാര്‍ട്ടെയാണ് വെടിവെപ്പില്‍ കൊല്ലപ്പട്ടത്. യോര്‍ക്കിലെ യു.പി.എം.സി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഇതിന് പിന്നാലെ അക്രമിയും മരിച്ചതായി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലുണ്ടായിരുന്ന ഒരു ഡോക്ടര്‍, ഒരു നഴ്‌സ്, ഒരു കസ്റ്റോഡിയന്‍ എന്നിവരുള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ വെടിയേറ്റ് പരിക്കേറ്റതായി യോര്‍ക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടിം ബാര്‍ക്കര്‍ പറഞ്ഞു. മറ്റൊരു ജീവനക്കാരന് വീണു പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

യു.എസ് ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും സമീപ വര്‍ഷങ്ങളില്‍ തോക്ക് ആക്രമണങ്ങളുടെ വര്‍ധിച്ചുവരുന്ന തരംഗത്തിന്റെ ഭാഗമാണ് വെടിവെപ്പെന്നും ഇത്തരം ആക്രമണങ്ങള്‍ ആരോഗ്യ രംഗത്തെ രാജ്യത്തെ ഏറ്റവും അക്രമാസക്തമായ മേഖലകളിലൊന്നാക്കി മാറ്റിയെന്നും യു.എസ് േെസന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ജോലിസ്ഥലത്തെ അക്രമത്തില്‍നിന്ന് തൊഴിലാളികള്‍ക്ക് പരിക്കുകള്‍ സംഭവിക്കുന്നത് തുടര്‍ക്കഥയായി മാറുകയാണെന്നും അവര്‍ പറയുന്നു.

kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴ പ്രവചിക്കുന്നത്.

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മറ്റെല്ലാ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് ഇന്നു രാവിലെ 11.30 വരെ 2.7 മുതല്‍ 3.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും ( High tide ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരപ്രദേശങ്ങില്‍ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ

കണ്ണൂര്‍ & കാസര്‍കോട് : കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ

കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ (ഓറഞ്ച് അലര്‍ട്ട്) ഇന്നു രാത്രി 08.30 വരെ 3.0 മുതല്‍ 3.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

പ്രത്യേക നിര്‍ദേശം

തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു കിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശം, ഗുജറാത്ത് തീരം അതിനോട് ചേര്‍ന്ന വടക്കു കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.

തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കന്‍ തമിഴ്‌നാട് തീരം, തെക്കന്‍ അറബിക്കടല്‍, മധ്യ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, മാലദ്വീപ് പ്രദേശം, ആന്ധ്രാപ്രദേശ് തീരം, പശ്ചിമ ബംഗാള്‍, വടക്കന്‍ – തെക്കന്‍ – മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

News

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

Published

on

ഇസ്രാഈല്‍ സൈന്യം അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ഗസ്സ ഗവര്‍ണറേറ്റില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന അവസാന ആശുപത്രി പ്രവര്‍ത്തനരഹിതമാണെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

‘രണ്ടാഴ്ചത്തെ ഉപരോധത്തിന്’ ശേഷം ‘ഈ നിര്‍ബന്ധിത ഒഴിപ്പിക്കലിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ മോശം തോന്നുന്നു’ എന്ന് അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍ വടക്ക് ഭാഗത്ത് ആരോഗ്യ സൗകര്യങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന്’ പറഞ്ഞു.

അതേസമയം ഇതിനോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഞങ്ങള്‍ ആശുപത്രി ഒഴിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ശരിക്കും സങ്കടമുണ്ട്, പക്ഷേ ഞങ്ങള്‍ ഒഴിഞ്ഞില്ലെങ്കില്‍, അകത്തുള്ളവരെ അവര്‍ അകത്ത് കടന്ന് കൊല്ലുമെന്ന് ഇസ്രാഈലി അധിനിവേശ സേന ഞങ്ങളെ ഭീഷണിപ്പെടുത്തി,” ഡോ സല്‍ഹ പറഞ്ഞു.

‘അല്ലെങ്കില്‍ അവര്‍ ഹോസ്പിറ്റലില്‍ ബോംബിടും. ഞങ്ങള്‍ രോഗികളുടെയും ഞങ്ങളുടെ ജീവനക്കാരുടെയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’

‘ടാങ്കുകളില്‍ നിന്ന് ധാരാളം ബോംബിംഗും വെടിവെപ്പും’ ആശുപത്രി നേരിട്ടതായി ഡോ സല്‍ഹ പറഞ്ഞു.

രോഗികളെ ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഗാസ സിറ്റിയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം വഴി തങ്ങള്‍ സേവനങ്ങള്‍ നല്‍കുമെന്നും മറ്റൊരു അഭയകേന്ദ്രത്തില്‍ സ്ഥാപിക്കാമെന്നും ഡോ സല്‍ഹ പറഞ്ഞു.

ഈ വര്‍ഷമാദ്യം രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഭൂരിഭാഗം ഫലസ്തീനുകാര്‍ക്കും ഇപ്പോള്‍ പുറത്തുപോകാന്‍ കഴിയാത്ത ഗസ്സയില്‍ ഇസ്രാഈല്‍ ബോംബാക്രമണം തുടരുകയാണ്.

Continue Reading

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

Trending