Connect with us

india

അതിശൈത്യത്തില്‍ ആശ്വാസത്തിന്റെ സ്പര്‍ശം: ലാഡര്‍ ഫൗണ്ടേഷന്‍ പുതപ്പ് വിതരണം നടത്തി

ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

Published

on

അതിശൈത്യത്തിൽ പ്രയാസപ്പെടുന്ന ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിൽ പുതപ്പ് വിതരണം നടത്തി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആശീർവാദത്തിൽ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. ആഫ്താബ്-24 എന്ന പേരിൽ നടത്തുന്ന പുതപ്പ് വിതരണ ഉദ്ഘാടനം ഡൽഹിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

 

ബീഹാർ, ജമ്മു, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി പതിനായിരം ഗ്രാമീണരിലേക്കാണ് കമ്പിളി പുതപ്പ് വിതരണം നടത്തുക. ഒരു കമ്പിളി പുതപ്പിന് 500 രൂപയാണ് വില വരുന്നത്.

india

വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

രാജ്യത്ത് വിവിധയിടങ്ങളില്‍ പാക് ഡ്രോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.

Published

on

രാജ്യത്ത് വിവിധയിടങ്ങളില്‍ പാക് ഡ്രോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. സാംബയില്‍ ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടന്നതായും കുപ് വാരയില്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) തീവ്രമായ പീരങ്കി വെടിവയ്പ്പ് തുടരുന്നതായാണ് വിവരം. ഉറിയില്‍ ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നൗഗാം- ഹന്ദ്വാര സെക്ടറില്‍ കനത്ത ഷെല്ലാക്രമണം നടക്കുന്നു. പൂഞ്ചില്‍ ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. ജമ്മുവില്‍ ഡ്രോണുകള്‍ കണ്ടെത്തി. അതേസമയം അവിടെ വൈദ്യുതി നിര്‍ത്തിവെക്കുകയും സൈറണുകള്‍ സജീവമാക്കുകയും ചെയ്തു.
പഠാന്‍കോട്ടിലും ഡ്രോണുകള്‍ കണ്ടെത്തി. അവിടെയും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. പൊഖ്റാനില്‍ സൈനിക മേഖലയ്ക്ക് സമീപം ഡ്രോണ്‍ തടഞ്ഞു. അമൃത്സറില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു. രജൗരിയില്‍ ഡ്രോണ്‍ പ്രവര്‍ത്തനം നിരീക്ഷിക്കപ്പെട്ടു, പ്രതിരോധ നടപടികള്‍ പുരോഗമിക്കുന്നു.

പാകിസ്ഥാന്‍ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. മെയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാകിസ്താന്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആക്രമണത്തിന് പാകിസ്താന്‍ തുര്‍ക്കിഷ് ഡ്രോണുകളും ഉപയോഗിച്ചു. 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്താന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. 300 മുതല്‍ 400 വരെ ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം കനത്ത ജാഗ്രതയിലാണ് അതിര്‍ത്തി ഗ്രാമങ്ങള്‍. ഛണ്ഡിഗഡില്‍ ഉള്‍പ്പടെ ഇന്ന് രാവിലെ അപായ സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിര്‍ദേശം. ബാല്‍ക്കണികളില്‍ നില്‍ക്കരുത്. വീടിനുള്ളില്‍ കഴിയണമെന്നും മുന്നറിയിപ്പുണ്ട്. അംബാലയില്‍ ഇന്ന് രാത്രി സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി വരെയാണ് ബ്ലാക്ക്ഔട്ട്.

Continue Reading

india

ഇന്ത്യ- പാക് സൈനിക സംഘര്‍ഷം; കശ്മീരിലെയും ഡല്‍ഹിയിലെയും നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ മോഡിലേക്ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Published

on

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി, മുന്‍കരുതല്‍ നടപടിയായി ഡല്‍ഹിയിലെ നിരവധി സ്വകാര്യ സ്‌കൂളുകള്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറ്റിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വസന്ത് കുഞ്ചിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡിപിഎസ്), പശ്ചിമ വിഹാറിലെ ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍, മോഡല്‍ ടൗണിലെ ക്വീന്‍ മേരി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളാണ് വെര്‍ച്വല്‍ ക്ലാസുകള്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഇന്ദ്രപ്രസ്ഥ വേള്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഖ അറോറ പറഞ്ഞു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തിയതെന്ന് വസന്ത് കുഞ്ച് ഡിപിഎസ് പ്രിന്‍സിപ്പല്‍ ദീപ്തി വോഹ്റ പറഞ്ഞു. അതേസമയം, ക്വീന്‍ മേരി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനുപമ സിങ് വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇന്ന് സ്‌കൂളുകള്‍ അടച്ചിടാന്‍ ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി അതീവ ജാഗ്രത പാലിക്കുകയും എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കാരണം കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതോടെ നിരവധി സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മേയ് ഏഴ് മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.

Continue Reading

india

പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങള്‍

300-400 ഡ്രോണുകള്‍ ഉപയോഗിച്ചു

Published

on

പാക്കിസ്ഥാന്‍ സൈന്യം മേയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 300 മുതല്‍ 400 വരെ ഡ്രോണുകളുപയോഗിച്ച് 36 ഇടങ്ങളിലായി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി ഇന്ത്യ വ്യക്തമാക്കി.

അതേസമയം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെ പാക് ഡ്രോണുകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ഡ്രോണുകളെ നശിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടെന്നും ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതിനിടെ പാക് ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത്.

Continue Reading

Trending